ചെന്നൈ: തമിഴ്നാടിന്റെ ദാവൂദ് ഇബ്രാഹിം എന്നറിയപ്പെടുന്ന ശ്രീധർ ധനപാലി(44)നെ കംബോഡിയയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പോലീസ് സുരക്ഷ ശക്തമാക്കി. അക്രമം തടയാനു ള്ള മുൻകരുതലിന്റെ ഭാഗമായാണിത്. ധനപാലിന്റെ പത്ത് സുഹൃത്തുക്കളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു.
കംബോഡിയയിലെ ഫാം ഹൗ സിൽ ബുധനാഴ്ചയാണ് ധനപാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടതാണോ ജീവനൊടുക്കിയതാണോ എന്നതു സംബന്ധിച്ച സ്ഥിരീ കരണമില്ല.
കോടിക്കണക്കായ സ്വത്തുക്കൾ മരവിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ധനപാൽ മാനസിക സമ്മർദത്തിലായിരുന്നെന്നാണ് റി പ്പോർട്ട്. ഇതേത്തുടർന്നാകാം ജീവനൊടുക്കിയതെന്നു കരുതപ്പെടുന്നു. തമിഴ്നാട്ടിലെ മോസ്റ്റ് വാണ്ടഡ് കുറ്റവാളിയായിരുന്നു. ഏഴ് കൊലപാതകം ഉൾപ്പെടെ 43 കേസുകൾ ഇയാൾക്കെതിരേയുണ്ടായിരുന്നു.
2013ൽ ആറു മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു.
കംബോഡിയയിലെ ഫാം ഹൗ സിൽ ബുധനാഴ്ചയാണ് ധനപാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടതാണോ ജീവനൊടുക്കിയതാണോ എന്നതു സംബന്ധിച്ച സ്ഥിരീ കരണമില്ല.
കോടിക്കണക്കായ സ്വത്തുക്കൾ മരവിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ധനപാൽ മാനസിക സമ്മർദത്തിലായിരുന്നെന്നാണ് റി പ്പോർട്ട്. ഇതേത്തുടർന്നാകാം ജീവനൊടുക്കിയതെന്നു കരുതപ്പെടുന്നു. തമിഴ്നാട്ടിലെ മോസ്റ്റ് വാണ്ടഡ് കുറ്റവാളിയായിരുന്നു. ഏഴ് കൊലപാതകം ഉൾപ്പെടെ 43 കേസുകൾ ഇയാൾക്കെതിരേയുണ്ടായിരുന്നു.
2013ൽ ആറു മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു.