സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് മോസ്കോയിൽ. ഒരു സൗദി രാജാവിന്റെ പ്രഥമ റഷ്യാസന്ദർശനം.
പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഉറ്റമിത്രമായ സൗദി റഷ്യയുമായി സാന്പത്തിക കരാറുകൾ ഉണ്ടാക്കും. സിറിയ അടക്കമുള്ള വിഷയങ്ങളിൽ രാഷ്ട്രീയ ധാരണയും ഉണ്ടാക്കും.
നിക്ഷേപങ്ങൾ
രാജാവിനൊപ്പം നൂറിലേറെ വ്യവസായികൾ. 300 കോടി ഡോളറിന്റെ നിക്ഷേപ പ്രഖ്യാപനങ്ങൾ ഉണ്ടാകും. സൗദിയിൽ റഷ്യൻ പെട്രോകെമിക്കൽ ഭീമൻ സിബുർ 110 കോടി ഡോളർ മുടക്കി പ്ലാന്റ് തുടങ്ങും. 100 കോടി ഡോളറിന്റെ റഷ്യ-സൗദി സംയുക്ത നിക്ഷേപനിധി പ്രഖ്യാപിക്കും.
പുടിൻ പറഞ്ഞത്
“ലോകത്തിൽ മാറ്റമില്ലാത്ത എന്തെങ്കിലുമുണ്ടോ? എനിക്കു തോന്നുന്നത് എല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്നാണ്.”
അമേരിക്കയുടെ സ്ഥിരമിത്രമല്ലേ സൗദി അറേബ്യ എന്ന ചോദ്യത്തിനു റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നല്കിയ ഉത്തരമതാണ്.
ബന്ധം ചരിത്രത്തിൽ
നിരീശ്വര രാജ്യമായതിനാൽ സോവ്യറ്റ് യൂണിയനുമായുള്ള ബന്ധം 1938-ൽ സൗദികൾ വിച്ഛേദിച്ചു. സോവ്യറ്റ് തകർച്ചയ്ക്കുശേഷമാണ് മോസ്കോയുമായി നയതന്ത്രബന്ധം ആരംഭിച്ചത്.
സൗദി കിരീടാവകാശിയും യഥാർഥ ഭരണനിയന്താവുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മേയിൽ മോസ്കോ സന്ദർശിച്ചിരുന്നു.
എണ്ണബന്ധം
റഷ്യ (പ്രതിദിന ക്രൂഡ് ഓയിൽ ഉത്പാദനം 105 ലക്ഷം വീപ്പ) യും സൗദി അറേബ്യ (104 ലക്ഷം വീപ്പ)യും ക്രൂഡ് ഉത്പാദനത്തിൽ ഒന്നും രണ്ടും സ്ഥാനത്താണ്. വീപ്പയ്ക്ക് 50 ഡോളറിനു മുകളിൽ ക്രൂഡ് വില നിലനിർത്തേണ്ടത് സൗദിക്ക് അത്യാവശ്യം. അതിനു റഷ്യൻ പിന്തുണ കിട്ടണം. സൗദി അരാംകോ കന്പനിയുടെ അഞ്ചു ശതമാനം ഓഹരി അടുത്ത വർഷം വിൽക്കും. അതു ലാഭകരമാകണമെങ്കിൽ ക്രൂഡ് വില താഴരുത്. പുടിൻ ഇപ്പോൾ സൗദിയുടെ ഉത്പാദനം ചുരുക്കൽ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ഈ ധാരണ 2018-ലും തുടരണമെന്നു സൗദി ആഗ്രഹിക്കുന്നു.
റഷ്യൻ മിസൈലും
റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ സൗദി അറേബ്യ തീരുമാനിച്ചു. ഇതാദ്യമായാണു പാശ്ചാത്യ ചേരിയിൽനിന്നല്ലാതെ സൗദികൾ പ്രതിരോധ സംവിധാനം വാങ്ങുന്നത്.
