ഓസ്ലോ-ജനീവ: ഉത്തരകൊറിയ മുഴക്കുന്ന ആവണയുദ്ധഭീതിയിൽ ലോകം കഴിയുന്പോൾ സമാധാനത്തിനുള്ള 2017ലെ നൊബേൽ പുരസ്കാരം ആണവവിരുദ്ധ കൂട്ടായ്മയായ ഇന്റർനാഷണൽ കാംപെയിൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പണിന് (ഐകാൻ).
ആണവ നിരായുധീകരണ രംഗത്തു പ്രവർത്തിക്കുന്ന ജനീവ ആസ്ഥാനമായ ഐകാനിന് 2017 ലെ സമാധാന നൊബേൽ പുരസ്കാരം സമ്മാനിക്കുന്നതായി നോർവീജിയൻ പുരസ്കാര കമ്മിറ്റി ചെയർപേഴ്സൺ ബെറിറ്റ് റിസ് ആൻഡേഴ്സൺ പ്രസ്താവനയിൽ പറഞ്ഞു. നൂറിലധികം രാജ്യങ്ങളിലുള്ള സർക്കാരിതര സംഘടനകളുടെ കൂട്ടായ്മയാണ് ഐകാൻ.
സുരക്ഷയുടെ പേരിൽ നിരവധി പേരെ കൂട്ടക്കുരുതി കൊടുക്കുന്ന അണ്വായുധങ്ങൾ സ്വന്തമാക്കാനുള്ള രാജ്യങ്ങളുടെ പ്രവർത്തനങ്ങൾക്കെതിരേയുള്ള സന്ദേശമാണു നൊബേൽ പുരസ്കാരം നല്കുന്നതെന്ന് ഐകാൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബിയാട്രിസ് ഫിൻ ജനീവയിൽ പറഞ്ഞു. പുരസ്കാരം ലഭിച്ചെന്നുള്ള ഫോൺ സന്ദേശം തമാശയായിരിക്കുമെന്നു കരുതിയെന്നും ടിവിയിൽ വാർത്ത കണ്ടപ്പോഴാണു വിശ്വാസമായതെന്നും അവർ പറഞ്ഞു.
ആണവ നിരായുധീകരണത്തിനായി ഓസ്ട്രേലിയയിൽ ആരംഭിച്ച പ്രസ്ഥാനം 2007ൽ വിയന്നയിലാണ് സംഘടിതരൂപം കൈവരിച്ചത്.
ആണവ നിരായുധീകരണ രംഗത്തു പ്രവർത്തിക്കുന്ന ജനീവ ആസ്ഥാനമായ ഐകാനിന് 2017 ലെ സമാധാന നൊബേൽ പുരസ്കാരം സമ്മാനിക്കുന്നതായി നോർവീജിയൻ പുരസ്കാര കമ്മിറ്റി ചെയർപേഴ്സൺ ബെറിറ്റ് റിസ് ആൻഡേഴ്സൺ പ്രസ്താവനയിൽ പറഞ്ഞു. നൂറിലധികം രാജ്യങ്ങളിലുള്ള സർക്കാരിതര സംഘടനകളുടെ കൂട്ടായ്മയാണ് ഐകാൻ.
സുരക്ഷയുടെ പേരിൽ നിരവധി പേരെ കൂട്ടക്കുരുതി കൊടുക്കുന്ന അണ്വായുധങ്ങൾ സ്വന്തമാക്കാനുള്ള രാജ്യങ്ങളുടെ പ്രവർത്തനങ്ങൾക്കെതിരേയുള്ള സന്ദേശമാണു നൊബേൽ പുരസ്കാരം നല്കുന്നതെന്ന് ഐകാൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബിയാട്രിസ് ഫിൻ ജനീവയിൽ പറഞ്ഞു. പുരസ്കാരം ലഭിച്ചെന്നുള്ള ഫോൺ സന്ദേശം തമാശയായിരിക്കുമെന്നു കരുതിയെന്നും ടിവിയിൽ വാർത്ത കണ്ടപ്പോഴാണു വിശ്വാസമായതെന്നും അവർ പറഞ്ഞു.
ആണവ നിരായുധീകരണത്തിനായി ഓസ്ട്രേലിയയിൽ ആരംഭിച്ച പ്രസ്ഥാനം 2007ൽ വിയന്നയിലാണ് സംഘടിതരൂപം കൈവരിച്ചത്.