മെക്സിക്കോ സിറ്റി: അമേരിക്കൻ ഭൂഖണ്ഡത്തിൽ ദുരന്തം വിതച്ച് മറ്റൊരു കൊടുങ്കാറ്റ്. നാറ്റ് എന്ന പേരുള്ള ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റ് സെൻട്രൽ അമേരിക്കയിലെ മെക്സിക്കോ, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്റാറിക്ക രാജ്യങ്ങളിൽ കനത്ത ദുരിതത്തിന് ഇടയാക്കി.
ഞായറാഴ്ച പുലർച്ചയോടെ അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കൊടുങ്കാറ്റ് വീശിയിടങ്ങളിലെല്ലാം കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. ഇതുവരെ 22 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്; നിക്കരാഗ്വയിൽ 15ഉം കോസ്റ്റാറിക്കയിൽ ഏഴും. കോസ്റ്ററികയിൽ 15 പേരെ കാണാതായിട്ടുമുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യായിരം പേരെ ഷെൽട്ടറുകളിലേക്കു മാറ്റി.
ഇന്നലെ നാറ്റ് ചുഴലിക്കാറ്റ് മെക്സിക്കോയിലെ യൂകാറ്റൻ പ്രവിശ്യയിലാണു വീശിയത്. മണിക്കൂറിൽ 75 കിലോമീറ്ററായിരുന്നു കൊടുങ്കാറ്റിന്റെ വേഗം. വരും ദിവസങ്ങളിൽ കാറ്റിന് ശക്തി കൂടുമെന്നാണു പ്രവചനം. ലൂയിസിയാനയിലെത്തുന്പോഴേക്കും നാറ്റ് കാറ്റഗറി ഒന്നിൽപ്പെട്ട ചുഴലിക്കൊടുങ്കാറ്റായി ശക്തി പ്രാപിച്ചേക്കും. ന്യൂ ഓർലിയൻസ് അടക്കമുള്ളിടങ്ങളിൽ വീശിയേക്കും.
ഞായറാഴ്ച പുലർച്ചയോടെ അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കൊടുങ്കാറ്റ് വീശിയിടങ്ങളിലെല്ലാം കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. ഇതുവരെ 22 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്; നിക്കരാഗ്വയിൽ 15ഉം കോസ്റ്റാറിക്കയിൽ ഏഴും. കോസ്റ്ററികയിൽ 15 പേരെ കാണാതായിട്ടുമുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യായിരം പേരെ ഷെൽട്ടറുകളിലേക്കു മാറ്റി.
ഇന്നലെ നാറ്റ് ചുഴലിക്കാറ്റ് മെക്സിക്കോയിലെ യൂകാറ്റൻ പ്രവിശ്യയിലാണു വീശിയത്. മണിക്കൂറിൽ 75 കിലോമീറ്ററായിരുന്നു കൊടുങ്കാറ്റിന്റെ വേഗം. വരും ദിവസങ്ങളിൽ കാറ്റിന് ശക്തി കൂടുമെന്നാണു പ്രവചനം. ലൂയിസിയാനയിലെത്തുന്പോഴേക്കും നാറ്റ് കാറ്റഗറി ഒന്നിൽപ്പെട്ട ചുഴലിക്കൊടുങ്കാറ്റായി ശക്തി പ്രാപിച്ചേക്കും. ന്യൂ ഓർലിയൻസ് അടക്കമുള്ളിടങ്ങളിൽ വീശിയേക്കും.