ന്യൂഡൽഹി: ഫുട്ബോളിലെ അവസാന പ്രതിരോധ ഭടനാണ് ഗോള്‍ കീപ്പര്‍. എതിരാളികളുടെ മുന്നേറ്റത്തിനു വിലങ്ങുതീർക്കേണ്ട തന്ത്രശാലിയായിരിക്കണം ഗോള്‍ കീപ്പര്‍. അത്തരത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ ടീമിലെ ഗോള്‍ കീപ്പര്‍മാരില്‍ പ്രമുഖനാണ് ധീരജ് സിംഗ്.
ഗോള്‍കീപ്പര്‍ സ്ഥാനത്തേക്ക് പരിശീലകന് നോര്‍ട്ടന്റെ മനസിലെ പ്രഥമഗണനീയനാണ് ധീരജ് സിംഗ്. ബോക്സില്‍ വളരെ ചടുലമായി നീങ്ങി പ്രതിരോധം തീര്‍ക്കുന്ന ഗോള്‍കീപ്പറുടെ പോസ്റ്റിലെ പ്രകടനം മികച്ചതായാല്‍ ടീമംഗങ്ങള്‍ക്ക് അതു വലിയ ആത്മവിശ്വാസം പകരും.
ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ശേഷം താന്‍ വളരെയധികം അധ്വാനിച്ചെന്ന് ധീരജ് പറഞ്ഞു. തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ടീമിലെ ഇടമെന്നും ഏതുവെല്ലുവിളിയെയും നേരിടാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷയോടെ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ധീരജ് സിംഗ്
12:49 AM Oct 04, 2017 | Deepika.com