ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയവും ഭർത്താവ് സഫ്ദറും അഴിമതിക്കേസിൽ കോടതിയിൽ ഹാജരാകാനായി ലണ്ടനിൽനിന്ന് പാക്കിസ്ഥാനിൽ മടങ്ങിയെത്തിയേക്കും. അതേസമയം, ആൺമക്കളായ ഹസനും ഹുസൈനും ലണ്ടനിൽ തന്നെ തുടരും.
പാനമഗേറ്റ് കേസിൽ ഷരീഫിനും മക്കൾക്കും എതിരേ കുറ്റം ചുമത്തുന്നത് ഇന്നേക്കു മാറ്റിവച്ചിരിക്കുകയാണ്. അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ അക്കൗണ്ടബിലിറ്റി കോടതിയാണു കേസ് കേൾക്കുന്നത്. അമ്മ കുൽസുമിന്റെ ചികിത്സാർഥമാണു മക്കൾ ലണ്ടനിൽ പോയത്.
ഷരീഫിന്റെ മക്കൾക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
പാനമഗേറ്റ് കേസിൽ ഷരീഫിനും മക്കൾക്കും എതിരേ കുറ്റം ചുമത്തുന്നത് ഇന്നേക്കു മാറ്റിവച്ചിരിക്കുകയാണ്. അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ അക്കൗണ്ടബിലിറ്റി കോടതിയാണു കേസ് കേൾക്കുന്നത്. അമ്മ കുൽസുമിന്റെ ചികിത്സാർഥമാണു മക്കൾ ലണ്ടനിൽ പോയത്.
ഷരീഫിന്റെ മക്കൾക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.