ഖേലോ ഇന്ത്യ

02:06 AM Oct 06, 2017 | Deepika.com
ന്യൂഡൽഹി: കളിയുടെ ഒരുക്കം മുതൽ തുടക്കമടക്കം ഓരോ നിമിഷവും ആതിഥേയരായ ഇന്ത്യക്കു ചരിത്ര നിമിഷങ്ങൾ തന്നെയാണ്. ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരത്തിൽ ഇന്ന് ഇന്ത്യ കളത്തിൽ ഇറങ്ങുന്പോൾ രാജ്യത്തിന്‍റെ പ്രതീക്ഷകൾക്കു കരുത്ത് പകരാൻ ഈ നൂറ്റാണ്ടിൽ ജനിച്ച കൗമാര താരങ്ങളുണ്ട്. ഗ്രൂപ്പ് എയിലെ കരുത്തരായ അമേരിക്കയുമായുള്ള മത്സരത്തിൽ അമർജിത് സിംഗ് കിയാമിന്‍റെ നേതൃത്വത്തിൽ കോച്ച് ലൂയിസ് നോർട്ടൻ ഡേ മാറ്റോസിന്‍റെ പരിശീലനത്തിൽ ഇന്ത്യൻ ടീം ഇന്ന് ഇറങ്ങുന്നതു തന്നെ ചരിത്രത്തിലേക്കാണ്.

പോർച്ചുഗീസുകാരനായ കോച്ച് നിർണായക മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യൻ ടീമിനെ ഇന്നിറക്കുന്നത്. ആറോ ഏഴോ വർഷം പ്രഫഷണൽ അക്കാഡമികളിൽ അടവും ചുവടും പഠിച്ചിറങ്ങിയ ടീമുകളോടു മാറ്റുരയ്ക്കാൻ ഇന്ത്യൻ താരങ്ങളെ അണിനിരത്തുക അത്ര നിസാരമല്ലെന്ന് മറ്റോസിനറിയാം. അതുകൊണ്ടുതന്നെ ഗോളുകൾ വഴങ്ങാതെ ശക്തമായ പ്രതിരോധം എന്ന അടവാണ് മറ്റോസ് നിർദേശിക്കുന്നത്.

ഇന്ത്യൻ ടീമിന്‍റെ തിളങ്ങുന്ന മുഖമാണ് അമർജിത് സിംഗ് കിയാം എന്ന ക്യാപ്റ്റൻ. കളിക്കളത്തിൽ അമർജിത്തിനെ പോലെ കഠിനാധ്വാനിയായ മറ്റൊരു താരം ഉണ്ടാകില്ലെന്നു തന്നെ പറയാം. ശാന്തനും അച്ചടക്കവുമുള്ള കളിക്കാരൻ എന്നാണ് അമർജിത്തിനെ കോച്ചും സഹകളിക്കാരും വിശേഷിപ്പിക്കുന്നത്. ഗോൾ മുഖത്തേക്കു കുതിക്കുന്ന പാസുകൾ സൃഷ്ടിക്കുന്നതിലാണ് അമർജിത്തിന്‍റെ മിടുക്ക്.

ധീരജ് സിംഗ് എന്ന ഇന്ത്യൻ ഗോളി ഏറെ പരിചയസന്പന്നനായ കളിക്കാരനാണ്. 2013 മുതൽ ധീരജ് ദേശീയ ടീമിലുണ്ട്. കഴിഞ്ഞ അണ്ടർ 16 ഏഷ്യൻ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗോൾവല കാത്ത ധീരജ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മണിപ്പൂർ മോറിയാംഗ് സ്വദേശിയാണ് ധീരജ്.

പഞ്ചാബിന്‍റെ കരുത്തുമായാണ് മുൻപ് മധ്യ നിരക്കാരനായ പ്രഭ്സുഖാൻ ഗില്ലിന്‍റെ വരവ്. കഴിഞ്ഞ രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. ഇപ്പോൾ ഗോളിയുടെ റോളാണ് ഇന്ത്യൻ ടീമിൽ. ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയിൽ നിന്നാണ് പ്രഭ്സുഖാന്‍റെ വരവ്. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നിലെങ്കിലും ഗില്ലിന്‍റെ പ്രകടനം കാണാൻ കഴിയുമെന്നാണു പ്രതീക്ഷ.