സിറിയൻ വിഷയം
സിറിയയിലെ ആഭ്യന്തരകലാപത്തിൽ റഷ്യൻ പിന്തുണയോടെ പ്രസിഡന്റ് ബാഷർ അൽ അസാദ് വിജയിക്കുകയാണ്. സൗദിയും അമേരിക്കയും ഊറ്റമായി സഹായിച്ചിട്ടും പ്രതിപക്ഷ സഖ്യത്തിനു നേട്ടമില്ല. ഇറാനും അസാദിന്റെ പക്ഷത്താണ്. പ്രതിപക്ഷ ഗ്രൂപ്പിന് സംരക്ഷണം കിട്ടുന്ന ഒത്തുതീർപ്പിനു സൽമാൻ രാജാവ് പുടിനോട് അഭ്യർഥിക്കും.
ഇറാൻ
റഷ്യ ഇറാന് അനുകൂലമായി നിൽക്കുന്നതു മാറ്റാൻ രാജാവ് ശ്രമിക്കും. അതിനു റഷ്യ വലിയ നയതന്ത്രവില ചോദിച്ചെന്നുവരും.
അമേരിക്ക
സൗദി-റഷ്യ അടുപ്പം അമേരിക്കയ്ക്കു രസിക്കണമെന്നില്ല. കഴിഞ്ഞ മാസം പ്രസിഡന്റ് ട്രംപും ട്രംപിന്റെ മരുമകൻ ജാർഡ് കുഷ്നറും ഈയിടെ റിയാദിലെത്തിയിരുന്നു. ട്രംപിനു പശ്ചിമേഷ്യയിൽ വലിയ താത്പര്യങ്ങൾ ഇല്ല. രാജാവ് ജനുവരിയിൽ അമേരിക്ക സന്ദർശിക്കും. അമേരിക്കയോടുള്ള നയതന്ത്ര ആശ്രിതത്വം കുറയ്ക്കാനാണു കിരീടാവകാശി മുഹമ്മദ് രാജകുമാരന്റെ ശ്രമം.
പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഉറ്റമിത്രമായ സൗദി റഷ്യയുമായി സാന്പത്തിക കരാറുകൾ ഉണ്ടാക്കും. സിറിയ അടക്കമുള്ള വിഷയങ്ങളിൽ രാഷ്ട്രീയ ധാരണയും ഉണ്ടാക്കും.
നിക്ഷേപങ്ങൾ
രാജാവിനൊപ്പം നൂറിലേറെ വ്യവസായികൾ. 300 കോടി ഡോളറിന്റെ നിക്ഷേപ പ്രഖ്യാപനങ്ങൾ ഉണ്ടാകും. സൗദിയിൽ റഷ്യൻ പെട്രോകെമിക്കൽ ഭീമൻ സിബുർ 110 കോടി ഡോളർ മുടക്കി പ്ലാന്റ് തുടങ്ങും. 100 കോടി ഡോളറിന്റെ റഷ്യ-സൗദി സംയുക്ത നിക്ഷേപനിധി പ്രഖ്യാപിക്കും.
പുടിൻ പറഞ്ഞത്
“ലോകത്തിൽ മാറ്റമില്ലാത്ത എന്തെങ്കിലുമുണ്ടോ? എനിക്കു തോന്നുന്നത് എല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്നാണ്.”
അമേരിക്കയുടെ സ്ഥിരമിത്രമല്ലേ സൗദി അറേബ്യ എന്ന ചോദ്യത്തിനു റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നല്കിയ ഉത്തരമതാണ്.
ബന്ധം ചരിത്രത്തിൽ
നിരീശ്വര രാജ്യമായതിനാൽ സോവ്യറ്റ് യൂണിയനുമായുള്ള ബന്ധം 1938-ൽ സൗദികൾ വിച്ഛേദിച്ചു. സോവ്യറ്റ് തകർച്ചയ്ക്കുശേഷമാണ് മോസ്കോയുമായി നയതന്ത്രബന്ധം ആരംഭിച്ചത്.
