വാഷിംഗ്ടൺ ഡിസി: അക്രമത്തിലൂടെ അമേരിക്കൻ ജനതയുടെ ഐക്യം തകർക്കാമെന്ന് ആരും കരുതേണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല നടന്ന ലാസ് വേഗസിൽ നാളെ സന്ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തത്തിനിരയായവരോടും കുടുംബാംഗങ്ങളോടും അനുശോചനം അറിയിക്കുന്നു. സർക്കാർ മന്ദിരങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും ട്രംപ് നിർദേശം നൽകി.
ലാസ് വേഗസിൽ തോക്കുധാരി നടത്തിയത് കടുത്ത പാതകമാണെന്നു പറഞ്ഞ ട്രംപ് ഇത് ആഭ്യന്തര ഭീകര പ്രവർത്തനമാണെന്നു പറയാൻ തയാറായില്ല. തോക്കുനിയന്ത്രണത്തെപ്പറ്റിയും അദ്ദേഹം ഒന്നും പറഞ്ഞില്ല.ലാസ് വേഗസ് കൂട്ടക്കൊലയ്ക്കിരയായവർക്കു വേണ്ടി പ്രാർഥിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ ലാസ് വേഗസ് ബിഷപ് ജോസഫ് ആന്റണി പെപ്പിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.
ദുരന്തത്തിനിരയാവർക്കു വേണ്ടി മിഷേലും താനും പ്രാർഥിക്കുകയാണെന്നു മുൻ പ്രസിഡന്റ് ബറാക് ഒബാമ ട്വീറ്റു ചെയ്തു. ലാസ് വേഗസ് സംഭവത്തിൽ ഹില്ലരി ക്ലിന്റൺ ദുഖം പ്രകടിപ്പിച്ചു. എന്നാൽ ദുഃഖം മാത്രം പോരാ. രാഷ്ട്രീയം മാറ്റിവച്ച് എല്ലാവരും ദേശീയ റൈഫിൾ അസോസിയേഷനെതിരേ അണിനിരക്കണം. ഇനി ഇത്തരമൊരു സംഭവം ഉണ്ടാവാൻ സമ്മതിക്കരുത്- ഹില്ലരി പറഞ്ഞു.
ലാസ് വേഗസിൽ തോക്കുധാരി നടത്തിയത് കടുത്ത പാതകമാണെന്നു പറഞ്ഞ ട്രംപ് ഇത് ആഭ്യന്തര ഭീകര പ്രവർത്തനമാണെന്നു പറയാൻ തയാറായില്ല. തോക്കുനിയന്ത്രണത്തെപ്പറ്റിയും അദ്ദേഹം ഒന്നും പറഞ്ഞില്ല.ലാസ് വേഗസ് കൂട്ടക്കൊലയ്ക്കിരയായവർക്കു വേണ്ടി പ്രാർഥിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ ലാസ് വേഗസ് ബിഷപ് ജോസഫ് ആന്റണി പെപ്പിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.
ദുരന്തത്തിനിരയാവർക്കു വേണ്ടി മിഷേലും താനും പ്രാർഥിക്കുകയാണെന്നു മുൻ പ്രസിഡന്റ് ബറാക് ഒബാമ ട്വീറ്റു ചെയ്തു. ലാസ് വേഗസ് സംഭവത്തിൽ ഹില്ലരി ക്ലിന്റൺ ദുഖം പ്രകടിപ്പിച്ചു. എന്നാൽ ദുഃഖം മാത്രം പോരാ. രാഷ്ട്രീയം മാറ്റിവച്ച് എല്ലാവരും ദേശീയ റൈഫിൾ അസോസിയേഷനെതിരേ അണിനിരക്കണം. ഇനി ഇത്തരമൊരു സംഭവം ഉണ്ടാവാൻ സമ്മതിക്കരുത്- ഹില്ലരി പറഞ്ഞു.