ലാസ: ടിബറ്റിൽ ദലൈലാമയുടെ ആസ്ഥാനമായിരുന്ന 1300 വർഷം പഴക്കമുള്ള പൊട്ടാല കൊട്ടാരം അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനു ചൈന പദ്ധതി തയാറാക്കി.15ലക്ഷംഡോളറാണു മതിപ്പു ചെലവ്. ചൈന ടിബറ്റ് കൈയടക്കിയതിനെത്തുടർന്ന് പതിന്നാലാമത്തെ ദലൈലാമ 1959ൽ ഇന്ത്യയിലേക്കു പലായനം ചെയ്തത് ലാസ നഗരത്തിലെ പൊട്ടാല കൊട്ടാരത്തിൽനിന്നായിരുന്നു.
പൊട്ടാലക മലനിരകളിൽ പണി പൂർത്തിയാക്കിയ ഈ കൊട്ടാരത്തിന് ഭൂകന്പത്തെ അതിജീവിക്കാൻ ശേഷിയു ണ്ട്. ആയിരം മുറികളും പതിനായിരം തീർഥകേന്ദ്രങ്ങളും രണ്ടു ലക്ഷം പ്രതിമകളുമുള്ള പൊട്ടാല കൊട്ടാരത്തെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഇത് ഒരു മ്യൂസിയമാണ്.
പൊട്ടാലക മലനിരകളിൽ പണി പൂർത്തിയാക്കിയ ഈ കൊട്ടാരത്തിന് ഭൂകന്പത്തെ അതിജീവിക്കാൻ ശേഷിയു ണ്ട്. ആയിരം മുറികളും പതിനായിരം തീർഥകേന്ദ്രങ്ങളും രണ്ടു ലക്ഷം പ്രതിമകളുമുള്ള പൊട്ടാല കൊട്ടാരത്തെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഇത് ഒരു മ്യൂസിയമാണ്.