ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) തിരക്കുപിടിച്ചു നടപ്പാക്കിയതിന്റെ പേരിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു. വേണ്ട പരിശീലനം നല്കാതെയും റിഹേഴ്സൽ നടത്താതെയുമാണു നികുതി സന്പ്രദായം മാറ്റിയത്. ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ പോയാൽ ചെറുകിട വ്യാപാരികളും ഇടത്തരം വ്യവസായികളും കയറ്റുമതിക്കാരും പ്രതിസന്ധിയിലാകും.
ഒരുത്തർക്കും ഒരാവശ്യത്തിനും നികുതി ഒഴിവ് നല്കാത്തതാണു കയറ്റുമതിക്കാരെ വലയ്ക്കുന്നത്. കയറ്റുമതിക്കാർ അതിനായി വാങ്ങുന്ന സാധനങ്ങളുടെ ജിഎസ്ടി മാസങ്ങൾ പലതു കഴിഞ്ഞാലേ തിരിച്ചുകിട്ടൂ. ഡിസംബർ ആകുന്പോഴേക്ക് കയറ്റുമതിക്കാരുടെ 65,000 കോടി രൂപയെങ്കിലും ഇങ്ങനെ സർക്കാരിൽ കിടപ്പാകുമെന്നാണു സൂചന. നേരത്തേ കയറ്റുമതിക്കാർക്കു നികുതി ഒഴിവും അതില്ലാത്തപ്പോൾ ഡ്യൂട്ടി ഡ്രോബായ്ക്കും ഉണ്ടായിരുന്നു. അവർ നല്കിയ നികുതി ദിവസങ്ങൾക്കകം തിരിച്ചുകിട്ടുമായിരുന്നു. ഇപ്പോൾ മാസങ്ങൾ കഴിയണം. ഇതു പ്രവർത്തനമൂലധനച്ചെലവ് പല മടങ്ങ് വർധിപ്പിക്കും.
ചെറുകിട വ്യാപാരി-വ്യവസായികളെ വലയ്ക്കുന്നതാണു റിവേഴ്സ് ചാർജ് മെക്കാനിസം (ആർസിഎം). രജിസ്ട്രേഷൻ ഇല്ലാത്തവരിൽനിന്നു വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും വ്യാപാരി/വ്യവസായി നികുതി അടയ്ക്കുന്നതാണ് ഈ സംവിധാനം. നല്കിയ ആളുടെ പേരിൽ അടയ്ക്കുന്ന നികുതി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ആയി അനുവദിച്ചുകിട്ടാൻ രണ്ടു മാസത്തിലേറെ എടുക്കും. ഇതും പ്രവർത്തന മൂലധനച്ചെലവ് കൂട്ടുന്നു. ജിഎസ്ടി നെറ്റ്വർക്ക് പൂർണ സജ്ജമായിട്ടില്ല. അതിന്റെ രൂപകല്പനയും സോഫ്റ്റ്വേറും വേണ്ടത്ര കാര്യക്ഷമവുമല്ല. ഇതുമൂലം റിട്ടേണുകൾ സമർപ്പിക്കാൻ ദിവസങ്ങൾ ശ്രമിക്കണം. അതിൽ തിരുത്ത് വരുത്തലും എളുപ്പമല്ല. വിവിധ റിട്ടേണുകൾ ഒത്തുനോക്കുന്ന സംവിധാനത്തിലും വലിയ പാകപ്പിഴകൾ ഉണ്ട്.
ഇതു ചെറുകിടക്കാരെയാണു വല്ലാതെ വിഷമിപ്പിക്കുന്നത്. അതിനാൽ ചെറുകിടക്കാരുടെ റിട്ടേൺ സമർപ്പണം മൂന്നു മാസത്തിലൊരിക്കൽ ആക്കാൻ ആലോചനയുണ്ട്.
ജിഎസ്ടി തുകയുടെ 95 ശതമാനം അടയ്ക്കുന്നത് നാലുലക്ഷത്തിൽ താഴെ സ്ഥാപനങ്ങളാണ്. ബാക്കി 60 ലക്ഷം വ്യക്തികളും സ്ഥാപനങ്ങളും ചേർന്ന് അടയ്ക്കുന്നത് അഞ്ചു ശതമാനം തുക മാത്രം. ഈ സാഹചര്യത്തിൽ മഹാഭൂരിപക്ഷം വരുന്ന ചെറുകിട-ഇടത്തരം വ്യാപാരി-വ്യവസായികളെ പ്രതിമാസ റിട്ടേൺ സമർപ്പിക്കലിൽനിന്ന് ഒഴിവാക്കാനാണ് ആലോചന.
