ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന ഏത് ആക്രമണവും നടത്താൻ തയാറാണെന്നു വ്യോമസേനാ മേധാവി ബി.എസ്. ധനോവ. ചൈനയോടും പാക്കിസ്ഥാനോടും ഒരുപോലെ യുദ്ധം നടത്താൻ തക്ക സുസജ്ജമാണ് വ്യോമസേന. ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ സാധിക്കും. ചൈനയെ നേരിടാൻ തക്ക വിധത്തിൽ എല്ലാ കഴിവുകളും ഇപ്പോൾ ഇന്ത്യക്കുണ്ട്. ഇനിയൊരു മിന്നലാക്രമണത്തിന് കേന്ദ്രസർക്കാർ തീരുമാനിക്കുകയാണെങ്കിൽ പാക്കിസ്ഥാന്റെ ആണവശേഖരം തകർക്കുമെന്നും വ്യോമസേനാ മേധാവി പറഞ്ഞു.
അതിനിടെ, അതിർത്തിക്കപ്പുറം ഡോക ലയിൽ സംഘർഷം നിലനിന്നിരുന്ന സ്ഥലത്തുനിന്നു പത്തു കിലോമീറ്റർ ദൂരത്തിൽ ചൈന വീണ്ടും പുതിയ റോഡ് നിർമാണം ആരംഭിച്ചു. സമാധാന ചർച്ചകൾക്കൊടുവിൽ സൈനിക പിന്മാറ്റം നടത്തി ഒരുമാസത്തിനു പിന്നാലെയാണ് അതിർത്തിക്കപ്പുറം ചൈനയുടെ റോഡ് നിർമാണം. 150 മീറ്ററിനുള്ളിൽ 72 ദിവസം ഇരുപക്ഷത്തെയും സൈന്യം സംഘർഷഭരിതരായി മുഖത്തോടു മുഖം നോക്കി നിന്നതിന് ഒടുവിലാണ് കഴിഞ്ഞ മാസം പിന്മാറ്റമുണ്ടായത്.
ഡോക ലയിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നുണ്ടെ ന്നു വ്യോമസേന മേധാവി വ്യക്തമാക്കി. ഇരുപക്ഷവും പുറത്തു കരുതുന്ന പോലെ സമാധാനത്തിലല്ല നിൽക്കുന്നത്. ചുംബി വില്ലേജിൽ ചൈനീസ് സൈന്യത്തിന്റെ വിന്യാസം ഉടൻ തന്നെ പിൻവലിക്കുമെന്നാണു പ്രതീക്ഷയെന്നും വ്യോമസേന മേധാവി പറഞ്ഞു.
കഴിഞ്ഞ തവണ സേന നടത്തിയ മിന്നലാക്രമണത്തിൽ കരസേനയോടൊപ്പം വ്യോമസേന പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തിന് കൂടുതൽ വിശദാംശങ്ങൾ നൽകാൻ ധനോവ തയാറായില്ല.
ആവശ്യപ്പെട്ട സഹായങ്ങൾ ചെയ്തു കൊടുക്കേണ്ട ത് ഉത്തരവാദിത്തം ആണെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. വ്യോമസേനയ്ക്ക് യുദ്ധത്തിന് വേണ്ട ത് 42 വിമാനവ്യൂഹങ്ങളും അതിന് ആവശ്യമായ സൈനികരുമാണ്. 2032ഓടെ അതു സേനയ്ക്ക് ലഭ്യമാവും. ഇതിന്റെ അർഥം ഇപ്പോൾ ഒരു യുദ്ധത്തെ പ്രതിരോധിക്കാൻ സേനയ്ക്ക് സാധ്യമാവില്ലെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനയോടും പാക്കിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാൻ ഇന്ത്യ തയാറായിരിക്കണമെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
സെബി മാത്യു
അതിനിടെ, അതിർത്തിക്കപ്പുറം ഡോക ലയിൽ സംഘർഷം നിലനിന്നിരുന്ന സ്ഥലത്തുനിന്നു പത്തു കിലോമീറ്റർ ദൂരത്തിൽ ചൈന വീണ്ടും പുതിയ റോഡ് നിർമാണം ആരംഭിച്ചു. സമാധാന ചർച്ചകൾക്കൊടുവിൽ സൈനിക പിന്മാറ്റം നടത്തി ഒരുമാസത്തിനു പിന്നാലെയാണ് അതിർത്തിക്കപ്പുറം ചൈനയുടെ റോഡ് നിർമാണം. 150 മീറ്ററിനുള്ളിൽ 72 ദിവസം ഇരുപക്ഷത്തെയും സൈന്യം സംഘർഷഭരിതരായി മുഖത്തോടു മുഖം നോക്കി നിന്നതിന് ഒടുവിലാണ് കഴിഞ്ഞ മാസം പിന്മാറ്റമുണ്ടായത്.
ഡോക ലയിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നുണ്ടെ ന്നു വ്യോമസേന മേധാവി വ്യക്തമാക്കി. ഇരുപക്ഷവും പുറത്തു കരുതുന്ന പോലെ സമാധാനത്തിലല്ല നിൽക്കുന്നത്. ചുംബി വില്ലേജിൽ ചൈനീസ് സൈന്യത്തിന്റെ വിന്യാസം ഉടൻ തന്നെ പിൻവലിക്കുമെന്നാണു പ്രതീക്ഷയെന്നും വ്യോമസേന മേധാവി പറഞ്ഞു.
കഴിഞ്ഞ തവണ സേന നടത്തിയ മിന്നലാക്രമണത്തിൽ കരസേനയോടൊപ്പം വ്യോമസേന പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തിന് കൂടുതൽ വിശദാംശങ്ങൾ നൽകാൻ ധനോവ തയാറായില്ല.
ആവശ്യപ്പെട്ട സഹായങ്ങൾ ചെയ്തു കൊടുക്കേണ്ട ത് ഉത്തരവാദിത്തം ആണെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. വ്യോമസേനയ്ക്ക് യുദ്ധത്തിന് വേണ്ട ത് 42 വിമാനവ്യൂഹങ്ങളും അതിന് ആവശ്യമായ സൈനികരുമാണ്. 2032ഓടെ അതു സേനയ്ക്ക് ലഭ്യമാവും. ഇതിന്റെ അർഥം ഇപ്പോൾ ഒരു യുദ്ധത്തെ പ്രതിരോധിക്കാൻ സേനയ്ക്ക് സാധ്യമാവില്ലെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനയോടും പാക്കിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാൻ ഇന്ത്യ തയാറായിരിക്കണമെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
സെബി മാത്യു