വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള ആണവക്കരാർ കൈയൊഴിയാൻ പ്രസിഡന്റ് ട്രംപ് തയാറെടുക്കുന്നു.
ആണവപരിപാടികൾ ചുരുക്കുന്നതിനു പകരമായി ഇറാനെതിരേയുള്ള ഉപരോധത്തിൽ അയവുവരുത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന കരാർ ഒബാമയുടെ കാലത്ത് ഒപ്പുവച്ചതാണ്.
കരാറിന്റെ ചൈതന്യത്തിനു നിരക്കാത്ത രീതിയിലാണ് ഇറാന്റെ പ്രവർത്തനമെന്നാണു ട്രംപിന്റെ ആരോപണം. സൈനികനേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരുടെ എതിർപ്പ് അവഗണിച്ചാണ് ട്രംപിന്റെ നീക്കം.
ഇറാൻ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നു പ്രസിഡന്റ് സർട്ടിഫൈ ചെയ്യണമെന്നു വ്യവസ്ഥയുണ്ട്. ഇത്തരം സർട്ടിഫിക്കറ്റ് നൽകാതെ പ്രശ്നം യുഎസ് കോൺഗ്രസിനു വിടാനാണു ട്രംപിന്റെ ആലോചന. ഇങ്ങനെ വന്നാൽ ഇറാനെതിരേ ഉപരോധം വീണ്ടും ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ രണ്ടുമാസത്തിനകം കോൺഗ്രസ് തീരുമാനമെടുക്കണം.
യുഎസിനു പുറമേ ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ, യൂറോപ്യൻ യുണിയൻ എന്നിവയും കരാറിൽ പങ്കാളികളാണ്. കരാർ മാനിക്കണമെന്നു റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാൻ ഭരണകൂടം ഭീകരതയെ പിന്താങ്ങുകയും പശ്ചിമേഷ്യയിലേക്ക് അക്രമം കയറ്റുമതി ചെയ്യുകയുമാണെന്ന് ട്രംപ് സൈനിക മേധാവികളുടെ യോഗത്തിൽ പറഞ്ഞു. ഇറാനെ ആണവശക്തിയാവാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആണവപരിപാടികൾ ചുരുക്കുന്നതിനു പകരമായി ഇറാനെതിരേയുള്ള ഉപരോധത്തിൽ അയവുവരുത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന കരാർ ഒബാമയുടെ കാലത്ത് ഒപ്പുവച്ചതാണ്.
കരാറിന്റെ ചൈതന്യത്തിനു നിരക്കാത്ത രീതിയിലാണ് ഇറാന്റെ പ്രവർത്തനമെന്നാണു ട്രംപിന്റെ ആരോപണം. സൈനികനേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരുടെ എതിർപ്പ് അവഗണിച്ചാണ് ട്രംപിന്റെ നീക്കം.
ഇറാൻ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നു പ്രസിഡന്റ് സർട്ടിഫൈ ചെയ്യണമെന്നു വ്യവസ്ഥയുണ്ട്. ഇത്തരം സർട്ടിഫിക്കറ്റ് നൽകാതെ പ്രശ്നം യുഎസ് കോൺഗ്രസിനു വിടാനാണു ട്രംപിന്റെ ആലോചന. ഇങ്ങനെ വന്നാൽ ഇറാനെതിരേ ഉപരോധം വീണ്ടും ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ രണ്ടുമാസത്തിനകം കോൺഗ്രസ് തീരുമാനമെടുക്കണം.
യുഎസിനു പുറമേ ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ, യൂറോപ്യൻ യുണിയൻ എന്നിവയും കരാറിൽ പങ്കാളികളാണ്. കരാർ മാനിക്കണമെന്നു റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാൻ ഭരണകൂടം ഭീകരതയെ പിന്താങ്ങുകയും പശ്ചിമേഷ്യയിലേക്ക് അക്രമം കയറ്റുമതി ചെയ്യുകയുമാണെന്ന് ട്രംപ് സൈനിക മേധാവികളുടെ യോഗത്തിൽ പറഞ്ഞു. ഇറാനെ ആണവശക്തിയാവാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.