ലാസ് വേഗസ്: അമേരിക്കയിലെ ലാസ് വേഗസിൽ സംഗീതപരിപാടിക്കിടെ അക്രമി നടത്തിയ വെടിവയ്പിൽ 58 പേർ കൊല്ലപ്പെട്ടു. അ ഞ്ഞൂറിലേറെ പേർക്കു പരിക്കേറ്റു. ലാസ് വേഗസിലെ പ്രമുഖ ചൂതാട്ട കേന്ദ്രങ്ങളിലൊന്നായ മാൻഡലെ ബേ ഹോട്ടലിലെ 32-ാം നിലയിൽനിന്നു സമീപത്തെ സംഗീതപരിപാടി നടക്കുന്ന വേദിയിലേക്ക് അക്രമി വെടിയുതിർക്കുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി പത്തിനായിരുന്നു വെടിവയ്പ്. നെവാഡ സ്വദേശിയായ സ്റ്റെഫാൻ പഡ്ഡോക് (64) ആണു വെടിവയ്പ് നടത്തിയത്. പോലീസ് എത്തുന്നതിനു മുന്പ് ഇയാൾ സ്വയം വെടിവച്ചു മരിച്ചു.
ഭയാനകമായ ദുരന്തം എന്നാണ് ആക്രമണത്തെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അതിയായ ദുഃഖമറിയിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ആക്രമണത്തിൽ ഫ്രാൻസിസ് മാർപാപ്പയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും അതിയായ ദുഃഖം രേഖപ്പെടുത്തി.
പഡ്ഡോക്കിന്റെ ഒപ്പമുണ്ടായിരുന്നതായി കരുതപ്പെടുന്ന മരിലോ ഡാൻലി (62) എന്ന സ്ത്രീക്കായി തെരച്ചിൽ ആരംഭിച്ചു. വെടിവയ്്പ് നടക്കുന്പോൾ ഡാൻലി മുറിയിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമായി ട്ടില്ല. ഇവർക്ക് വെടിവയ്്പുമായി നേരിട്ട് ബന്ധമില്ലെന്നാണ് കരുതുന്നതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
പഡ്ഡോക് ഒറ്റയ്ക്കാണ് വെടിവയ്പ് നടത്തിയതെന്നാണു റിപ്പോർട്ടുകൾ. അക്രമി താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിൽ നടത്തിയ പരിശോധനയിൽ പത്ത് തോക്കുകൾ കണ്ടെടുത്തു.
അമേരിക്കയിൽ മൂന്നു ദിവസമായി നടത്തപ്പെടുന്ന കൺട്രി മ്യൂസിക് (അമേരിക്കയിലെ ജനപ്രിയ സംഗീത വിഭാഗം) ഫെസ്റ്റിവലായ റൂട്ട് 91ന്റെ ഭാഗമായാണു സംഗീത പരിപാടി അരങ്ങേറിയത്. 22,000 പേർ പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു. അമേരിക്കയിൽ ഏറ്റവുമധികം പ്രചാരമുള്ള കൺട്രി മ്യൂസിക് ഗായകനായ ജസൺ അൽഡീന്റെ പരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്.
സംഗീത പരിപാടിക്കിടെ നടക്കുന്ന വെടിക്കെട്ടായിരിക്കാമെന്നാണ് ആദ്യം കരുതിയതെന്ന് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടവർ പറഞ്ഞു. എന്നാൽ, മഴപോലെ വെടിയു ണ്ടകൾ വന്നതോടെയാണ് കാര്യ ത്തിന്റെ ഗൗരവം മനസിലാ യത്. വെടിവയ്പ് നടക്കുന്നതായി മനസിലായതിനുപിന്നാലെ അൽഡീനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായും ദൃക്സാക്ഷികൾ പറഞ്ഞു. താനും ബാൻഡ് അംഗങ്ങളും സുരക്ഷിത രാണെന്ന് പിന്നീട് അൽഡീൻ ട്വിറ്ററിലൂടെ അറിയിച്ചു.
ലാസ് വേഗസിലെ മറ്റു ചില കേന്ദ്രങ്ങളിലും സമാനമായ ആക്രമണങ്ങൾ നടന്നതായി വാർത്ത പ്രചരിച്ചെങ്കിലും പോലീസ് നിഷേധിച്ചു. ആക്രമണത്തെ തുടർന്ന് പശ്ചാത്തലത്തിൽ പ്രദേശത്തെ ഹോട്ടലുകളും കാസിനോകളും പോലീസ് അടപ്പിച്ചു. നഗരത്തിൽ സുരക്ഷ ശക്തമാക്കിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ലാസ് വേഗസ് മക്കാരൻ വിമാനത്താവളം താത്കാലികമായി അടച്ചു. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
മരണസംഖ്യ ഉയർന്നേക്കാമെന്നും പഡ്ഡോക്കിനെ കുറിച്ചുള്ള വിവരങ്ങൾ എഫ്ബിഐ അന്വേഷിച്ചുവരികയാണെന്നും ലാസ് വേഗസ് മെട്രോ പോലീസ് ഷെരീഫ് ജോസഫ് ലൊന്പാർഡോ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആധുനിക അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയാണിതെന്നും ലൊന്പാർഡ് പറഞ്ഞു. 2016ൽ ഫ്ളോറിഡയിലെ ഒർലാൻഡോയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു.
ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
ലാസ് വേഗസ്: ആക്രമണം നടത്തിയതു തങ്ങളുടെ പോരാളിയാണെന്നും ഏതാനും മാസം മുന്പാണ് ഇയാൾ ഇസ്ലാം മതം സ്വീകരിച്ചതെന്നും ഐഎസ് ബന്ധമുള്ള വാർത്താ ഏജൻസി അമാഖ് വ്യക്തമാക്കി. അതേസമ യം, അക്രമിയുടെ ഭീകരബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് എഫ്ബി ഐ വൃത്തങ്ങൾ അറിയിച്ചു.
ഭയാനകമായ ദുരന്തം എന്നാണ് ആക്രമണത്തെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അതിയായ ദുഃഖമറിയിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ആക്രമണത്തിൽ ഫ്രാൻസിസ് മാർപാപ്പയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും അതിയായ ദുഃഖം രേഖപ്പെടുത്തി.
പഡ്ഡോക്കിന്റെ ഒപ്പമുണ്ടായിരുന്നതായി കരുതപ്പെടുന്ന മരിലോ ഡാൻലി (62) എന്ന സ്ത്രീക്കായി തെരച്ചിൽ ആരംഭിച്ചു. വെടിവയ്്പ് നടക്കുന്പോൾ ഡാൻലി മുറിയിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമായി ട്ടില്ല. ഇവർക്ക് വെടിവയ്്പുമായി നേരിട്ട് ബന്ധമില്ലെന്നാണ് കരുതുന്നതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
പഡ്ഡോക് ഒറ്റയ്ക്കാണ് വെടിവയ്പ് നടത്തിയതെന്നാണു റിപ്പോർട്ടുകൾ. അക്രമി താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിൽ നടത്തിയ പരിശോധനയിൽ പത്ത് തോക്കുകൾ കണ്ടെടുത്തു.
അമേരിക്കയിൽ മൂന്നു ദിവസമായി നടത്തപ്പെടുന്ന കൺട്രി മ്യൂസിക് (അമേരിക്കയിലെ ജനപ്രിയ സംഗീത വിഭാഗം) ഫെസ്റ്റിവലായ റൂട്ട് 91ന്റെ ഭാഗമായാണു സംഗീത പരിപാടി അരങ്ങേറിയത്. 22,000 പേർ പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു. അമേരിക്കയിൽ ഏറ്റവുമധികം പ്രചാരമുള്ള കൺട്രി മ്യൂസിക് ഗായകനായ ജസൺ അൽഡീന്റെ പരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്.
സംഗീത പരിപാടിക്കിടെ നടക്കുന്ന വെടിക്കെട്ടായിരിക്കാമെന്നാണ് ആദ്യം കരുതിയതെന്ന് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടവർ പറഞ്ഞു. എന്നാൽ, മഴപോലെ വെടിയു ണ്ടകൾ വന്നതോടെയാണ് കാര്യ ത്തിന്റെ ഗൗരവം മനസിലാ യത്. വെടിവയ്പ് നടക്കുന്നതായി മനസിലായതിനുപിന്നാലെ അൽഡീനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായും ദൃക്സാക്ഷികൾ പറഞ്ഞു. താനും ബാൻഡ് അംഗങ്ങളും സുരക്ഷിത രാണെന്ന് പിന്നീട് അൽഡീൻ ട്വിറ്ററിലൂടെ അറിയിച്ചു.
ലാസ് വേഗസിലെ മറ്റു ചില കേന്ദ്രങ്ങളിലും സമാനമായ ആക്രമണങ്ങൾ നടന്നതായി വാർത്ത പ്രചരിച്ചെങ്കിലും പോലീസ് നിഷേധിച്ചു. ആക്രമണത്തെ തുടർന്ന് പശ്ചാത്തലത്തിൽ പ്രദേശത്തെ ഹോട്ടലുകളും കാസിനോകളും പോലീസ് അടപ്പിച്ചു. നഗരത്തിൽ സുരക്ഷ ശക്തമാക്കിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ലാസ് വേഗസ് മക്കാരൻ വിമാനത്താവളം താത്കാലികമായി അടച്ചു. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
മരണസംഖ്യ ഉയർന്നേക്കാമെന്നും പഡ്ഡോക്കിനെ കുറിച്ചുള്ള വിവരങ്ങൾ എഫ്ബിഐ അന്വേഷിച്ചുവരികയാണെന്നും ലാസ് വേഗസ് മെട്രോ പോലീസ് ഷെരീഫ് ജോസഫ് ലൊന്പാർഡോ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആധുനിക അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയാണിതെന്നും ലൊന്പാർഡ് പറഞ്ഞു. 2016ൽ ഫ്ളോറിഡയിലെ ഒർലാൻഡോയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു.
ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
ലാസ് വേഗസ്: ആക്രമണം നടത്തിയതു തങ്ങളുടെ പോരാളിയാണെന്നും ഏതാനും മാസം മുന്പാണ് ഇയാൾ ഇസ്ലാം മതം സ്വീകരിച്ചതെന്നും ഐഎസ് ബന്ധമുള്ള വാർത്താ ഏജൻസി അമാഖ് വ്യക്തമാക്കി. അതേസമ യം, അക്രമിയുടെ ഭീകരബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് എഫ്ബി ഐ വൃത്തങ്ങൾ അറിയിച്ചു.