മുംബൈ: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ മത്സരം സമനിലയിൽ. മഴ വില്ലത്തരം കാണിച്ച മത്സരത്തില്‍ തുര്‍ക്കിയും ന്യൂസിലന്‍ഡും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോഗോള്‍ വീതം നേടി.
നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ന്യൂസിലന്ഡിനെതിരേ തുര്‍ക്കിയുടെ അഹമ്മദ് കുട്ചുവാണ് ആദ്യ ഗോള്‍ നേടിയത്. 18-ാം മിനിറ്റില്‍ ഹെഡറിലൂടെയായിരുന്നു ഗോള്‍. ഈ ചാമ്പ്യൻഷിപ്പിലെ ആദ്യഗോളായിരുന്നു ഇത്. ഇതോടെ ലോകകപ്പില്‍ ഇന്ത്യയില്‍ ആദ്യമായി ഗോള്‍ നേടിയ ടീം എന്ന നേട്ടം തുര്‍ക്കിക്കു സ്വന്തമായി.
58-ാം മിനിറ്റില്‍ ന്യൂസിലന്‍ഡ് തിരിച്ചടിച്ചു. മാക്സ് മാട്ടയുടെ ഫ്രീകിക്ക് തുര്‍ക്കി പ്രതിരോധനിരക്കാരെ കബളിപ്പിച്ച് വല കുലുക്കുകയായിരുന്നു. തുടര്‍ന്നും ഇരു ടീമുകളും ആക്രമിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. സമനിലഗോള്‍ നേടിയ മാക് മാട്ടയ്ക്ക് മത്സരത്തിന്റെ അധികസമയത്ത് ചുവപ്പുകാര്‍ഡും ലഭിച്ചു.
മുംബൈയിൽ സമനില
12:51 AM Oct 07, 2017 | Deepika.com