ബംഗളൂരു/ പത്തനംതിട്ട: കർണാടക രാമനഗര ജില്ലയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു നാലു മലയാളി വിദ്യാർഥികൾ മരിച്ചു. മല്ലപ്പള്ളി കല്ലൂപ്പാറ, തുരുത്തിക്കാട് മരുതിക്കുന്നിൽ ജേക്കബ് എം. തോമസിന്റെ മകൻ ജോയൽ ജേക്കബ് (21), പത്തനംതിട്ട വെട്ടിപ്രം പൊയ്കയിൽ സുദീപ് ജോബിന്റെ മകൻ നിഖിത് പി. സുദീപ് (21), പെരുന്പാവൂർ അല്ലപ്ര മുതിരക്കാലായിൽ എൽദോ എം. ജോസഫിന്റെ മകൾ ജീന എൽദോ (21), ദിവ്യ എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെ ബംഗളൂരു - മൈസൂരു ദേശീയപാതയിൽ രാംഗനഗർ ജില്ലയിൽ സംഗബസവനഡോഡി ഗ്രാമത്തിൽ കെന്പഹള്ളിക്കു സമീപമായിരുന്നു അപകടം.
വേഗത്തിൽ വന്ന കാർ റോഡിലെ മീഡിയനിൽ ഇടിച്ചു നിയന്ത്രണം വിട്ട് മറുവശത്തെ ട്രാക്കിലൂടെ വന്ന ഹരിയാന രജിസ്ട്രേഷനിലുള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു പറയുന്നു. നാലു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തുക്കളായിരുന്ന നാലു പേരും ദുബായിൽ സഹപാഠികളുമായിരുന്നു. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
നന്തിപ്പുര രാജരാജേശ്വരി മെഡിക്കൽ കോളജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് മരിച്ച ജോയൽ. ദിവ്യ ഇതേ കോളജിൽ വിദ്യാർഥിനിയാണ്.
ജോയലിന്റെ മാതാപിതാക്കൾ ഗൾഫിലാണ്. മാതാവ്: സോളി ആനിക്കാട് പുന്നവേലിൽ പ്രമാടക്കുഴിയിൽ കുടുംബാംഗം. സഹോദരി:ഷെറിൻ ജേക്കബ്. സംസ്കാരം പിന്നീട്. സെപ്റ്റംബർ 16നായിരുന്നു ജോയലിന്റെ സഹോദരിയുടെ വിവാഹം. അതിനുശേഷം 28നാണ് ജോയൽ മെഡിക്കൽ കോളജിലേക്കു മടങ്ങിയത്. നിഖിത് തൃക്കാക്കര ഭാരതമാത കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്. പഠനത്തിനായി കൊച്ചി പാലാരിവട്ടം ജനതാ റോഡിൽ അമ്മ ജെസിയോടൊപ്പമായിരുന്നു താമസം. ദുബായിൽ ജോലിചെയ്യുന്ന സുദീപ്, മകന്റെ മരണവാർത്തയറിഞ്ഞു കൊച്ചിയിലെത്തി. മൃതദേഹം ഇന്നു രാവിലെ കലൂരിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ നിഖിതിന്റെ മാതൃസഹോദരിയുടെ വീട്ടിലെത്തിക്കും. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് പാലാരിവട്ടം ഷാരോണ് മാർത്തോമ പള്ളിയിൽ. സഹോദരി: നിഖിത.
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിബിഎ പൂർത്തിയാക്കിയ ജീന, സുഹൃത്തുക്കളുമായി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനു പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നു ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് അല്ലപ്ര തുരുത്തിപ്പള്ളി സെന്റ് മേരീസ് യാക്കോബായ വലിയപള്ളിയിൽ. ദുബായിൽ ജോലിചെയ്യുന്ന പിതാവ് എൽദോ ഇന്നലെ നാട്ടിലെത്തി. വിദേശത്തായിരുന്ന അമ്മ ജൂണോ അടുത്തിടെയാണു നാട്ടിലെത്തിയത്. സഹോദരങ്ങൾ: ജീവ (കാനഡ), ജിനി (ലണ്ടൻ).
വേഗത്തിൽ വന്ന കാർ റോഡിലെ മീഡിയനിൽ ഇടിച്ചു നിയന്ത്രണം വിട്ട് മറുവശത്തെ ട്രാക്കിലൂടെ വന്ന ഹരിയാന രജിസ്ട്രേഷനിലുള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു പറയുന്നു. നാലു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തുക്കളായിരുന്ന നാലു പേരും ദുബായിൽ സഹപാഠികളുമായിരുന്നു. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
നന്തിപ്പുര രാജരാജേശ്വരി മെഡിക്കൽ കോളജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് മരിച്ച ജോയൽ. ദിവ്യ ഇതേ കോളജിൽ വിദ്യാർഥിനിയാണ്.
ജോയലിന്റെ മാതാപിതാക്കൾ ഗൾഫിലാണ്. മാതാവ്: സോളി ആനിക്കാട് പുന്നവേലിൽ പ്രമാടക്കുഴിയിൽ കുടുംബാംഗം. സഹോദരി:ഷെറിൻ ജേക്കബ്. സംസ്കാരം പിന്നീട്. സെപ്റ്റംബർ 16നായിരുന്നു ജോയലിന്റെ സഹോദരിയുടെ വിവാഹം. അതിനുശേഷം 28നാണ് ജോയൽ മെഡിക്കൽ കോളജിലേക്കു മടങ്ങിയത്. നിഖിത് തൃക്കാക്കര ഭാരതമാത കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്. പഠനത്തിനായി കൊച്ചി പാലാരിവട്ടം ജനതാ റോഡിൽ അമ്മ ജെസിയോടൊപ്പമായിരുന്നു താമസം. ദുബായിൽ ജോലിചെയ്യുന്ന സുദീപ്, മകന്റെ മരണവാർത്തയറിഞ്ഞു കൊച്ചിയിലെത്തി. മൃതദേഹം ഇന്നു രാവിലെ കലൂരിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ നിഖിതിന്റെ മാതൃസഹോദരിയുടെ വീട്ടിലെത്തിക്കും. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് പാലാരിവട്ടം ഷാരോണ് മാർത്തോമ പള്ളിയിൽ. സഹോദരി: നിഖിത.
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിബിഎ പൂർത്തിയാക്കിയ ജീന, സുഹൃത്തുക്കളുമായി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനു പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നു ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് അല്ലപ്ര തുരുത്തിപ്പള്ളി സെന്റ് മേരീസ് യാക്കോബായ വലിയപള്ളിയിൽ. ദുബായിൽ ജോലിചെയ്യുന്ന പിതാവ് എൽദോ ഇന്നലെ നാട്ടിലെത്തി. വിദേശത്തായിരുന്ന അമ്മ ജൂണോ അടുത്തിടെയാണു നാട്ടിലെത്തിയത്. സഹോദരങ്ങൾ: ജീവ (കാനഡ), ജിനി (ലണ്ടൻ).