ന്യൂഡൽഹി: വ്യാപാര, സുരക്ഷാ മേഖലകളിലുൾപ്പെടെ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) ധാരണയിലെത്തി. പതിന്നാലാമത് ഇന്ത്യ-ഇയു ഉച്ചകോടിയിലാണു തീരുമാനം. ഉഭയകക്ഷി, പ്രാദേശിക, അന്താരാഷ്ട്രവിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇയു നേതാക്കളും പങ്കെടുത്ത ഉച്ചകോടിയിൽ ചർച്ചാവിഷയമായി. ഏറെനാളായി ആലോചനയിലുണ്ടായിരുന്ന വ്യാപാരക്കരാറിന്റെ വിശദാംശങ്ങൾ തുടർന്നു നടന്ന പത്രസമ്മേളനത്തിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഴാങ് ക്ലോഡ് ജങ്കറും നരേന്ദ്ര മോദിയും സംയുക്തമായി പ്രഖ്യാപിച്ചു.
28 രാജ്യങ്ങളുടെ സംയുക്തവേദിയായ ഇയു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ്. 2016ൽ 8,800 കോടി യുഎസ് ഡോളറിന്റെ വ്യാപാരമാണു പരസ്പരം നടന്നത്. ഇന്ത്യയുടെ ഏറ്റവുംവലിയ കയറ്റുമതിയും ഇയുവിലേക്കാണ്. നിക്ഷേപം, സാങ്കേതികവിദ്യ എന്നീ മേഖലകളിലും ശക്തമായ സഹകരണമാണ്്. 8300 കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണ് യൂറോപ്യൻ യൂണിയനിൽ നിന്ന് ഇന്ത്യയിലെത്തിയത്.
28 രാജ്യങ്ങളുടെ സംയുക്തവേദിയായ ഇയു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ്. 2016ൽ 8,800 കോടി യുഎസ് ഡോളറിന്റെ വ്യാപാരമാണു പരസ്പരം നടന്നത്. ഇന്ത്യയുടെ ഏറ്റവുംവലിയ കയറ്റുമതിയും ഇയുവിലേക്കാണ്. നിക്ഷേപം, സാങ്കേതികവിദ്യ എന്നീ മേഖലകളിലും ശക്തമായ സഹകരണമാണ്്. 8300 കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണ് യൂറോപ്യൻ യൂണിയനിൽ നിന്ന് ഇന്ത്യയിലെത്തിയത്.