പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ തന്റെ സഹോദരി കിം യോ ജോംഗിനെ കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലെ ഓൾട്ടർനേറ്റീവ് അംഗമായി ഉയർത്തി. കുടുംബവാഴ്ച അരക്കിട്ടുറപ്പിക്കുന്നതാണു കിമ്മിന്റെ നീക്കം.
മുപ്പതു വയസുള്ള യോ ജോംഗിന് കിമ്മിനുമേൽ സ്വാധീനശേഷിയുണ്ട്. ശനിയാഴ്ച ചേർന്ന പാർട്ടി സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
റോക്കറ്റ് പദ്ധതികൾക്കു പിന്നിൽ പ്രവർത്തിക്കുന്ന കിം ജോംഗ് സിക്, റി പ്യോംഗ് ചോൾ, വിദേശകാര്യമന്ത്രി റി യോംഗ് ഹോ തുടങ്ങിയവരും പോളിറ്റ് ബ്യൂറോ അംഗങ്ങളായി ഉയർത്തപ്പെട്ടു. ഉത്തരകൊറിയൻ ഭരണത്തിലെ തീരുമാനങ്ങളെല്ലാം എടുക്കുന്ന പോളിറ്റ് ബ്യൂറോയുടെ അധ്യക്ഷൻ കിമ്മാണ്.
കിമ്മിന്റെ സഹോദരി യോ ജോംഗ് പാർട്ടിയുടെ പ്രചാരണവിഭാഗത്തിന്റെ വൈസ് ഡയറക്ടറുമാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അമേരിക്ക ഇവരെ കരിന്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
മുൻ ഏകാധിപതി കിം ജോംഗ് ഇലിനു പങ്കാളി കോ യോംഗ് ഹുയിയിൽ പിറന്നവരാണ് കിമ്മും യോ ജോംഗും. പല പരിപാടികളിലും ഇരുവരും ഒരുമിച്ചാണു പങ്കെടുക്കാറ്. കിമ്മിനുമേൽ സ്വാധീനമുള്ള മറ്റൊരു വ്യക്തി ഭാര്യ റിസോൾ ആണ്.
1948 മുതൽ കിമ്മിന്റെ കുടുംബമാണ് ഉത്തരകൊറിയ അടക്കി ഭരിക്കുന്നത്. 2011ലാണ് കിം ജോംഗ് ഉൻ ഭരണം ഏറ്റെടുത്തത്. കിമ്മിന്റെ അർധസഹോദരൻ കിം ജോംഗ് നാം ഫെബ്രുവരിയിൽ ക്വാലാലംപൂരിലെ വിമാനത്താവളത്തിൽ രാസായുധപ്രയോഗത്തിൽ മരിച്ചു. ഉത്തരകൊറിയയെ ഇടയ്ക്കിടെ വിമർശിച്ചിരുന്ന ഇദ്ദേഹം രാജ്യത്തിനു പുറത്താണു താമസിച്ചിരുന്നത്. കൊലപാതകത്തിൽ ഉത്തരകൊറിയയ്ക്കു പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
കിമ്മിന്റെ അമ്മാവൻ ജാംഗ് സോംഗ് തെയ്ക്കിനെ 2013ൽ വധശിക്ഷയ്ക്കു വിധേയനാക്കി. മുന്പ് ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന തെയ്ക്കിന്റെ ഭാര്യ ക്യോംഗ് ഹുയിയെക്കുറിച്ചു പിന്നീട് ഒരു വിവരവുമില്ല.
അണ്വായുധ പദ്ധതികൾ തുടരുമെന്നാവർത്തിച്ച് കിം
പ്യോംഗ്യാംഗ്: സാമ്രാജ്യത്വ ശക്തികളുടെ ഭീഷണി ചെറുക്കാൻ ഉത്തരകൊറിയ അണ്വായുധം വികസിപ്പിക്കുന്നത് തുടരുമെന്ന് കിം ജോംഗ് ഉൻ സെൻട്രൽ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. ഉത്തരകൊറിയയ്ക്ക് അണ്വായുധമുള്ളതുകൊണ്ടാണ് കൊറിയൻ മേഖലയും വടക്കുകിഴക്കൻ ഏഷ്യയും സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരകൊറിയയെ നേരിടാൻ ഇനി ഒരു വഴി മാത്രമെന്നു ട്രംപ്
വാഷിംഗ്ടൺ ഡിസി: നയതന്ത്രമടക്കമുള്ളവ ഉത്തരകൊറിയയോടു പരാജയപ്പെട്ടെന്നും ഇനി ഒരു വഴി മാത്രമാണ് അവശേഷിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ പ്രസിഡന്റുമാർ 25 വർഷമായി ഉത്തരകൊറിയയോടു സംസാരിക്കുന്നു. ധാരാളം പണം ചെലവാക്കപ്പെട്ടു. കരാറുകളുണ്ടാക്കപ്പെട്ടു. പക്ഷേ മഷിയുണങ്ങും മുന്പേ അവയിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു. അമേരിക്കൻ മധ്യസ്ഥർ മണ്ടന്മാരാക്കപ്പെട്ടു. ഇനി ഒന്നുമാത്രമേ ഫലം ചെയ്യൂ. - ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തരകൊറിയയെ നേരിടാൻ യുദ്ധം മാത്രമേ പോംവഴിയുള്ളൂവെന്ന സൂചനയാണ് ട്രംപ് നല്കിയതെന്ന വിലയിരുത്തൽ ഉയർന്നിട്ടുണ്ട്.
