വാഷിംഗ്ടൺ ഡിസി: അത്യാധുനിക ഥാഡ് (ടെർമിനൽ ഹൈ ഓൾറ്റിറ്റ്യൂഡ് ഏരിയ ഡിഫൻസ്) മിസൈൽ പ്രതിരോധ സംവിധാനം സൗദിക്കു നല്കാൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. 1,500 കോടി ഡോളറിന്റേതാണ് ഇടപാട്.
44 ലോഞ്ചറുകൾ, 360 മിസൈലുകൾ, റഡാറുകൾ, കൺട്രോൾ സ്റ്റേഷനുകൾ എന്നിവയാണ് സൗദി വാങ്ങാൻ ഉദ്ദേശിക്കുന്നത്. ഇറാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭീഷണി ചെറുക്കാനാണ് ഇടപാടെന്ന് പെന്റഗൺ വിശദീകരിച്ചു. ഉത്തരകൊറിയൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയയിൽ ഥാഡ് വിന്യസിച്ചിട്ടുണ്ട്. സൗദിയിലെ സൽമാൻ രാജാവ് വ്യാഴാഴ്ച റഷ്യ സന്ദർശിച്ചപ്പോൾ അവരുടെ എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാനും തീരുമാനമായിരുന്നു.
44 ലോഞ്ചറുകൾ, 360 മിസൈലുകൾ, റഡാറുകൾ, കൺട്രോൾ സ്റ്റേഷനുകൾ എന്നിവയാണ് സൗദി വാങ്ങാൻ ഉദ്ദേശിക്കുന്നത്. ഇറാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭീഷണി ചെറുക്കാനാണ് ഇടപാടെന്ന് പെന്റഗൺ വിശദീകരിച്ചു. ഉത്തരകൊറിയൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയയിൽ ഥാഡ് വിന്യസിച്ചിട്ടുണ്ട്. സൗദിയിലെ സൽമാൻ രാജാവ് വ്യാഴാഴ്ച റഷ്യ സന്ദർശിച്ചപ്പോൾ അവരുടെ എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാനും തീരുമാനമായിരുന്നു.