കൈയിൽ ഒരു ഇന്ത്യൻ പാസ്പോർട്ട് പോലുമില്ലാതെയാണ് ഇന്ത്യൻ ടീമിന് വേണ്ടി ഗോൾവല കാക്കാൻ സണ്ണി ദലിവാൾ വരുന്നത്. ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് കാനഡയിൽ ജനിച്ച സണ്ണി ടൊറന്‍റോ ഫുട്ബോൾ അക്കാഡമിയിൽ നിന്നാണു പരിശീലനം നേടിയിരിക്കുന്നത്. പിതാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ ശ്രദ്ധയിൽ പെട്ടതോടെയാണ് സണ്ണിയുടെ ടീമിലേക്കുള്ള വരവിന് വഴി തെളിഞ്ഞത്.

ബോറിസ് സിംഗ് എന്ന മണിപ്പൂരുകാരനാണ് ഇന്ത്യൻ ടീമിലെ വേഗമേറിയ താരം. സ്കൂൾ പഠന കാലത്ത് അത്‌ലറ്റിക്സിൽ തിളങ്ങിയ ശേഷമാണ് ബോറിസ് ഫുട്ബോളിലേക്കു ശ്രദ്ധ തിരിക്കുന്നത്. മുൻ കോച്ച് നിക്കോളോയ് ആഡമിനെ അന്പരപ്പിച്ചാണ് ബോറിസ് ടീമിൽ ശ്രദ്ധേയനാകുന്നത്. വലതു പിൻനിരയിൽ കളിക്കുന്ന ബോറിസിന് ഓപ്പണിംഗ് മാച്ചിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിലും ടീമിനൊപ്പം ചേരുന്ന ദിവസം മുതൽ ഇന്ത്യൻ കുതിപ്പിന് കരുത്തേറുമെന്നാണു പ്രതീക്ഷ.

ഉയരക്കുറവിനെ പന്തടക്കംകൊണ്ടു മറികടക്കുന്ന വിരുതാണ് ജിതേന്ദ്ര സിംഗിന്‍റെ മികവ്. പ്രതിരോധ നിരയിൽ പങ്കാളിയുടെ ഏതു നീക്കത്തിനും ഒപ്പം നൊടിയിടയിൽ മുന്നേറാൻ കഴിയും എന്നതുതന്നെയാണ് ഈ ബംഗാൾ താരത്തിന്‍റെ പ്രത്യേകത.

പഞ്ചാബിലെ ആദംപൂരിൽനിന്നാണ് അൻവർ അലിയുടെ വരവ്. മധ്യനിരയിലെ പ്രതിരോധക്കാരനായ അലി ഇടതു പിൻനിരക്കാരാനായാണു തുടക്കം. ടീമിലെ ഏറ്റവും തലപ്പൊക്കമുള്ള താരമെന്നതും അൻവറിന്‍റെ പ്രത്യേകതയാണ്.

സഞ്ജീവ് സ്റ്റാലിൻ അണ്ടർ 16 ഏഷ്യൻ ഫുട്ബോൾ ചാന്പ്യൻഷിപ്പിലെ കളിമികവ് കൊണ്ടു ശ്രദ്ധേയനായ താരമാണ്. പിൻനിരയിൽ കളിക്കുന്ന സഞ്ജീവിന്‍റെ കാൽച്ചുവട്ടിൽ പന്തടക്കം നിരവധി രാജ്യാന്തര മത്സരങ്ങളിൽ തെളിഞ്ഞിട്ടുമുള്ളതാണ്. ഇടത് പിൻനിരക്കാരനായ ഈം ബംഗളൂരു താരം തികഞ്ഞ പ്രഫഷണൽ കളിക്കാരൻ എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്.

ഹെൻഡ്രി ആന്‍റനേയ് എന്ന ബംഗളൂരു സ്വദേശിയെ ഇന്ത്യൻ ടീമിൽ നിന്നു പറഞ്ഞു വിടാൻ ഒരുങ്ങിയിട്ടുണ്ട് മുൻ കോച്ച് നിക്കോളായ് ആദം. ബാഗ് പാക്ക് ചെയ്തു വീട്ടിലേക്കു വിട്ടോളാനായിരുന്നു കൽപന. എന്നാൽ, പെട്ടെന്നുള്ള മാറ്റം കൊണ്ട് അതേ കോച്ച് തന്നെ ഹെൻഡ്രിയെ ടീമിൽ പിടിച്ചുനിർത്തുകയായിരുന്നു. പുതിയ കോച്ച് എത്തിയപ്പോഴും ആ കളിമികവിന് അംഗീകാരം നൽകി ഒപ്പം നിർത്തി.

നമിത് ദേശ്പാണ്ഡേ അമേരിക്കയിലെ ന്യൂജഴ്സിയിലേക്ക് മുംബൈയിൽ നിന്നും കുടിയേറിയ കുടുംബക്കാരനാണ്. ബ്രസീലിൽ നടന്ന ട്രയൽ മത്സരങ്ങളിൽ കഴിവ് തെളിയിച്ചാണ് നമിത് കോച്ചിന്‍റെ ഗുഡ്ബുക്കിൽ ഇടംപിടിച്ചത്.

കഴിഞ്ഞ ഏഷ്യൻ ഫുട്ബോൾ ചാന്പ്യൻഷിപ്പ് അണ്ട ർ 16 ടീമിന്‍റെ ക്യാപ്റ്റനായിരുന്നു മധ്യനിരക്കാരനായ സുരേഷ്സിംഗ്. 97ാം മിനിട്ടിൽ പെനാൽറ്റിയടിച്ച് സൗദി അറേബ്യക്കെതിരേ കളി സമനിലയിൽ പിടിച്ചു നിർത്തിയാണ് ഗോവയിൽ നടന്ന മത്സരത്തിൽ സുരേഷ് ശ്രദ്ധയാകർഷിച്ചത്. ക്യാപ്റ്റൻ അമർജിത് സിംഗിനൊപ്പം മധ്യനിരയിൽ കളിക്കുന്പോൾ മുഴുവൻ ശ്രദ്ധയും ഈ കൂട്ടുകെട്ടിലായിരിക്കും. മണിപ്പൂരിൽനിന്നുള്ള സുരേഷ് 11ാം വയസു വരെ ഫുട്ബോൾ കൈകൊണ്ടു പോലും തൊട്ടിട്ടില്ലെന്നതാണ് മറ്റൊരു കൗതുകം.

നിൻതോയ്ഗാൻബ മെയ്ത്തി എന്ന മണിപ്പൂരുകാരൻ അച്ഛന്‍റെ മരണത്തിന്‍റെ മൂന്നാം ദിവസം കളിക്കളത്തിലേക്കു മടങ്ങിയെത്തിയ ചരിത്രമുള്ള മധ്യനിരക്കാരനാണ്. വേഗം തന്നെയാണ് മെയ്ത്തിയുടെ കരുത്തും.

ലാലെംഗ്മാവിയ മിസോറാം താരം മണിപ്പൂരിലെ എട്ടു താരങ്ങൾക്കൊപ്പം വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറാമിൽ നിന്നാണു വരുന്നത്. ഒരു സൗഹൃദ മത്സരത്തിലെ മികവിൽ നിന്നാണ് മാവിയ ടീമിലെത്തുന്നത്. മധ്യനിരയിൽ ഈ കൗമാര താരത്തിന്‍റെ കുതിപ്പുകൾ ഇന്ത്യക്കു കരുത്തേകും.