മുപ്പതു വയസുള്ള യോ ജോംഗിന് കിമ്മിനുമേൽ സ്വാധീനശേഷിയുണ്ട്. ശനിയാഴ്ച ചേർന്ന പാർട്ടി സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
റോക്കറ്റ് പദ്ധതികൾക്കു പിന്നിൽ പ്രവർത്തിക്കുന്ന കിം ജോംഗ് സിക്, റി പ്യോംഗ് ചോൾ, വിദേശകാര്യമന്ത്രി റി യോംഗ് ഹോ തുടങ്ങിയവരും പോളിറ്റ് ബ്യൂറോ അംഗങ്ങളായി ഉയർത്തപ്പെട്ടു. ഉത്തരകൊറിയൻ ഭരണത്തിലെ തീരുമാനങ്ങളെല്ലാം എടുക്കുന്ന പോളിറ്റ് ബ്യൂറോയുടെ അധ്യക്ഷൻ കിമ്മാണ്.
കിമ്മിന്റെ സഹോദരി യോ ജോംഗ് പാർട്ടിയുടെ പ്രചാരണവിഭാഗത്തിന്റെ വൈസ് ഡയറക്ടറുമാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അമേരിക്ക ഇവരെ കരിന്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
മുൻ ഏകാധിപതി കിം ജോംഗ് ഇലിനു പങ്കാളി കോ യോംഗ് ഹുയിയിൽ പിറന്നവരാണ് കിമ്മും യോ ജോംഗും. പല പരിപാടികളിലും ഇരുവരും ഒരുമിച്ചാണു പങ്കെടുക്കാറ്. കിമ്മിനുമേൽ സ്വാധീനമുള്ള മറ്റൊരു വ്യക്തി ഭാര്യ റിസോൾ ആണ്.
1948 മുതൽ കിമ്മിന്റെ കുടുംബമാണ് ഉത്തരകൊറിയ അടക്കി ഭരിക്കുന്നത്. 2011ലാണ് കിം ജോംഗ് ഉൻ ഭരണം ഏറ്റെടുത്തത്. കിമ്മിന്റെ അർധസഹോദരൻ കിം ജോംഗ് നാം ഫെബ്രുവരിയിൽ ക്വാലാലംപൂരിലെ വിമാനത്താവളത്തിൽ രാസായുധപ്രയോഗത്തിൽ മരിച്ചു. ഉത്തരകൊറിയയെ ഇടയ്ക്കിടെ വിമർശിച്ചിരുന്ന ഇദ്ദേഹം രാജ്യത്തിനു പുറത്താണു താമസിച്ചിരുന്നത്. കൊലപാതകത്തിൽ ഉത്തരകൊറിയയ്ക്കു പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
കിമ്മിന്റെ അമ്മാവൻ ജാംഗ് സോംഗ് തെയ്ക്കിനെ 2013ൽ വധശിക്ഷയ്ക്കു വിധേയനാക്കി. മുന്പ് ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന തെയ്ക്കിന്റെ ഭാര്യ ക്യോംഗ് ഹുയിയെക്കുറിച്ചു പിന്നീട് ഒരു വിവരവുമില്ല.
അണ്വായുധ പദ്ധതികൾ തുടരുമെന്നാവർത്തിച്ച് കിം
പ്യോംഗ്യാംഗ്: സാമ്രാജ്യത്വ ശക്തികളുടെ ഭീഷണി ചെറുക്കാൻ ഉത്തരകൊറിയ അണ്വായുധം വികസിപ്പിക്കുന്നത് തുടരുമെന്ന് കിം ജോംഗ് ഉൻ സെൻട്രൽ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. ഉത്തരകൊറിയയ്ക്ക് അണ്വായുധമുള്ളതുകൊണ്ടാണ് കൊറിയൻ മേഖലയും വടക്കുകിഴക്കൻ ഏഷ്യയും സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരകൊറിയയെ നേരിടാൻ ഇനി ഒരു വഴി മാത്രമെന്നു ട്രംപ്
വാഷിംഗ്ടൺ ഡിസി: നയതന്ത്രമടക്കമുള്ളവ ഉത്തരകൊറിയയോടു പരാജയപ്പെട്ടെന്നും ഇനി ഒരു വഴി മാത്രമാണ് അവശേഷിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ പ്രസിഡന്റുമാർ 25 വർഷമായി ഉത്തരകൊറിയയോടു സംസാരിക്കുന്നു. ധാരാളം പണം ചെലവാക്കപ്പെട്ടു. കരാറുകളുണ്ടാക്കപ്പെട്ടു. പക്ഷേ മഷിയുണങ്ങും മുന്പേ അവയിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു. അമേരിക്കൻ മധ്യസ്ഥർ മണ്ടന്മാരാക്കപ്പെട്ടു. ഇനി ഒന്നുമാത്രമേ ഫലം ചെയ്യൂ. - ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തരകൊറിയയെ നേരിടാൻ യുദ്ധം മാത്രമേ പോംവഴിയുള്ളൂവെന്ന സൂചനയാണ് ട്രംപ് നല്കിയതെന്ന വിലയിരുത്തൽ ഉയർന്നിട്ടുണ്ട്.