ന്യൂഡൽഹി: വിവാദ ആൾദൈവമായ രാധേമായ്ക്ക് കസേര ഒഴിഞ്ഞുകൊടുത്ത് ഡൽഹി വിവേക് വിഹാർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സഞ്ജയ് ശർമ വിവാദത്തിൽ. രാധേമായ്ക്കൊപ്പം നൃത്തം ചെയ്ത് അഞ്ച് പോലീസുകാരും വെട്ടിലായി.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമർശനം ഉയർന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ഈസ്റ്റേൺ റേഞ്ച് ജോയിന്റ് പോലീസ് കമ്മീഷണർ രവീന്ദ്ര യാദവ് പറഞ്ഞു. രാം ലീല ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രവും വീഡിയോയും എടുത്തത്. എസ്എച്ച്ഒ സഞ്ജയ് ശർമയുടെ ഔദ്യോഗിക സീറ്റിൽ രാധേമായ് ഇരിക്കുകയും സമീപത്ത് കൈകൾകെട്ടി ഉപജാപത്തോടെ ശർമ നിൽക്കുകയും ചെയ്യുന്ന ചിത്രമാണ് വൈറലായത്. അഞ്ച് പോലീസുകാർക്കൊപ്പം നൃത്തം വയ്ക്കുന്ന വീഡിയോ രാധേമായ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ജിടിബി എൻക്ലേവ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ബ്രജ് ഭൂഷൻ, രാധേ കൃഷാൻ, ഹെഡ് കോൺസ്റ്റബിൾ പ്രമോദ്, കോൺസ്റ്റബിൾമാരായ ഹിതേഷ്, രവീന്ദർ എന്നിവരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി ആരോപിച്ച് സുഖ്വിന്ദർ കൗർ എന്ന രാധേമായ്ക്കേതിരേ ഈ വർഷം ആദ്യം മുംബൈക്കാരി ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഒരു കുടുംബത്തിലെ ഏഴുപേർ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൗറിനെതിരേ അന്വേഷണം നടത്തണമെന്ന് 2015ൽ ഗുജറാത്തിലെ ബിജെപി എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമർശനം ഉയർന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ഈസ്റ്റേൺ റേഞ്ച് ജോയിന്റ് പോലീസ് കമ്മീഷണർ രവീന്ദ്ര യാദവ് പറഞ്ഞു. രാം ലീല ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രവും വീഡിയോയും എടുത്തത്. എസ്എച്ച്ഒ സഞ്ജയ് ശർമയുടെ ഔദ്യോഗിക സീറ്റിൽ രാധേമായ് ഇരിക്കുകയും സമീപത്ത് കൈകൾകെട്ടി ഉപജാപത്തോടെ ശർമ നിൽക്കുകയും ചെയ്യുന്ന ചിത്രമാണ് വൈറലായത്. അഞ്ച് പോലീസുകാർക്കൊപ്പം നൃത്തം വയ്ക്കുന്ന വീഡിയോ രാധേമായ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ജിടിബി എൻക്ലേവ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ബ്രജ് ഭൂഷൻ, രാധേ കൃഷാൻ, ഹെഡ് കോൺസ്റ്റബിൾ പ്രമോദ്, കോൺസ്റ്റബിൾമാരായ ഹിതേഷ്, രവീന്ദർ എന്നിവരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി ആരോപിച്ച് സുഖ്വിന്ദർ കൗർ എന്ന രാധേമായ്ക്കേതിരേ ഈ വർഷം ആദ്യം മുംബൈക്കാരി ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഒരു കുടുംബത്തിലെ ഏഴുപേർ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൗറിനെതിരേ അന്വേഷണം നടത്തണമെന്ന് 2015ൽ ഗുജറാത്തിലെ ബിജെപി എംഎൽഎ ആവശ്യപ്പെട്ടിരുന്നു.