സ്റ്റോക്ഹോം: മനുഷ്യന്റെ സ്വഭാവവിശേഷങ്ങൾ സാന്പത്തികമേഖലയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനം ഈ വർഷത്തെ സാന്പത്തിക നൊബേലിന് അർഹമായി. പെരുമാറ്റ സാന്പത്തികശാസ്ത്രം (ബിഹേവിയറൽ ഇക്കണോമിക്സ്) എന്ന വിഭാഗത്തിൽ വിദഗ്ധനും അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ പ്രഫസറുമായ റിച്ചാർഡ് തേലർ(72)ക്കാണ് പുരസ്കാരം. ഇതോടെ ഈ വർഷത്തെ നൊബേൽ പുരസ്കാരങ്ങൾ അവസാനിച്ചു.
മാനസികാവസ്ഥ, വൈകാരികാവസ്ഥ, സാമൂഹിക ചുറ്റുപാടുകൾ, സ്വഭാവവിശേഷങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഘടകങ്ങൾ സാന്പത്തികതീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വിപണിയിൽ എന്തു പ്രതിഫലനം ഉണ്ടാക്കുന്നുവെന്നുമാണ് പെരുമാറ്റ സാന്പത്തികശാസ്ത്രത്തിൽ പഠിക്കുന്നത്. സാന്പത്തികശാസ്ത്രത്തിലെ പ്രധാന ഗവേഷണ മേഖലകളിലൊന്നാണിത്.
വ്യക്തിഗത തീരുമാനങ്ങൾ എടുക്കുന്നതിൽ സ്വഭാവവിശേഷങ്ങൾക്കുള്ള പങ്കും അവ വിപണിയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും വിശദീകരിക്കാൻ തേലറുടെ പഠനങ്ങൾക്കു കഴിഞ്ഞതായി സ്വീഡനിലെ നൊബേൽ കമ്മിറ്റി വിലയിരുത്തി.
അമേരിക്കയിലെ ന്യൂജഴ്സി സംസ്ഥാനത്തെ ഈസ്റ്റ് ഓറഞ്ചിൽ ജനിച്ച തേലർ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സാന്പത്തികശാസ്ത്രവും പെരുമാറ്റ സാന്പത്തികശാസ്ത്രവും പഠിപ്പിക്കുന്നു. പെരുമാറ്റസാന്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട് സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ക്വാസി റാഷണൽ ഇക്കണോമിക്സ്, ദ വിന്നേഴ്സ് കഴ്സ് തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
11 ലക്ഷം ഡോളറാണ് നൊബേൽ സമ്മാനത്തുകയായി ലഭിക്കുക. ആൽഫ്രഡ് നൊബേൽ തന്റെ ഒസ്യത്തിൽ സാന്പത്തികശാസ്ത്രത്തിന് പുരസ്കാരം നല്കണമെന്നു പറഞ്ഞിരുന്നില്ല. നൊബേൽ നല്കാൻ തുടങ്ങി ഏഴു പതിറ്റാണ്ടിനു ശേഷം 1969 മുതലാണ് സാന്പത്തിശാസ്ത്ര സംഭാവനകൾക്കു നൊബേൽ നല്കിത്തുടങ്ങിയത്. ആൽഫ്രഡ് നൊബേലിന്റെ സ്മരണാർഥം സാന്പത്തികശാസ്ത്രത്തിനുള്ള സ്വീഡിഷ് നാഷണൽ ബാങ്കിന്റെ പുരസ്കാരം എന്നാണു പേര്.
മാനസികാവസ്ഥ, വൈകാരികാവസ്ഥ, സാമൂഹിക ചുറ്റുപാടുകൾ, സ്വഭാവവിശേഷങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഘടകങ്ങൾ സാന്പത്തികതീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വിപണിയിൽ എന്തു പ്രതിഫലനം ഉണ്ടാക്കുന്നുവെന്നുമാണ് പെരുമാറ്റ സാന്പത്തികശാസ്ത്രത്തിൽ പഠിക്കുന്നത്. സാന്പത്തികശാസ്ത്രത്തിലെ പ്രധാന ഗവേഷണ മേഖലകളിലൊന്നാണിത്.
വ്യക്തിഗത തീരുമാനങ്ങൾ എടുക്കുന്നതിൽ സ്വഭാവവിശേഷങ്ങൾക്കുള്ള പങ്കും അവ വിപണിയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും വിശദീകരിക്കാൻ തേലറുടെ പഠനങ്ങൾക്കു കഴിഞ്ഞതായി സ്വീഡനിലെ നൊബേൽ കമ്മിറ്റി വിലയിരുത്തി.
അമേരിക്കയിലെ ന്യൂജഴ്സി സംസ്ഥാനത്തെ ഈസ്റ്റ് ഓറഞ്ചിൽ ജനിച്ച തേലർ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സാന്പത്തികശാസ്ത്രവും പെരുമാറ്റ സാന്പത്തികശാസ്ത്രവും പഠിപ്പിക്കുന്നു. പെരുമാറ്റസാന്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട് സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ക്വാസി റാഷണൽ ഇക്കണോമിക്സ്, ദ വിന്നേഴ്സ് കഴ്സ് തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
11 ലക്ഷം ഡോളറാണ് നൊബേൽ സമ്മാനത്തുകയായി ലഭിക്കുക. ആൽഫ്രഡ് നൊബേൽ തന്റെ ഒസ്യത്തിൽ സാന്പത്തികശാസ്ത്രത്തിന് പുരസ്കാരം നല്കണമെന്നു പറഞ്ഞിരുന്നില്ല. നൊബേൽ നല്കാൻ തുടങ്ങി ഏഴു പതിറ്റാണ്ടിനു ശേഷം 1969 മുതലാണ് സാന്പത്തിശാസ്ത്ര സംഭാവനകൾക്കു നൊബേൽ നല്കിത്തുടങ്ങിയത്. ആൽഫ്രഡ് നൊബേലിന്റെ സ്മരണാർഥം സാന്പത്തികശാസ്ത്രത്തിനുള്ള സ്വീഡിഷ് നാഷണൽ ബാങ്കിന്റെ പുരസ്കാരം എന്നാണു പേര്.