ബാഴ്സലോണ: കാറ്റലോണിയയെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് കറ്റാലൻ നേതാവ് കാർലസ് പ്യുഡിമോണ്ട് വ്യക്തമാക്കി. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ ഇതിനുള്ള നടപടിക്രമത്തിനു തുടക്കം കുറിക്കുമെന്ന് അദ്ദേഹം ബിബിസിയോടു പറഞ്ഞു.
ഞായറാഴ്ച നടന്ന ഹിതപരിശോധനയിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും കാറ്റലോണിയ സ്പെയിനിൽ നിന്നു വേർപെട്ട് സ്വതന്ത്ര രാജ്യമാകണമെന്ന നിർദേശത്തിന് അനുകൂലമായാണു വോട്ടു രേഖപ്പെടുത്തിയത്. മുഴുവൻ ഫലവും ഒൗദ്യോഗികമായി പ്രഖ്യാപിച്ച് 48 മണിക്കൂറിനകം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താനാണു പരിപാടിയെന്നും കാർലസ് പറഞ്ഞു.
ഹിതപരിശോധന നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ സ്പാനിഷ് ഭരണകൂടം യാതൊരു കാരണവശാലും കാറ്റലോണിയയ്ക്കു സ്വാതന്ത്ര്യം നൽകില്ലെന്നു വ്യക്തമാക്കി. ഭരണഘടനാ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സ്പാനിഷ് രാജാവ് ഫിലിപ്പ് ആവശ്യപ്പെട്ടു.
കാറ്റലോണിയയും സ്പെയിനും ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നു യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇതു സ്പെയിനിന്റെ ആഭ്യന്തരകാര്യമാണെന്നും ഇടപെടില്ലെന്നും ജർമൻ ചൻസലർ ആംഗല മെർക്കലിന്റെ വക്താവ് പറഞ്ഞു. സ്പാനിഷ് ഭരണഘടനയുടെ ചട്ടക്കൂടിൽനിന്നുകൊണ്ടും ജനാധിപത്യരീതിയിലും മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. കാറ്റലോണിയയിൽ നടന്ന പോലീസ് അതിക്രമത്തെ അപലപിക്കാൻ വക്താവ് തയാറായില്ല.
ഞായറാഴ്ച നടന്ന ഹിതപരിശോധനയിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും കാറ്റലോണിയ സ്പെയിനിൽ നിന്നു വേർപെട്ട് സ്വതന്ത്ര രാജ്യമാകണമെന്ന നിർദേശത്തിന് അനുകൂലമായാണു വോട്ടു രേഖപ്പെടുത്തിയത്. മുഴുവൻ ഫലവും ഒൗദ്യോഗികമായി പ്രഖ്യാപിച്ച് 48 മണിക്കൂറിനകം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താനാണു പരിപാടിയെന്നും കാർലസ് പറഞ്ഞു.
ഹിതപരിശോധന നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ സ്പാനിഷ് ഭരണകൂടം യാതൊരു കാരണവശാലും കാറ്റലോണിയയ്ക്കു സ്വാതന്ത്ര്യം നൽകില്ലെന്നു വ്യക്തമാക്കി. ഭരണഘടനാ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സ്പാനിഷ് രാജാവ് ഫിലിപ്പ് ആവശ്യപ്പെട്ടു.
കാറ്റലോണിയയും സ്പെയിനും ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നു യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇതു സ്പെയിനിന്റെ ആഭ്യന്തരകാര്യമാണെന്നും ഇടപെടില്ലെന്നും ജർമൻ ചൻസലർ ആംഗല മെർക്കലിന്റെ വക്താവ് പറഞ്ഞു. സ്പാനിഷ് ഭരണഘടനയുടെ ചട്ടക്കൂടിൽനിന്നുകൊണ്ടും ജനാധിപത്യരീതിയിലും മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. കാറ്റലോണിയയിൽ നടന്ന പോലീസ് അതിക്രമത്തെ അപലപിക്കാൻ വക്താവ് തയാറായില്ല.