ന്യൂഡല്‍ഹി: ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ഐആര്‍സിടിസിയുടെ കീഴിലുള്ള രണ്ട് ഹോട്ടലുകളുടെ മേല്‍നോട്ട ചുമതല സ്വകാര്യ കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ലാലുപ്രസാദിന്റെ മകൻ തേജസ്വി യാദവിനെ സിബിഐ ചെയ്തു.
ചോദ്യം ചെയ്യലിന് ലാലു കഴിഞ്ഞ ദിവസം ഹാജരായിരുന്നു. രണ്ടു തവണ സമന്‍സ് നല്‍കിയിട്ടും അച്ഛനും മകനും ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 11 മണിയോടെയാണ് തേജസ്വി സിബിഐ ഹെഡ്ക്വാർട്ടേഴ്സിലെത്തിയത്. കഴിഞ്ഞ ദിവസം ലാലുവിനെ അന്വേഷണ സംഘം ഏഴുമണിക്കൂർ ചോദ്യം ചെയ്തിരുന്നു.
റാഞ്ചിലെയും പുരിയിലെയും ബിഎന്‍ആര്‍ ഹോട്ടലുകളുടെ മേല്‍നോട്ടം സുജാത ഹോട്ടല്‍ ഗ്രൂപ്പിന് നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസാണ് സിബിഐ അന്വേഷിക്കുന്നത്.
ചോദ്യം ചെയ്യലിന് ലാലു കഴിഞ്ഞ ദിവസം ഹാജരായിരുന്നു. രണ്ടു തവണ സമന്‍സ് നല്‍കിയിട്ടും അച്ഛനും മകനും ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 11 മണിയോടെയാണ് തേജസ്വി സിബിഐ ഹെഡ്ക്വാർട്ടേഴ്സിലെത്തിയത്. കഴിഞ്ഞ ദിവസം ലാലുവിനെ അന്വേഷണ സംഘം ഏഴുമണിക്കൂർ ചോദ്യം ചെയ്തിരുന്നു.
റാഞ്ചിലെയും പുരിയിലെയും ബിഎന്‍ആര്‍ ഹോട്ടലുകളുടെ മേല്‍നോട്ടം സുജാത ഹോട്ടല്‍ ഗ്രൂപ്പിന് നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസാണ് സിബിഐ അന്വേഷിക്കുന്നത്.