സ്റ്റോക്ഹോം: ഗുരുത്വാകർഷണ തരംഗങ്ങളുടെ കണ്ടുപിടിത്തം ഇക്കൊല്ലത്തെ ഭൗതികശാസ്ത്ര നൊബേലിന് അർഹമായി. ജർമനിയിൽ ജനിച്ച് അമേരിക്കയിലെത്തിയ റെയ്നർ വൈസ്, അമേരിക്കക്കാരായ ബാരി സി. ബാരിഷ്, കിപ് എസ്. തോൺ എന്നിവരാണു പുരസ്കാരം പങ്കുവച്ചത്. 7.2 കോടി രൂപ വരുന്ന സമ്മാനത്തുകയുടെ പകുതി വൈസിനും ബാക്കി മറ്റു രണ്ടു പേർക്കും കൂടിയാണ്.
ഗുരുത്വതരംഗങ്ങൾ കണ്ടെത്തിയ ലിഗോ (ലേസർ ഇന്റർ ഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി)യിൽ പ്രവർത്തിച്ചവരാണു മൂവരും. ഇരുപതിലേറെ രാജ്യങ്ങളിലെ ആയിരത്തിലേറെ ഗവേഷകർ ലിഗാോയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മലയാളികളും ഇതിലുണ്ട്.
ലിഗോയുടെ മുഖ്യരൂപകല്പന വൈസിന്റേതാണ്. 1970കളിൽ അദ്ദേഹം അതു സംബന്ധിച്ച രൂപരേഖ തയാറാക്കിയിരുന്നു. പ്രപഞ്ചത്തിലെ തമോദ്വാരങ്ങളിൽനിന്നു പുറപ്പെട്ട ഗുരുത്വതരംഗങ്ങളാണു ലിഗോ കണ്ടെത്തി അളന്നത്.
ഒരു അണുകേന്ദ്രത്തിന്റെ ആയിരത്തിലൊരംശം പോലുമില്ലാത്ത ഗുരുത്വതരംഗങ്ങൾ കണ്ടെത്താൻ രണ്ട് ലേസർ ഇന്റർഫെറോമീറ്ററുകളാണു ലിഗോയിൽ ഉപയോഗിച്ചത്.
ഇവ മൂവായിരം കിലോമീറ്റർ അകലത്തിലാണു സ്ഥാപിച്ചത്. 1300 കോടി വർഷം മുന്പ് രണ്ടു തമോദ്വാരങ്ങൾ സംയോജിച്ചപ്പോൾ പുറപ്പെട്ട ഗുരുത്വ തരംഗങ്ങളാണു ലിഗോ 2015-ൽ പിടിച്ചെടുത്തത്. പിന്നീടു മൂന്നു തവണകൂടി ഈ തരംഗങ്ങൾ പിടിച്ചെടുക്കാനായി.
വൈസ് (ജനനം 1932) മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യിൽ പ്രഫസറാണ്. ബാരിഷും (ജനനം 1936) തോണും (ജനനം 1940) കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കാൽടെക്)യിൽ പ്രഫസർമാരാണ്.
ഐൻസ്റ്റൈൻ പറഞ്ഞ തരംഗം
ആൽബർട്ട് ഐൻസ്റ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിൽ ആണു ഗുരുത്വതരംഗങ്ങൾ സംബന്ധിച്ച ആദ്യ പരാമർശം. ഇവ പ്രകാശവേഗത്തിൽ സഞ്ചരിച്ച് പ്രപഞ്ചം മുഴുവനും നിറയുന്നു. ദ്രവ്യം ത്വരണം ചെയ്യുന്ന (വേഗം മാറുന്പോൾ) എല്ലാ സന്ദർഭങ്ങളിലും ഇതുണ്ടാകുന്നു. സംസാരിക്കുന്പോഴും കാർ ഓടുന്പോഴും നക്ഷത്രങ്ങൾ പൊട്ടിച്ചിതറുന്പോഴുമെല്ലാം ഇവയുണ്ടാകും. എന്നാൽ ഇവയെ ഉപകരണങ്ങൾകൊണ്ടു നിരീക്ഷിക്കാൻ കഴിയില്ലെന്നാണ് ഐൻസ്റ്റൈൻ കരുതിയത്.
