ന്യൂഓർലിയൻസ്: അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിൽ വീശിയ നാറ്റ് ചുഴലിക്കൊടുങ്കാറ്റ് പേമാരിക്കും വെള്ളപ്പൊക്കത്തിനും കാരണമായി. ലൂയിസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിൽ പേമാരിയുണ്ടായി. നാറ്റിന്റെ വേഗം കുറഞ്ഞതിനെത്തുടർന്ന് കാറ്റഗറി ഒന്നിൽപ്പെട്ട ചുഴലിക്കൊടുങ്കാറ്റിൽനിന്നും ഉഷ്ണമേഖലാ ചുഴലിക്കാറ്റായി തരം താഴ്ത്തിയെന്ന് യുഎസിലെ നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചു.
കഴിഞ്ഞ രാത്രി മിസിസിപ്പിയിൽ ആയിരം പേർ ഷെൽട്ടറുകളിലാണു കഴിച്ചുകൂട്ടിയത്. തെക്കൻ അലബാമയിൽ 5,000 ഉപഭോക്താക്കൾക്കു വൈദ്യുതിയില്ലാതായി. നാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും പേമാരിക്കു സാധ്യതയുണ്ട്. ലൂയിസിയാനയിലെ ന്യൂഓർലിയൻസ് നഗരത്തിൽ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചു.
നാറ്റിന്റെ ഭീഷണിയെത്തുടർന്ന് മെക്സിക്കൻ ഉൾക്കടലിലെ എണ്ണ, പ്രകൃതിവാതക ഖനന കേന്ദ്രങ്ങളും അഞ്ചു തുറമുഖങ്ങളും പ്രവർത്തനം നിർത്തിയിരുന്നു. ലൂയിസിയാനയിലും മിസിസിപ്പിയിലും പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
രണ്ടു മാസത്തിനിടെ അമേരിക്കയ്ക്കു ഭീഷണി ഉയർത്തുന്ന നാലാമത്തെ ചുഴലിക്കൊടുങ്കാറ്റാണിത്. നാറ്റ് വീശിയതിനെത്തുടർന്ന് സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ 30 പേർ മരിച്ചു. അമേരിക്കയിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ രാത്രി മിസിസിപ്പിയിൽ ആയിരം പേർ ഷെൽട്ടറുകളിലാണു കഴിച്ചുകൂട്ടിയത്. തെക്കൻ അലബാമയിൽ 5,000 ഉപഭോക്താക്കൾക്കു വൈദ്യുതിയില്ലാതായി. നാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും പേമാരിക്കു സാധ്യതയുണ്ട്. ലൂയിസിയാനയിലെ ന്യൂഓർലിയൻസ് നഗരത്തിൽ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചു.
നാറ്റിന്റെ ഭീഷണിയെത്തുടർന്ന് മെക്സിക്കൻ ഉൾക്കടലിലെ എണ്ണ, പ്രകൃതിവാതക ഖനന കേന്ദ്രങ്ങളും അഞ്ചു തുറമുഖങ്ങളും പ്രവർത്തനം നിർത്തിയിരുന്നു. ലൂയിസിയാനയിലും മിസിസിപ്പിയിലും പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
രണ്ടു മാസത്തിനിടെ അമേരിക്കയ്ക്കു ഭീഷണി ഉയർത്തുന്ന നാലാമത്തെ ചുഴലിക്കൊടുങ്കാറ്റാണിത്. നാറ്റ് വീശിയതിനെത്തുടർന്ന് സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ 30 പേർ മരിച്ചു. അമേരിക്കയിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.