ജിബൂട്ടി സിറ്റി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ തീരസംരക്ഷണം, പാരന്പര്യേതര ഊർജം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിൽ ഇന്ത്യയും ജിബൂട്ടിയും ഒപ്പുവച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ജിബൂട്ടിയൻ പ്രസിഡന്റ് ഒമർ ഗുല്ലെയും പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കരാറുകളിൽ ഒപ്പുവച്ചത്.
2015ൽ യുദ്ധം തകർത്തെറിഞ്ഞ യെമനിൽനിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ജിബൂട്ടിയുടെ സഹായം ലഭിച്ചതിനെ ജിബൂട്ടിയൻ പ്രസിഡന്റ് ഒമർ ഗുല്ലെയോട് രാംനാഥ് കോവിന്ദ് നന്ദി അറിയിച്ചു. ജിബൂട്ടിയിൽ ചൈന സൈനിക താവളം നിർമിച്ചതിനാൽ രാംനാഥിന്റെ സന്ദർശനത്തിനു നയതന്ത്രപ്രാധാന്യമുണ്ട്.ജിബൂട്ടിയെക്കൂടാതെ എത്യോപ്യയും രാഷ്ട്രപതി സന്ദർശിക്കുന്നുണ്ട്. നാലുദിവസമാണു സന്ദർശനം.
2015ൽ യുദ്ധം തകർത്തെറിഞ്ഞ യെമനിൽനിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ജിബൂട്ടിയുടെ സഹായം ലഭിച്ചതിനെ ജിബൂട്ടിയൻ പ്രസിഡന്റ് ഒമർ ഗുല്ലെയോട് രാംനാഥ് കോവിന്ദ് നന്ദി അറിയിച്ചു. ജിബൂട്ടിയിൽ ചൈന സൈനിക താവളം നിർമിച്ചതിനാൽ രാംനാഥിന്റെ സന്ദർശനത്തിനു നയതന്ത്രപ്രാധാന്യമുണ്ട്.ജിബൂട്ടിയെക്കൂടാതെ എത്യോപ്യയും രാഷ്ട്രപതി സന്ദർശിക്കുന്നുണ്ട്. നാലുദിവസമാണു സന്ദർശനം.