സിയൂൾ: ഉത്തരകൊറിയയ്ക്ക് എതിരേ നടത്തേണ്ട യുദ്ധം സംബന്ധിച്ച് ദക്ഷിണകൊറിയയും യുഎസും തയാറാക്കിയ അതീവ രഹസ്യ സൈനിക രേഖകൾ ഉത്തരകൊറിയൻ ഹാക്കർമാർ സീയൂ ളിലെ സൈനിക കേന്ദ്രത്തിൽ നിന്ന് ചോർത്തി.
യോൺഹാപ് വാർത്താ ഏജൻസി അറിയിച്ച താണ് ഇക്കാര്യം. യുദ്ധമുണ്ടാവുന്ന പക്ഷം കിം ജോംഗ് ഉന്നിനെ വകവരുത്താനുള്ള പദ്ധതിയും ചോർത്തപ്പെട്ട രേഖകളിലുണ്ട്. 2016 സെപ്റ്റംബറിൽ നടത്തിയ സൈബർ ആക്രമണത്തിന്റെ കഥ ചൊവ്വാഴ്ചയാണു യോൺഹാപ് പുറത്തുവിട്ടത്.
235 ജിഗാബൈറ്റ്സ് വരുന്ന സൈനികരേഖകളാണ് സീയൂളിലെ ഡിഫൻസ് ഇന്റഗ്രേറ്റഡ് സെന്ററിൽ നിന്നു ഹാക്കർമാർ തട്ടിയെടുത്തതെന്ന് ദക്ഷിണകൊറിയയിലെ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി റീഷിയോൾ ഹീ പറഞ്ഞു. മോഷണം പോയ രേഖകളിൽ ഭൂരിഭാഗവും ഇതുവരെ തിരിച്ചറിയാൻ പോലും കഴിഞ്ഞിട്ടില്ല.
ഇതേസമയം സൈബർ ആക്രമണം നടത്തിയെന്ന കാര്യം പ്യോംഗ്യാംഗ് നിഷേധിച്ചെന്നു ബിബിസി റിപ്പോർട്ടു ചെയ്തു. സിയൂൾ ഭരണകൂടം കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്നാണ് പ്യോംഗ്യാംഗിന്റെ ആരോപണം.
ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിലാണ് സൈബർ ആക്രമണത്തിന്റെ വാർത്ത പുറത്തുവന്നത്. ആണവ മിസൈൽ പരീക്ഷണങ്ങളും ഹൈഡ്രജൻബോംബ് സ്ഫോടനവും നടത്തിയ ഉത്തരകൊറിയയുമായി ചർച്ച നടത്തിയിട്ടു കാര്യമില്ലെന്നും യുദ്ധത്തിന്റെ ഭാഷയേ അവർക്കു മനസിലാകുകയുള്ളുവെന്നും യുഎസ് പ്രസിഡന്റ് ട്രംപ് ഈയിടെ പറഞ്ഞു.
യോൺഹാപ് വാർത്താ ഏജൻസി അറിയിച്ച താണ് ഇക്കാര്യം. യുദ്ധമുണ്ടാവുന്ന പക്ഷം കിം ജോംഗ് ഉന്നിനെ വകവരുത്താനുള്ള പദ്ധതിയും ചോർത്തപ്പെട്ട രേഖകളിലുണ്ട്. 2016 സെപ്റ്റംബറിൽ നടത്തിയ സൈബർ ആക്രമണത്തിന്റെ കഥ ചൊവ്വാഴ്ചയാണു യോൺഹാപ് പുറത്തുവിട്ടത്.
235 ജിഗാബൈറ്റ്സ് വരുന്ന സൈനികരേഖകളാണ് സീയൂളിലെ ഡിഫൻസ് ഇന്റഗ്രേറ്റഡ് സെന്ററിൽ നിന്നു ഹാക്കർമാർ തട്ടിയെടുത്തതെന്ന് ദക്ഷിണകൊറിയയിലെ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി റീഷിയോൾ ഹീ പറഞ്ഞു. മോഷണം പോയ രേഖകളിൽ ഭൂരിഭാഗവും ഇതുവരെ തിരിച്ചറിയാൻ പോലും കഴിഞ്ഞിട്ടില്ല.
ഇതേസമയം സൈബർ ആക്രമണം നടത്തിയെന്ന കാര്യം പ്യോംഗ്യാംഗ് നിഷേധിച്ചെന്നു ബിബിസി റിപ്പോർട്ടു ചെയ്തു. സിയൂൾ ഭരണകൂടം കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്നാണ് പ്യോംഗ്യാംഗിന്റെ ആരോപണം.
ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിലാണ് സൈബർ ആക്രമണത്തിന്റെ വാർത്ത പുറത്തുവന്നത്. ആണവ മിസൈൽ പരീക്ഷണങ്ങളും ഹൈഡ്രജൻബോംബ് സ്ഫോടനവും നടത്തിയ ഉത്തരകൊറിയയുമായി ചർച്ച നടത്തിയിട്ടു കാര്യമില്ലെന്നും യുദ്ധത്തിന്റെ ഭാഷയേ അവർക്കു മനസിലാകുകയുള്ളുവെന്നും യുഎസ് പ്രസിഡന്റ് ട്രംപ് ഈയിടെ പറഞ്ഞു.