മോസ്കോ: റഷ്യയിൽ ട്രെയിൻ ബസിലിടിച്ച് 19 ബസ് യാത്രികർ മരിച്ചു. മോസ്കോയിൽനിന്ന് 110 കിലോമീറ്റർ അകലെ വ്ളാദിമിറിലായിരുന്നു അപകടം. ലവൽ ക്രോസിംഗിൽ ബസ് നിന്നുപോയതാണ് അപകടത്തിനു കാരണം. സെന്റ് പീറ്റേഴ്സ് ബർഗിൽനിന്നു നോവ്ഗ്രോഡിനു വന്ന പാസഞ്ചർ ട്രെയിൻ ഇടിച്ച് ബസ് തകർന്നു തരിപ്പണമായി. ഉസ്ബെക്കിസ്ഥാൻ സ്വദേശികളായ 55 പേരാണു ബസിൽ ഉണ്ടായിരുന്നതെന്ന് ഇന്റർ ഫാക്സ് വാർത്താ ഏജൻസി അറിയിച്ചു.