ന്യൂഡൽഹി: ഐആർസിടിസി ഹോട്ടൽ കുംഭകോണവുമായി ബന്ധപ്പെട്ട് മുൻ റെയിൽവേ മന്ത്രിയും ആർജെഡി തലവനുമായ ലാലുപ്രസാദ് യാദവ് ചോദ്യംചെയ്യലിന് സിബിഐ ആസ്ഥാനത്തെത്തി. 100 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ചോദ്യാവലിയാണ് ലാലുവിനായി സിബിഐ തയാറാക്കിയിരിക്കുന്നത്. ലാലുവിന്റെ മകൻ തേജ്വസി യാദവിനോടും ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിനു സിബിഐ വിളിപ്പിച്ചിരുന്നുവെങ്കിലും ലാലു നേരിട്ടു ഹാജരായിരുന്നില്ല. അഭിഭാഷകനെ അയച്ച് രണ്ടാഴ്ച കൂടി സാവകാശം വേണമെന്ന് ആവ ശ്യപ്പെടുകയായിരുന്നു. തേജസ്വി യാദവും രണ്ടു തവണ ഹാജരായില്ല.
തുടർന്ന് ഇരുവരും നേരിട്ടു ഹാജരാകണമെന്ന അറിയിച്ച് സിബിഐ വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.
നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിനു സിബിഐ വിളിപ്പിച്ചിരുന്നുവെങ്കിലും ലാലു നേരിട്ടു ഹാജരായിരുന്നില്ല. അഭിഭാഷകനെ അയച്ച് രണ്ടാഴ്ച കൂടി സാവകാശം വേണമെന്ന് ആവ ശ്യപ്പെടുകയായിരുന്നു. തേജസ്വി യാദവും രണ്ടു തവണ ഹാജരായില്ല.
തുടർന്ന് ഇരുവരും നേരിട്ടു ഹാജരാകണമെന്ന അറിയിച്ച് സിബിഐ വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.