ലണ്ടൻ: ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്നത്തിന് യുദ്ധം പരിഹാരമല്ലെന്നും അർഥവത്തായ ചർച്ചകളിലൂടെ ബന്ധം മെച്ചപ്പെടുത്തണമെന്നും ഇരു രാജ്യങ്ങളിലെയും ചാരസംഘടനകളിലെ മുൻ മേധാവിമാർ.
പാക് ചാരസംഘടന ഐഎസ്ഐയുടെ മുൻ തലവൻ റിട്ട. ജനറൽ ഇഹ്സാനുള്ള ഹഖ്, ഇന്ത്യയുടെ വിദേശ ചാരസംഘടന റോയുടെ മുൻ മേധാവി അമർജീത് സിംഗ് ദുലാത് എന്നിവർ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുക്കവേയാണ് ഇക്കാര്യത്തിൽ ഏകാഭിപ്രായത്തിലെത്തിയത്.
കാഷ്മീരാണു പ്രധാന തർക്ക വിഷയമെന്ന് ജനറൽ ഹഖ് ചൂണ്ടിക്കാട്ടി. ഇന്ത്യ-പാക് തർക്കം തെക്കനേഷ്യയുടെ മൊത്തം വികസനത്തെയും ബാധിക്കുന്നു. പാക്കിസ്ഥാനുമായുള്ള ചർച്ച ഇന്ത്യ നിർത്തിയത് മേഖലയ്ക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ തീവ്രവാദത്തിന്റെ ഇരയാണെന്ന് ദുലാത്ത് പറഞ്ഞു. പാക്കിസ്ഥാനും തീവ്രവാദത്തിന്റെ ഫലം അനുഭവിക്കുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ഇരുവരും ഏകാഭിപ്രായം പ്രകടിപ്പിച്ചു.
പാക് ചാരസംഘടന ഐഎസ്ഐയുടെ മുൻ തലവൻ റിട്ട. ജനറൽ ഇഹ്സാനുള്ള ഹഖ്, ഇന്ത്യയുടെ വിദേശ ചാരസംഘടന റോയുടെ മുൻ മേധാവി അമർജീത് സിംഗ് ദുലാത് എന്നിവർ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുക്കവേയാണ് ഇക്കാര്യത്തിൽ ഏകാഭിപ്രായത്തിലെത്തിയത്.
കാഷ്മീരാണു പ്രധാന തർക്ക വിഷയമെന്ന് ജനറൽ ഹഖ് ചൂണ്ടിക്കാട്ടി. ഇന്ത്യ-പാക് തർക്കം തെക്കനേഷ്യയുടെ മൊത്തം വികസനത്തെയും ബാധിക്കുന്നു. പാക്കിസ്ഥാനുമായുള്ള ചർച്ച ഇന്ത്യ നിർത്തിയത് മേഖലയ്ക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ തീവ്രവാദത്തിന്റെ ഇരയാണെന്ന് ദുലാത്ത് പറഞ്ഞു. പാക്കിസ്ഥാനും തീവ്രവാദത്തിന്റെ ഫലം അനുഭവിക്കുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ഇരുവരും ഏകാഭിപ്രായം പ്രകടിപ്പിച്ചു.