വാഷിംഗ്ടണ്‍ ഡിസി: പ്രതിപക്ഷം അട്ടിമറിക്കാൻ ശ്രമിച്ചുവെങ്കിലും ചരക്കുസേവന നികുതി (ജിഎസ്ടി) യുഗത്തിലേക്കു സുഗമമായി മുന്നേറാൻ രാജ്യത്തിനായെന്നു ധനമന്ത്രി അരുൺ ജെയ്റ്റ്ലി. പ്രതിരോധ നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിദേശനിക്ഷേപം ഉണ്ടാകേണ്ടതിന്റെ അനിവാര്യത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രം വിജയിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അന്താരാഷ് ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുഎസിലെത്തിയ ധനമന്ത്രി ന്യൂയോര്‍ക്കിൽ നിക്ഷേപകസംഗമത്തിൽ സംസാരിക്കുകയായിരുന്നു.
സമ്പദ്ഘടനയെ ഒരൊറ്റ നികുതിസംവിധാനത്തിനു കീഴിലാക്കാന്‍ ജിഎസ്ടിയിലൂടെ സാധിച്ചു. വിദേശനിക്ഷേപത്തിലും പുരോഗതിയുണ്ടായി. നേരത്തെ നിയന്ത്രണമുണ്ടാ യിരുന്ന പ്രതിരോധമേഖലയടക്കം ഇപ്പോൾ നിക്ഷേപത്തിനു സജ്ജമാണ്.
സമ്പദ്ഘടനയുടെ ഏതാണ്ട് എല്ലാ മേഖലയിലും വിദേശനിക്ഷേപത്തെ രാജ്യം സ്വാഗതം ചെയ്യുകയാണ്. പ്രതിരോധമേഖലയില്‍ ഒട്ടേറ കമ്പനികള്‍ നിക്ഷേപ താത്പര്യം അറിയിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലും സംയുക്തമായാണു സമ്മേളനം സംഘടിപ്പിച്ചത്.
സമ്പദ്ഘടനയെ ഒരൊറ്റ നികുതിസംവിധാനത്തിനു കീഴിലാക്കാന്‍ ജിഎസ്ടിയിലൂടെ സാധിച്ചു. വിദേശനിക്ഷേപത്തിലും പുരോഗതിയുണ്ടായി. നേരത്തെ നിയന്ത്രണമുണ്ടാ യിരുന്ന പ്രതിരോധമേഖലയടക്കം ഇപ്പോൾ നിക്ഷേപത്തിനു സജ്ജമാണ്.
സമ്പദ്ഘടനയുടെ ഏതാണ്ട് എല്ലാ മേഖലയിലും വിദേശനിക്ഷേപത്തെ രാജ്യം സ്വാഗതം ചെയ്യുകയാണ്. പ്രതിരോധമേഖലയില്‍ ഒട്ടേറ കമ്പനികള്‍ നിക്ഷേപ താത്പര്യം അറിയിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലും സംയുക്തമായാണു സമ്മേളനം സംഘടിപ്പിച്ചത്.