ന്യൂഡൽഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥാനമാറ്റം നൽകുന്നതിനുമുള്ള കൊളീജിയം നടപടികൾ പരസ്യമാക്കാൻ തീരുമാനം. കേരള, തമിഴ്നാട് ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളിജീയം തീരുമാനം സുപ്രീംകോടതിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയാണ് ചരിത്രപരമായ നടപടിയുടെ തുടക്കം. കൊളീജിയം ഇനിയെടുക്കുന്ന തീരുമാനങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ജുഡീഷൽ നിയമന കമ്മീഷൻ ബില്ലിന്റെ ഭരണഘടനാ സാധുത റദ്ദാക്കിയതിനു ശേഷമുണ്ടായ കൊളീജിയം നിയമന നടപടി വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റീസും നാല് മുതിർന്ന ജഡ്ജിമാരും ചേർന്നുള്ള കൊളീജിയമാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനുമുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കിയിരുന്നത്.
കൊളീജിയം തയാറാക്കുന്ന ശിപാർശപ്പട്ടിക പരിശോധിച്ച് അന്തിമ തീരുമാനത്തിനായി രാഷ്ട്രപതിക്ക് അയയ്ക്കുകയും രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് പിന്നീടുള്ള നടപടികൾ. ഇതിൽ വേണ്ട ത്ര പരിശോധനയും നടപടികൾ പൂർത്തിയാക്കാതെയുമാണ് കൊളീജിയം നടപടികളെന്നു സർക്കാർ അടക്കമുള്ളവർ വാദിക്കുന്നതിനിടെയാണ് തങ്ങളുടെ തീരുമാനങ്ങൾ പ്രസിദ്ധപ്പെടുത്താൻ കൊളീജിയം തീരുമാനിച്ചത്. ഇതോടെ സർക്കാർ തീരുമാനമെടുക്കുന്നതിനു മുന്പുള്ള തങ്ങളുടെ നടപടികൾ സുതാര്യമാക്കുമെന്നും കോടതി പുറത്തിറക്കിയ പ്രമേയത്തിൽ പറയുന്നു.
ജഡ്ജി നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമായി പരിഗണിച്ച പേരുകളും അവ ഒഴിവാക്കുകയാണെങ്കിൽ അതിന്റെ കാരണങ്ങളും പ്രസിദ്ധപ്പെടുത്തും. ഇതേ രീതിയിൽ കേരള ഹൈക്കോടതിയിൽ ജഡ്ജിമാരാക്കുന്നതിനായി ശിപാർശ ചെയ്ത മൂന്നു പേരുകളും അവ കണ്ടെത്തിയ നടപടികളും മദ്രാസ് ഹൈക്കോടതിയിലേക്കുള്ള ആറു പേരുകളും വിവരങ്ങളും ഇന്നലെ സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിയമനത്തിനായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് മുതിർന്ന രണ്ടംഗങ്ങളുമായും മുഖ്യമന്ത്രി, ഗവർണർ എന്നിവരുമായും ആശയവിനിമയം നടത്തിയതും അതിൽ വ്യക്തമാക്കുന്നു.
കേരള ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിനായി ഹൈക്കോടതി രജിസ്ട്രാർ ജനറൽ അശോക് മേനോൻ, രജിസ്ട്രാർ വിജിലൻസ് ആർ. നാരായണ പിഷാരടി, തൃശൂർ ജില്ലാ ജഡ്ജി ആനി ജോണ് എന്നിവരുടെ പേരുകളാണ് വ്യാഴാഴ്ച ചേർന്ന കൊളീജിയം ശിപാർശ ചെയ്തത്.
ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ജുഡീഷൽ നിയമന കമ്മീഷൻ ബില്ലിന്റെ ഭരണഘടനാ സാധുത റദ്ദാക്കിയതിനു ശേഷമുണ്ടായ കൊളീജിയം നിയമന നടപടി വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റീസും നാല് മുതിർന്ന ജഡ്ജിമാരും ചേർന്നുള്ള കൊളീജിയമാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനുമുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കിയിരുന്നത്.
കൊളീജിയം തയാറാക്കുന്ന ശിപാർശപ്പട്ടിക പരിശോധിച്ച് അന്തിമ തീരുമാനത്തിനായി രാഷ്ട്രപതിക്ക് അയയ്ക്കുകയും രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് പിന്നീടുള്ള നടപടികൾ. ഇതിൽ വേണ്ട ത്ര പരിശോധനയും നടപടികൾ പൂർത്തിയാക്കാതെയുമാണ് കൊളീജിയം നടപടികളെന്നു സർക്കാർ അടക്കമുള്ളവർ വാദിക്കുന്നതിനിടെയാണ് തങ്ങളുടെ തീരുമാനങ്ങൾ പ്രസിദ്ധപ്പെടുത്താൻ കൊളീജിയം തീരുമാനിച്ചത്. ഇതോടെ സർക്കാർ തീരുമാനമെടുക്കുന്നതിനു മുന്പുള്ള തങ്ങളുടെ നടപടികൾ സുതാര്യമാക്കുമെന്നും കോടതി പുറത്തിറക്കിയ പ്രമേയത്തിൽ പറയുന്നു.
ജഡ്ജി നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമായി പരിഗണിച്ച പേരുകളും അവ ഒഴിവാക്കുകയാണെങ്കിൽ അതിന്റെ കാരണങ്ങളും പ്രസിദ്ധപ്പെടുത്തും. ഇതേ രീതിയിൽ കേരള ഹൈക്കോടതിയിൽ ജഡ്ജിമാരാക്കുന്നതിനായി ശിപാർശ ചെയ്ത മൂന്നു പേരുകളും അവ കണ്ടെത്തിയ നടപടികളും മദ്രാസ് ഹൈക്കോടതിയിലേക്കുള്ള ആറു പേരുകളും വിവരങ്ങളും ഇന്നലെ സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിയമനത്തിനായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് മുതിർന്ന രണ്ടംഗങ്ങളുമായും മുഖ്യമന്ത്രി, ഗവർണർ എന്നിവരുമായും ആശയവിനിമയം നടത്തിയതും അതിൽ വ്യക്തമാക്കുന്നു.
കേരള ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിനായി ഹൈക്കോടതി രജിസ്ട്രാർ ജനറൽ അശോക് മേനോൻ, രജിസ്ട്രാർ വിജിലൻസ് ആർ. നാരായണ പിഷാരടി, തൃശൂർ ജില്ലാ ജഡ്ജി ആനി ജോണ് എന്നിവരുടെ പേരുകളാണ് വ്യാഴാഴ്ച ചേർന്ന കൊളീജിയം ശിപാർശ ചെയ്തത്.