ബെയ്ജിംഗ്: പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ നമസ്തേ നയതന്ത്രത്തെ പ്രകീർത്തിച്ച് ചൈനയിലെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും. കഴിഞ്ഞദിവസം സിക്കിം അതിർത്തിയിലെ നാഥുല പോസ്റ്റ് സന്ദർശിച്ച നിർമല ചൈനീസ് പട്ടാളക്കാരോട് നമസ്തേ പറഞ്ഞതും അവരെ നമസ്തേ പറയാൻ പഠിപ്പിച്ചതും വൈറലായിരുന്നു.
ഉഭയകക്ഷിബന്ധം ശക്തമാക്കുന്ന സൗഹൃദസന്ദേശമാണ് നിർമല നല്കിയതെന്നു ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് ചാനൽ സിജിടിഎൻ പറഞ്ഞു. ഇന്ത്യൻ പ്രതിരോധമന്ത്രി ചൈനീസ് പട്ടാളക്കാർക്ക് ആശംസകൾ നേരുന്നുവെന്ന അടിക്കുറിപ്പിൽ വീഡിയോയും ചാനൽ സംപ്രേഷണം ചെയ്തു. ഇന്ത്യൻ പ്രതിരോധമന്ത്രി ചൈനീസ് പട്ടാളക്കാരുമായി സൗഹൃദത്തിന്റെ പാലം തീർക്കുന്നുവെന്നാണ് ഹോങ്കോങ്ങിൽനിന്നിറങ്ങുന്ന സൗത്ത് ചൈനാ മോർണിംഗ് പോസ്റ്റ് തലക്കെട്ടു നല്കിയത്. അതേസമയം, ഗ്ലോബൽ ടൈംസ് പത്രം നിർമലയെ പ്രകീർത്തിച്ചതിനൊപ്പം ഇന്ത്യയുടെ ചില നിലപാടുകളെ വിമർശിച്ചു.
ഉഭയകക്ഷിബന്ധം ശക്തമാക്കുന്ന സൗഹൃദസന്ദേശമാണ് നിർമല നല്കിയതെന്നു ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് ചാനൽ സിജിടിഎൻ പറഞ്ഞു. ഇന്ത്യൻ പ്രതിരോധമന്ത്രി ചൈനീസ് പട്ടാളക്കാർക്ക് ആശംസകൾ നേരുന്നുവെന്ന അടിക്കുറിപ്പിൽ വീഡിയോയും ചാനൽ സംപ്രേഷണം ചെയ്തു. ഇന്ത്യൻ പ്രതിരോധമന്ത്രി ചൈനീസ് പട്ടാളക്കാരുമായി സൗഹൃദത്തിന്റെ പാലം തീർക്കുന്നുവെന്നാണ് ഹോങ്കോങ്ങിൽനിന്നിറങ്ങുന്ന സൗത്ത് ചൈനാ മോർണിംഗ് പോസ്റ്റ് തലക്കെട്ടു നല്കിയത്. അതേസമയം, ഗ്ലോബൽ ടൈംസ് പത്രം നിർമലയെ പ്രകീർത്തിച്ചതിനൊപ്പം ഇന്ത്യയുടെ ചില നിലപാടുകളെ വിമർശിച്ചു.