ബ്രിക്സ് കപ്പിൽ ബ്രസീലിനെതിരേ ഗോളടിച്ച താരം എന്നതാണ് കോമൾ തടാൽ എന്ന സിക്കിം താരത്തിന്‍റെ സവിശേഷത. ഇന്ത്യയുടെ ടോപ് സ്കോർ താരവുമാണ് കോമൾ. ഈ പ്രായത്തിൽ ഇത്ര മിടുക്കനായൊരു കളിക്കാരനെ കണ്ട ിട്ടില്ലെന്നാണ് കോമൾ താലിനെക്കുറിച്ചുള്ള വിലയിരുത്തൽ.

കാത്തിരിപ്പുകൾക്കൊടുവിൽ ടീമിലെത്തിയതാണ് മണിപ്പൂർ താരം ജീക്സണ്‍ സിംഗ്. കഴിവു കൊണ്ട ു തന്നെ ഈ മധ്യനിരക്കാരനെ മറന്നു കളയാൻ പറ്റില്ല. പിന്നീട് നടന്ന രാജ്യാന്തര മത്സരങ്ങളിൽ എല്ലാം മിന്നുന്ന പ്രകടനം കാഴ്ചവച്ചാണു ജീക്സണ്‍ ടീമിലെത്തുന്നത്.
ബംഗാൾ താരം അഭിജീത് സർക്കാർ പന്തിലെ കാലടക്കം കൊണ്ടു ശ്രദ്ധേയനായ താരമാണ്. വിവിധ റോളുകളിൽ തിളങ്ങുന്ന അഭിജീത്ത് മധ്യനിരയിൽ തിളങ്ങും എന്നുതന്നെയാണ് കോച്ചിന്‍റെ വിലയിരുത്തൽ.

കെ.പി. രാഹുൽ ആണ് ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യം. ടീമിലെ ഏറ്റവും പഴയ ബാച്ചിന്‍റെ ഭാഗം. എല്ലാം തികഞ്ഞവൻ എന്നാണ് രാഹുലിനെ മുൻ കോച്ചുമാർ ഉൾപ്പടെയുള്ളവർ വിശേഷിപ്പിച്ചിട്ടുള്ളത്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ മധ്യനിരയിൽ നിന്നു മുന്നേറുന്ന രാഹുൽ എന്ന തൃശൂർക്കാരൻ ഇരുകാലുകളിലും അത്ഭുതങ്ങൾ തീർക്കുമെന്നാണു പ്രതീക്ഷ.

അസ്വസ്ഥനായ കളിക്കാരനാണ് മുഹമ്മദ് ഷാജഹാൻ. കോച്ചിന്‍റെ അടുക്കിനും ചിട്ടയ്ക്കും ഒതുങ്ങി നിൽക്കാത്ത കുറന്പൻ താരം. എങ്കിലും പഞ്ചാബിൽ നിന്നുള്ള പരീശീലന മികവാണ് ഷാജഹാന്‍റെ കരുത്ത്.

നോംഗ്ദംബ നൗറേം എന്ന മണിപ്പൂർ താരം ഗോൾവേട്ടക്കാരൻ എന്നാണറിയപ്പെടുന്നത്. ചിലിയുമായുള്ള മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ പിടിച്ചു നിർത്തിയ ഗോളടിച്ചത് നൗറേം ആയിരുന്നു.

ഇന്ത്യൻ ടീമിന്‍റെ കുതിപ്പുകൾക്കു കരുത്തേകുന്ന ഫോർവേർഡ് താരങ്ങളാണ് കോച്ചിംഗ് സ്റ്റാഫ് രാഷ്‌ട്രീയക്കാരൻ എന്നു വിളിക്കുന്ന റഹിം അലിയും അനികേത് ജാദവും. മോഹൻബഗാൻ യൂത്ത് ടീമിന്‍റെ കരുത്തുമായാണ് റഹീം അലിയുടെ വരവ്. ടീമിൽ ആക്രമിച്ചു കളിക്കുന്ന റഹിമിന്‍റെ നീക്കങ്ങളിൽ ഏറെ പ്രതീക്ഷകളുണ്ട്. നിരവധി അന്താരാഷ്‌ട്ര മത്സരങ്ങളിൽ കളിച്ച പരിചയവുമായാണ് അനികേതിന്‍റെ വരവ്. മികച്ച സ്കോറിംഗ് റിക്കാർഡും അനികേതിന്‍റെ പേരിലുണ്ട്.

