ഹൂസ്റ്റൺ: പാലുകുടിക്കാത്തതിന്റെ പേരിൽ പിതാവ് രാത്രി വീടിനു പുറത്തുനിർത്തിയ മൂന്നു വയസുള്ള ഇന്ത്യൻ വളർത്തുമകളെ കാണാതായി. ഭിന്നശേഷിയുള്ള ഷെറിൻ മാത്യൂസാണ് 15 മിനിട്ടിനകം അപ്രത്യക്ഷയായത്. അമേരിക്കയിലെ ടെക്സസ് സ്വദേശിയായ വളർത്തു പിതാവ് വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യത്തിൽ വിട്ടയച്ചു.
രണ്ടു വർഷം മുന്പ് ഇന്ത്യയിൽനിന്നാണ് കുഞ്ഞിനെ ദത്തെടുത്തത്. സംസാരിക്കാനടക്കം പ്രശ്നങ്ങളുണ്ടെന്നു പിന്നീടാണു മനസിലായത്. ശനിയാഴ്ച രാത്രി പാലു കുടിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ കുഞ്ഞിനെ വീടിനു പുറത്തുള്ള മരത്തിനു ചുവട്ടിൽ നിർത്തുകയായിരുന്നു. വെസ്ലി മാത്യൂസ് 15 മിനിട്ട് കഴിഞ്ഞ് ചെന്നു നോക്കുന്പോൾ കുഞ്ഞില്ലായിരുന്നു. എന്നാൽ ഇയാൾ ഇക്കാര്യം അഞ്ചു മണിക്കൂറിനുശേഷമാണ് പോലീസിനെ അറിയിച്ചത്. കുഞ്ഞിനെ ഉപേക്ഷിക്കൽ, ജീവൻ അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് വെസ്ലിക്കെതിരേ ചുമത്തിയിരിക്കുന്നത്.
വീടിനു പുറത്ത് ചെന്നായ കളെ കണ്ടതായി പിതാവ് പറഞ്ഞുവെങ്കിലും ഇതിനുള്ള തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നു പോലീസ് പറഞ്ഞു.
രണ്ടു വർഷം മുന്പ് ഇന്ത്യയിൽനിന്നാണ് കുഞ്ഞിനെ ദത്തെടുത്തത്. സംസാരിക്കാനടക്കം പ്രശ്നങ്ങളുണ്ടെന്നു പിന്നീടാണു മനസിലായത്. ശനിയാഴ്ച രാത്രി പാലു കുടിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ കുഞ്ഞിനെ വീടിനു പുറത്തുള്ള മരത്തിനു ചുവട്ടിൽ നിർത്തുകയായിരുന്നു. വെസ്ലി മാത്യൂസ് 15 മിനിട്ട് കഴിഞ്ഞ് ചെന്നു നോക്കുന്പോൾ കുഞ്ഞില്ലായിരുന്നു. എന്നാൽ ഇയാൾ ഇക്കാര്യം അഞ്ചു മണിക്കൂറിനുശേഷമാണ് പോലീസിനെ അറിയിച്ചത്. കുഞ്ഞിനെ ഉപേക്ഷിക്കൽ, ജീവൻ അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് വെസ്ലിക്കെതിരേ ചുമത്തിയിരിക്കുന്നത്.
വീടിനു പുറത്ത് ചെന്നായ കളെ കണ്ടതായി പിതാവ് പറഞ്ഞുവെങ്കിലും ഇതിനുള്ള തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നു പോലീസ് പറഞ്ഞു.