ഇറ്റാനഗർ: ഇന്ത്യൻ എയർഫോഴ്സിന്റെ മിഗ്-17 ഹെലികോപ്റ്റർ അരുണാചൽപ്രദേശിലെ തവാംഗിൽ തകർന്നുവീണ് ഏഴു പേർ മരിച്ചു. രണ്ടു പൈലറ്റുമാർ ഉൾപ്പെടെ അഞ്ച് വ്യോമസേനാംഗങ്ങളും രണ്ട് കരസേനാ സൈനികരുമാണ് മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ചൈനീസ് അതിർത്തിക്കു സമീപം ഇന്നലെ രാവിലെ 6.30നായിരുന്നു സംഭവം. വിംഗ് കമാൻഡർ വിക്രം ഉപാധ്യായ, സ്ക്വാഡ്രൺ ലീഡർ എസ്. തിവാരി, മാസ്റ്റർ വാറന്റ് ഓഫീസർ എ.കെ. സിംഗ്, സർജന്റുമാരായ സതീഷ്കുമാർ, ഗൗതം എന്നീ വ്യോമസസേനാ അംഗങ്ങളും കരസേനാ സിപ്പോയിമാരായ ഇ. ബാലാജി, എച്ച്.എൻ. ദേക്ക എന്നിവരുമാണു മരിച്ചത്.
തവാംഗിൽനിന്ന് യാംഗ്സ്റ്റേയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ദുരന്തം. മരിച്ച എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി തവാംഗ് എസ്പി എം.കെ. മീന പറഞ്ഞു. സമുദ്രനിരപ്പിൽനിന്ന് 17,000 അടി ഉയരെയാണ് ഹെലികോപ്റ്റർ തകർന്നു വീണത്.
മൂന്ന് മാസത്തിനുള്ളിൽ എയ ഫോഴ്സ് ഹെലികോപ്റ്റർ അരുണാചലിൽ തകർന്നു വീഴുന്നത് ഇത് രണ്ടാം തവണയാണ്. ജൂലൈ നാലിനുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചിരുന്നു.
ചൈനീസ് അതിർത്തിക്കു സമീപം ഇന്നലെ രാവിലെ 6.30നായിരുന്നു സംഭവം. വിംഗ് കമാൻഡർ വിക്രം ഉപാധ്യായ, സ്ക്വാഡ്രൺ ലീഡർ എസ്. തിവാരി, മാസ്റ്റർ വാറന്റ് ഓഫീസർ എ.കെ. സിംഗ്, സർജന്റുമാരായ സതീഷ്കുമാർ, ഗൗതം എന്നീ വ്യോമസസേനാ അംഗങ്ങളും കരസേനാ സിപ്പോയിമാരായ ഇ. ബാലാജി, എച്ച്.എൻ. ദേക്ക എന്നിവരുമാണു മരിച്ചത്.
തവാംഗിൽനിന്ന് യാംഗ്സ്റ്റേയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ദുരന്തം. മരിച്ച എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി തവാംഗ് എസ്പി എം.കെ. മീന പറഞ്ഞു. സമുദ്രനിരപ്പിൽനിന്ന് 17,000 അടി ഉയരെയാണ് ഹെലികോപ്റ്റർ തകർന്നു വീണത്.
മൂന്ന് മാസത്തിനുള്ളിൽ എയ ഫോഴ്സ് ഹെലികോപ്റ്റർ അരുണാചലിൽ തകർന്നു വീഴുന്നത് ഇത് രണ്ടാം തവണയാണ്. ജൂലൈ നാലിനുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചിരുന്നു.