സെബി മാത്യു


സംഗതി കൊള്ളാം, കാശൊന്നുമില്ല!

ഫിഫ അണ്ടര്‍ 17 ലോകകപ്പിന്‍റെ ചരിത്രത്തിലെങ്ങും പ്രൈസ്മണി എന്ന വാക്കിന് പ്രസക്തിയില്ല. 1985 മുതല്‍ ഇന്ത്യ ആതിഥ്യമരുളുന്ന 17-ാം ലോകകപ്പ് വരെ അതിന് മാറ്റമില്ല. ലോകമെമ്പാടുമുള്ള കുട്ടിഫുട്‌ബോളര്‍മാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അവസരം സൃഷ്ടിക്കുക മാത്രമാണ് ഫിഫയുടെ ലക്ഷ്യം.

അതുകൊണ്ടുതന്നെ സമ്മാനത്തുക എന്ന അധികച്ചെലവ് ഒഴിവാക്കി ടീമംഗങ്ങളുടെ ദൈനംദിന ചെലവുകള്‍ക്കായി തുക കണ്ടെത്തുകയാണ് ഫിഫയുടെ രീതി.
എന്നാല്‍, ചില ട്രോഫികളും മെഡലുകളും അവാര്‍ഡുകളും ഈ ടൂര്‍ണമെന്‍റുകളില്‍ ഫിഫ നല്‍കും.

ലോകകപ്പ് കൗതുകങ്ങൾ

പങ്കെടുക്കുന്ന എല്ലാ ടീമിലെയും അംഗങ്ങൾക്ക് ഒരു തളിക നൽകും
ഫൈനലിനു ശേഷമുള്ള അവാര്‍ഡ് ദാന ചടങ്ങ് ഫിഫയുടെ ഉത്തരവാദിത്വമാണ്. ചടങ്ങില്‍ ഫിഫയുടെ ഒരു പ്രതിനിധി പങ്കെടുക്കും. രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കും ചടങ്ങിൽ പങ്കെടുക്കാം.

ആദ്യ നാലുസ്ഥാനക്കാര്‍ക്ക് റാങ്ക് രേഖപ്പെടുത്തിയ ഒരു യോഗ്യതാപത്രം നല്‍കും.
ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ സമ്മാനിക്കും.
ഫൈനലിലും മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിലും ചാര്‍ജ് വഹിക്കുന്ന മാച്ച് ഒഫീഷ്യല്‍സിന് ഓരോ മെഡല്‍ ലഭിക്കും

ഫെയർ പ്ലേയ്ക്കുള്ള അവാർഡുണ്ട്. ഫിഫ ടെക്‌നിക്കല്‍ സ്റ്റഡി ഗ്രൂപ്പാണ് ഇതിന്‍റെ ഫലം നിര്‍ണയിക്കുന്നത്. ടീമിലെ ഓരോ അംഗത്തിനും ട്രോഫിയും മെഡലും നല്‍കും. ടീമിന് 10000 ഡോളർ വിലമതിക്കുന്ന ഫുട്ബോൾ ഉപകരണങ്ങളുംനൽകും.

ഗോൾഡൻ ബൂട്ട്

ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരത്തിന് നല്‍കുന്ന സമ്മാനം. പുറമേ രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം വെള്ളി ബൂട്ടും വെങ്കലബൂട്ടും നല്‍കുന്നു.

ഗോൾഡൻ ബോൾ

ഏറ്റവും മികച്ച കളിക്കാരന് നല്‍കും. മികവിന്‍റെ മാനദണ്ഡം തീരുമാനിക്കുന്നത് ഫിഫ ടെക്‌നിക്കല്‍ സ്റ്റഡി സംഘമാണ്.

ഗോൾഡൻ ഗ്ലൗ
ഏറ്റവും മികച്ച ഗോളിക്ക് നല്‍കുന്ന പ്രത്യേക സമ്മാനം.