ഒരുത്തർക്കും ഒരാവശ്യത്തിനും നികുതി ഒഴിവ് നല്കാത്തതാണു കയറ്റുമതിക്കാരെ വലയ്ക്കുന്നത്. കയറ്റുമതിക്കാർ അതിനായി വാങ്ങുന്ന സാധനങ്ങളുടെ ജിഎസ്ടി മാസങ്ങൾ പലതു കഴിഞ്ഞാലേ തിരിച്ചുകിട്ടൂ. ഡിസംബർ ആകുന്പോഴേക്ക് കയറ്റുമതിക്കാരുടെ 65,000 കോടി രൂപയെങ്കിലും ഇങ്ങനെ സർക്കാരിൽ കിടപ്പാകുമെന്നാണു സൂചന. നേരത്തേ കയറ്റുമതിക്കാർക്കു നികുതി ഒഴിവും അതില്ലാത്തപ്പോൾ ഡ്യൂട്ടി ഡ്രോബായ്ക്കും ഉണ്ടായിരുന്നു. അവർ നല്കിയ നികുതി ദിവസങ്ങൾക്കകം തിരിച്ചുകിട്ടുമായിരുന്നു. ഇപ്പോൾ മാസങ്ങൾ കഴിയണം. ഇതു പ്രവർത്തനമൂലധനച്ചെലവ് പല മടങ്ങ് വർധിപ്പിക്കും.
ചെറുകിട വ്യാപാരി-വ്യവസായികളെ വലയ്ക്കുന്നതാണു റിവേഴ്സ് ചാർജ് മെക്കാനിസം (ആർസിഎം). രജിസ്ട്രേഷൻ ഇല്ലാത്തവരിൽനിന്നു വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും വ്യാപാരി/വ്യവസായി നികുതി അടയ്ക്കുന്നതാണ് ഈ സംവിധാനം. നല്കിയ ആളുടെ പേരിൽ അടയ്ക്കുന്ന നികുതി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ആയി അനുവദിച്ചുകിട്ടാൻ രണ്ടു മാസത്തിലേറെ എടുക്കും. ഇതും പ്രവർത്തന മൂലധനച്ചെലവ് കൂട്ടുന്നു. ജിഎസ്ടി നെറ്റ്വർക്ക് പൂർണ സജ്ജമായിട്ടില്ല. അതിന്റെ രൂപകല്പനയും സോഫ്റ്റ്വേറും വേണ്ടത്ര കാര്യക്ഷമവുമല്ല. ഇതുമൂലം റിട്ടേണുകൾ സമർപ്പിക്കാൻ ദിവസങ്ങൾ ശ്രമിക്കണം. അതിൽ തിരുത്ത് വരുത്തലും എളുപ്പമല്ല. വിവിധ റിട്ടേണുകൾ ഒത്തുനോക്കുന്ന സംവിധാനത്തിലും വലിയ പാകപ്പിഴകൾ ഉണ്ട്.
ഇതു ചെറുകിടക്കാരെയാണു വല്ലാതെ വിഷമിപ്പിക്കുന്നത്. അതിനാൽ ചെറുകിടക്കാരുടെ റിട്ടേൺ സമർപ്പണം മൂന്നു മാസത്തിലൊരിക്കൽ ആക്കാൻ ആലോചനയുണ്ട്.
ജിഎസ്ടി തുകയുടെ 95 ശതമാനം അടയ്ക്കുന്നത് നാലുലക്ഷത്തിൽ താഴെ സ്ഥാപനങ്ങളാണ്. ബാക്കി 60 ലക്ഷം വ്യക്തികളും സ്ഥാപനങ്ങളും ചേർന്ന് അടയ്ക്കുന്നത് അഞ്ചു ശതമാനം തുക മാത്രം. ഈ സാഹചര്യത്തിൽ മഹാഭൂരിപക്ഷം വരുന്ന ചെറുകിട-ഇടത്തരം വ്യാപാരി-വ്യവസായികളെ പ്രതിമാസ റിട്ടേൺ സമർപ്പിക്കലിൽനിന്ന് ഒഴിവാക്കാനാണ് ആലോചന.