ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ കേരള ഹൈക്കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, രജിസ്ട്രാർ, ഫൈനാൻസ് കണ്ട്രോളർ എന്നിവർക്കു സുപ്രീം കോടതി ഇളവ് അനുവദിച്ചു.
കരാർ ജീവനക്കാരുടെ ശന്പള സ്കെയിൽ നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി സ്വീകരിച്ചിരിക്കുന്ന കോടതിയലക്ഷ്യ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈസ് ചാൻസലർ അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. നടപടികൾ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന കോടതി നേരിട്ടു ഹാജരാകുന്നതിൽ ഇളവ് നൽകുകയായിരുന്നു. കരാർ അധ്യാപകരുടെ വേതനം സംബന്ധിച്ച 2010ലെ ഉത്തരവ് നടപ്പിലാക്കാത്ത കേസിലാണ് വൈസ് ചാൻസലർ, രജിസ്ട്രാർ, ഫൈനാൻസ് കണ്ട്രോളർ എന്നിവർക്കെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചത്.
കരാർ ജീവനക്കാരുടെ ശന്പള സ്കെയിൽ നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി സ്വീകരിച്ചിരിക്കുന്ന കോടതിയലക്ഷ്യ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈസ് ചാൻസലർ അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. നടപടികൾ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന കോടതി നേരിട്ടു ഹാജരാകുന്നതിൽ ഇളവ് നൽകുകയായിരുന്നു. കരാർ അധ്യാപകരുടെ വേതനം സംബന്ധിച്ച 2010ലെ ഉത്തരവ് നടപ്പിലാക്കാത്ത കേസിലാണ് വൈസ് ചാൻസലർ, രജിസ്ട്രാർ, ഫൈനാൻസ് കണ്ട്രോളർ എന്നിവർക്കെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചത്.