ആഗ്ര( ഉത്തർപ്രദേശ്): സമാജ്വാദി പാർട്ടി ദേശീയ പ്രസിഡന്റായി ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിനെ വീണ്ടും തെരഞ്ഞെടുത്തു. എസ്പിയുടെ സ്ഥാപക പ്രസിഡന്റായ പിതാവ് മുലായം സിംഗിനെയും അമ്മാവൻ ശിവപാൽ യാദവിനെയും നോക്കുകുത്തിയാക്കിയാണ് അഞ്ചുവർഷത്തേക്കുകൂടി പാർട്ടിയെ നയിക്കാനുള്ള ദൗത്യം അഖിലേഷ് ഏറ്റെടുത്തത്.
ആഗ്രയിൽ ചേർന്ന ദേശീയ കൺവൻഷൻ യോഗത്തിൽ അഖിലേഷ് പക്ഷത്തെ രാം ഗോപാൽ യാദവാണു തീരുമാനം പ്രഖ്യാപിച്ചത്. മൂന്നുവർഷമാണ് പ്രസിഡന്റിന്റെ കാലാവധിയെങ്കിലും അഖിലേഷിനുവേണ്ടി ഭരണഘടനാ ഭേദഗതിയിലൂടെ അഞ്ചുവർഷമായി ദീർഘിപ്പിക്കുകയായിരുന്നു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായി പോരാടുകയാണ് അഖിലേഷ് ലക്ഷ്യമിടുന്നത്.ദേശീയ കൺവൻഷനിൽ പങ്കെടുക്കണമെന്നു മുലായം സിംഗിനെ നേരിൽക്കണ്ട് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. യോഗത്തിനു തലേന്നും യോഗം നടക്കുന്ന ദിവസവും ക്ഷണിക്കുകയും ചെയ്തു.
എല്ലാവരും ബഹുമാനിക്കുന്ന മുലായത്തിന്റെ അനുഗ്രഹത്തോടെ പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാനാണ് ആലോചനയെന്നും അഖിലേഷ് പറഞ്ഞിരുന്നു. എന്നാൽ, ഫോണിലൂടെ ആശംസകൾ നൽകാൻ മാത്രമാണു മുലായം തയാറായത്. ഉത്തർപ്രദേശിൽ മാത്രമല്ല രാജ്യമെന്പാടും പാർട്ടി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ആശംസാസന്ദേശത്തിൽ മുലായം പറഞ്ഞുവെന്നും അഖിലേഷ് വ്യക്തമാക്കി.
ആഗ്രയിൽ ചേർന്ന ദേശീയ കൺവൻഷൻ യോഗത്തിൽ അഖിലേഷ് പക്ഷത്തെ രാം ഗോപാൽ യാദവാണു തീരുമാനം പ്രഖ്യാപിച്ചത്. മൂന്നുവർഷമാണ് പ്രസിഡന്റിന്റെ കാലാവധിയെങ്കിലും അഖിലേഷിനുവേണ്ടി ഭരണഘടനാ ഭേദഗതിയിലൂടെ അഞ്ചുവർഷമായി ദീർഘിപ്പിക്കുകയായിരുന്നു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായി പോരാടുകയാണ് അഖിലേഷ് ലക്ഷ്യമിടുന്നത്.ദേശീയ കൺവൻഷനിൽ പങ്കെടുക്കണമെന്നു മുലായം സിംഗിനെ നേരിൽക്കണ്ട് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. യോഗത്തിനു തലേന്നും യോഗം നടക്കുന്ന ദിവസവും ക്ഷണിക്കുകയും ചെയ്തു.
എല്ലാവരും ബഹുമാനിക്കുന്ന മുലായത്തിന്റെ അനുഗ്രഹത്തോടെ പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാനാണ് ആലോചനയെന്നും അഖിലേഷ് പറഞ്ഞിരുന്നു. എന്നാൽ, ഫോണിലൂടെ ആശംസകൾ നൽകാൻ മാത്രമാണു മുലായം തയാറായത്. ഉത്തർപ്രദേശിൽ മാത്രമല്ല രാജ്യമെന്പാടും പാർട്ടി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ആശംസാസന്ദേശത്തിൽ മുലായം പറഞ്ഞുവെന്നും അഖിലേഷ് വ്യക്തമാക്കി.