മഡ്ഗാവ്: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് സി മത്സരത്തില്‍ ജര്‍മനിക്കു വിജയം. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ വിജയം. ജര്‍മനിക്കായി ജാന്‍ ഫിതെ (21), നോഹ അവുകു (89) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ആന്‍ഡ്രസ് ഗോമസ് കോസ്റ്റാറിക്കയ്ക്കായി സ്കോര്‍ ചെയ്തു.
ആദ്യ പകുതിയില്‍ ഫിതെയുടെ ഗോളില്‍ ജര്‍മനി മുന്നിലായിരുന്നു. എന്നാല്‍ 67 ാം മിനിറ്റില്‍ ഗോമസ് ജര്‍മനിയെ ഞെട്ടിച്ച് സമനിലപിടിച്ചു. അവസാന നിമിഷത്തില്‍ ജര്‍മനിയുടെ രക്ഷകനായി അവതരിച്ച അവുകു കോസ്റ്റാറിക്ക വലതുളച്ച് സമനിലപൂട്ടു പൊട്ടിച്ചു.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇറാന് 3-1ന് ഗിനിയെ തോല്‍പ്പിച്ചു. അലാഹയാര് സയദ് (59), മുഹമ്മദ് ഷരീഫ് (70 പെനാല്‍റ്റി), സയീദ് കരീമി (90) എന്നിവരാണ് ഗോള്‍ നേടിയത്. ഗിനിയുടെ ആശ്വാസ ഗോള്‍ 90+1 മിനിറ്റില്‍ ഫാന്‍ജെ ടുറെയുടെ വകയായിരുന്നു.
68-ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയില്‍ വരുത്തിയ ഫൗളിനെത്തുര്ന്ന് ഗിനിയുടെ ചെരിഫ് കമാറ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. ഇതിന് പെനാല്‍റ്റിക്കു വഴിയൊരുക്കുകയും ചെയ്തു. അവസരം മുതലാക്കി ഇറാന് ലക്ഷ്യം കാണുകയും ചെയ്തു.
ജർമനിക്കും ഇറാനും ജയം
11:59 PM Oct 07, 2017 | Deepika.com