സൗദി കിരീടാവകാശിയും യഥാർഥ ഭരണനിയന്താവുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മേയിൽ മോസ്കോ സന്ദർശിച്ചിരുന്നു.
എണ്ണബന്ധം
റഷ്യ (പ്രതിദിന ക്രൂഡ് ഓയിൽ ഉത്പാദനം 105 ലക്ഷം വീപ്പ) യും സൗദി അറേബ്യ (104 ലക്ഷം വീപ്പ)യും ക്രൂഡ് ഉത്പാദനത്തിൽ ഒന്നും രണ്ടും സ്ഥാനത്താണ്. വീപ്പയ്ക്ക് 50 ഡോളറിനു മുകളിൽ ക്രൂഡ് വില നിലനിർത്തേണ്ടത് സൗദിക്ക് അത്യാവശ്യം. അതിനു റഷ്യൻ പിന്തുണ കിട്ടണം. സൗദി അരാംകോ കന്പനിയുടെ അഞ്ചു ശതമാനം ഓഹരി അടുത്ത വർഷം വിൽക്കും. അതു ലാഭകരമാകണമെങ്കിൽ ക്രൂഡ് വില താഴരുത്. പുടിൻ ഇപ്പോൾ സൗദിയുടെ ഉത്പാദനം ചുരുക്കൽ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ഈ ധാരണ 2018-ലും തുടരണമെന്നു സൗദി ആഗ്രഹിക്കുന്നു.
റഷ്യൻ മിസൈലും
റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ സൗദി അറേബ്യ തീരുമാനിച്ചു. ഇതാദ്യമായാണു പാശ്ചാത്യ ചേരിയിൽനിന്നല്ലാതെ സൗദികൾ പ്രതിരോധ സംവിധാനം വാങ്ങുന്നത്.
സിറിയൻ വിഷയം
സിറിയയിലെ ആഭ്യന്തരകലാപത്തിൽ റഷ്യൻ പിന്തുണയോടെ പ്രസിഡന്റ് ബാഷർ അൽ അസാദ് വിജയിക്കുകയാണ്. സൗദിയും അമേരിക്കയും ഊറ്റമായി സഹായിച്ചിട്ടും പ്രതിപക്ഷ സഖ്യത്തിനു നേട്ടമില്ല. ഇറാനും അസാദിന്റെ പക്ഷത്താണ്. പ്രതിപക്ഷ ഗ്രൂപ്പിന് സംരക്ഷണം കിട്ടുന്ന ഒത്തുതീർപ്പിനു സൽമാൻ രാജാവ് പുടിനോട് അഭ്യർഥിക്കും.
ഇറാൻ
റഷ്യ ഇറാന് അനുകൂലമായി നിൽക്കുന്നതു മാറ്റാൻ രാജാവ് ശ്രമിക്കും. അതിനു റഷ്യ വലിയ നയതന്ത്രവില ചോദിച്ചെന്നുവരും.
അമേരിക്ക
സൗദി-റഷ്യ അടുപ്പം അമേരിക്കയ്ക്കു രസിക്കണമെന്നില്ല. കഴിഞ്ഞ മാസം പ്രസിഡന്റ് ട്രംപും ട്രംപിന്റെ മരുമകൻ ജാർഡ് കുഷ്നറും ഈയിടെ റിയാദിലെത്തിയിരുന്നു. ട്രംപിനു പശ്ചിമേഷ്യയിൽ വലിയ താത്പര്യങ്ങൾ ഇല്ല. രാജാവ് ജനുവരിയിൽ അമേരിക്ക സന്ദർശിക്കും. അമേരിക്കയോടുള്ള നയതന്ത്ര ആശ്രിതത്വം കുറയ്ക്കാനാണു കിരീടാവകാശി മുഹമ്മദ് രാജകുമാരന്റെ ശ്രമം.