ബൊളോഞ്ഞ: അഭയാർഥികൾക്കായി വീണ്ടും ശബ്ദമുയർത്തി ഫ്രാൻസിസ് മാർപാപ്പ. വടക്കൻ ഇറ്റലിയിലെ ബൊളോഞ്ഞയിലുള്ള അഭയാർഥി കാന്പ് സന്ദർശിച്ച മാർപാപ്പ അവർക്കൊപ്പം ഭക്ഷണം കഴിച്ചു. അഭയാർഥികൾ കൈയിലിടുന്ന മഞ്ഞ തിരിച്ചറിയൽ വള മാർപാപ്പയും ധരിച്ചു.
അഭയാർഥികളെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ മുന്നോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയക്കാർ സ്ഥാപിത താത്പര്യങ്ങൾ മാറ്റിവച്ച് പാർശ്വവത്കരിക്കപ്പെട്ടവർക്കായി പ്രവർത്തിക്കണം. അയൽക്കാരോടു ദയ കാണിച്ചില്ലെങ്കിൽ ദൈവവും നിങ്ങളോടു ദയ കാണിക്കില്ലെന്ന് മാർപാപ്പ മുന്നറിയിപ്പു നല്കി.
മാർപാപ്പയുടെ പേരുള്ള തിരിച്ചറിയൽ വള ക്യാന്പിലെ അഭയാർഥികളാണ് അണിയിച്ചത്. ബൊളോഞ്ഞയിലെ ബസലിക്കയിൽ നടന്ന ഉച്ചഭക്ഷണത്തിൽ മാർപാപ്പയ്ക്കൊപ്പം അഭയാർഥികളും തടവുപുള്ളികളും പങ്കുചേർന്നു.
അഭയാർഥികളെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ മുന്നോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയക്കാർ സ്ഥാപിത താത്പര്യങ്ങൾ മാറ്റിവച്ച് പാർശ്വവത്കരിക്കപ്പെട്ടവർക്കായി പ്രവർത്തിക്കണം. അയൽക്കാരോടു ദയ കാണിച്ചില്ലെങ്കിൽ ദൈവവും നിങ്ങളോടു ദയ കാണിക്കില്ലെന്ന് മാർപാപ്പ മുന്നറിയിപ്പു നല്കി.
മാർപാപ്പയുടെ പേരുള്ള തിരിച്ചറിയൽ വള ക്യാന്പിലെ അഭയാർഥികളാണ് അണിയിച്ചത്. ബൊളോഞ്ഞയിലെ ബസലിക്കയിൽ നടന്ന ഉച്ചഭക്ഷണത്തിൽ മാർപാപ്പയ്ക്കൊപ്പം അഭയാർഥികളും തടവുപുള്ളികളും പങ്കുചേർന്നു.