ന്യൂട്രീനോകൾ, ബ്രഹ്മാണ്ഡ രശ്മികൾ തുടങ്ങിയവയേക്കാൾ ആഴത്തിൽ പ്രപഞ്ചഘടന സംബന്ധിച്ചു വിവരങ്ങൾ നല്കാൻ ഗുരുത്വതരംഗങ്ങൾക്കു കഴിയും. സ്ഥലകാല നൈരന്തര്യത്തിനു ഭംഗം വരുത്താൻ ഈ തരംഗങ്ങൾക്കു ശേഷിയുണ്ട്.
ഗുരുത്വതരംഗങ്ങൾ കണ്ടെത്തിയ ലിഗോ (ലേസർ ഇന്റർ ഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി)യിൽ പ്രവർത്തിച്ചവരാണു മൂവരും. ഇരുപതിലേറെ രാജ്യങ്ങളിലെ ആയിരത്തിലേറെ ഗവേഷകർ ലിഗാോയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മലയാളികളും ഇതിലുണ്ട്.
ലിഗോയുടെ മുഖ്യരൂപകല്പന വൈസിന്റേതാണ്. 1970കളിൽ അദ്ദേഹം അതു സംബന്ധിച്ച രൂപരേഖ തയാറാക്കിയിരുന്നു. പ്രപഞ്ചത്തിലെ തമോദ്വാരങ്ങളിൽനിന്നു പുറപ്പെട്ട ഗുരുത്വതരംഗങ്ങളാണു ലിഗോ കണ്ടെത്തി അളന്നത്.
ഒരു അണുകേന്ദ്രത്തിന്റെ ആയിരത്തിലൊരംശം പോലുമില്ലാത്ത ഗുരുത്വതരംഗങ്ങൾ കണ്ടെത്താൻ രണ്ട് ലേസർ ഇന്റർഫെറോമീറ്ററുകളാണു ലിഗോയിൽ ഉപയോഗിച്ചത്.
ഇവ മൂവായിരം കിലോമീറ്റർ അകലത്തിലാണു സ്ഥാപിച്ചത്. 1300 കോടി വർഷം മുന്പ് രണ്ടു തമോദ്വാരങ്ങൾ സംയോജിച്ചപ്പോൾ പുറപ്പെട്ട ഗുരുത്വ തരംഗങ്ങളാണു ലിഗോ 2015-ൽ പിടിച്ചെടുത്തത്. പിന്നീടു മൂന്നു തവണകൂടി ഈ തരംഗങ്ങൾ പിടിച്ചെടുക്കാനായി.
വൈസ് (ജനനം 1932) മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യിൽ പ്രഫസറാണ്. ബാരിഷും (ജനനം 1936) തോണും (ജനനം 1940) കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കാൽടെക്)യിൽ പ്രഫസർമാരാണ്.
ഐൻസ്റ്റൈൻ പറഞ്ഞ തരംഗം
ആൽബർട്ട് ഐൻസ്റ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിൽ ആണു ഗുരുത്വതരംഗങ്ങൾ സംബന്ധിച്ച ആദ്യ പരാമർശം. ഇവ പ്രകാശവേഗത്തിൽ സഞ്ചരിച്ച് പ്രപഞ്ചം മുഴുവനും നിറയുന്നു. ദ്രവ്യം ത്വരണം ചെയ്യുന്ന (വേഗം മാറുന്പോൾ) എല്ലാ സന്ദർഭങ്ങളിലും ഇതുണ്ടാകുന്നു. സംസാരിക്കുന്പോഴും കാർ ഓടുന്പോഴും നക്ഷത്രങ്ങൾ പൊട്ടിച്ചിതറുന്പോഴുമെല്ലാം ഇവയുണ്ടാകും. എന്നാൽ ഇവയെ ഉപകരണങ്ങൾകൊണ്ടു നിരീക്ഷിക്കാൻ കഴിയില്ലെന്നാണ് ഐൻസ്റ്റൈൻ കരുതിയത്.
ന്യൂട്രീനോകൾ, ബ്രഹ്മാണ്ഡ രശ്മികൾ തുടങ്ങിയവയേക്കാൾ ആഴത്തിൽ പ്രപഞ്ചഘടന സംബന്ധിച്ചു വിവരങ്ങൾ നല്കാൻ ഗുരുത്വതരംഗങ്ങൾക്കു കഴിയും. സ്ഥലകാല നൈരന്തര്യത്തിനു ഭംഗം വരുത്താൻ ഈ തരംഗങ്ങൾക്കു ശേഷിയുണ്ട്.