ഇർബിൽ: ഇറാക്കിലെ സ്വയംഭരണ കുർദിസ്ഥാൻ മേഖലയിൽ നവംബർ ഒന്നിനു പാർലമെന്റ് തെരഞ്ഞെടുപ്പും പ്രസിഡന്റ് തെരഞ്ഞെടുപ്പും നടത്തും.
ഇറാക്ക് ഭരണകൂടത്തിന്റെ എതിർപ്പ് അവഗണിച്ച് സെപ്റ്റംബർ 25നു നടത്തിയ ഹിതപരിശോധനയിൽ പങ്കെടുത്ത കുർദുകളിൽ ബഹുഭൂരിപക്ഷവും സ്വതന്ത്ര കുർദിസ്ഥാൻ രാജ്യത്തിന് അനുകൂലമായാണു വോട്ടു ചെയ്തത്. കുർദിഷ് എയർപോർട്ടുകളിൽ അന്തർദേശീയ വിമാനസർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയാണ് ഇറാക്ക് തിരിച്ചടിച്ചത്.
ഇറാനും തുർക്കിയും ഇറാക്കി സൈനികരോടൊപ്പം സംയുക്ത സൈനികാഭ്യാസം നടത്തി കുർദുകൾക്കു മുന്നറിയിപ്പു നൽകി.
ഹിതപരിശോധനാ ഫലം അംഗീകരിക്കില്ലെന്ന് അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാക്ക് ഭരണകൂടത്തിന്റെ എതിർപ്പ് അവഗണിച്ച് സെപ്റ്റംബർ 25നു നടത്തിയ ഹിതപരിശോധനയിൽ പങ്കെടുത്ത കുർദുകളിൽ ബഹുഭൂരിപക്ഷവും സ്വതന്ത്ര കുർദിസ്ഥാൻ രാജ്യത്തിന് അനുകൂലമായാണു വോട്ടു ചെയ്തത്. കുർദിഷ് എയർപോർട്ടുകളിൽ അന്തർദേശീയ വിമാനസർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയാണ് ഇറാക്ക് തിരിച്ചടിച്ചത്.
ഇറാനും തുർക്കിയും ഇറാക്കി സൈനികരോടൊപ്പം സംയുക്ത സൈനികാഭ്യാസം നടത്തി കുർദുകൾക്കു മുന്നറിയിപ്പു നൽകി.
ഹിതപരിശോധനാ ഫലം അംഗീകരിക്കില്ലെന്ന് അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്.