ഇസ്ലാമാബാദ്: അഴിമതിക്കേസിൽ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ ഒക്ടോബർ രണ്ടിന് കുറ്റം ചുമത്താൻ അക്കൗണ്ടബിലിറ്റി കോടതി(എൻഎബി) തീരുമാനിച്ചു. ഷരീഫിന്റെ മക്കളായ ഹസൻ, ഹുസൈൻ, മറിയം, മരുമകൻ സഫ്ദർ എന്നിവർക്കെതിരേ ജാമ്യമെടുക്കാവുന്ന അറസ്റ്റ് വാറന്റും കോടതി പുറപ്പെടുവിച്ചു.
ഷരീഫ് ഇന്നലെ നേരിട്ടു കോടതിയിൽ ഹാജരായി. ഷരീഫിന്റെ മക്കളും മരുമകനും എവിടെയെന്നു കോടതി ആരാഞ്ഞു. അസുഖം ബാധിച്ചു ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന അമ്മ കുൽസുമിനൊപ്പമാണ് അവരെന്നു ഷരീഫിന്റെ അഭിഭാഷകൻ അറിയിച്ചു. കുറ്റം ചുമത്തുന്നയന്ന് അവരും ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഇവർക്കെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും പത്തു ലക്ഷം രൂപവീതം അടച്ച് ജാമ്യമെടുക്കാമെന്നു വ്യക്തമാക്കി.
ലണ്ടനിലായിരുന്ന ഷരീഫ് കോടതിയിൽ ഹാജരാകാനാണ് രണ്ടു ദിവസം മുന്പ് ഇസ്ലാമാബാദിൽ മടങ്ങിയെത്തിയത്. കോടതിയിലെ ഹാജരാകൽ ചടങ്ങു മാത്രമായിരുന്നതിനാൽ പത്തു മിനിട്ടിനകം അദ്ദേഹം മടങ്ങി. താൻ അഴിമതി നടത്തിയിട്ടില്ലെന്നു തുടർന്ന് പഞ്ചാബ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടു.
പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് അനax്വേഷണം നടത്തിയ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ഷരീഫിനും കുടുംബത്തിനും എതിരേ മൂന്നു കേസുകളാണ് ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും കോടതികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 28ന് സുപ്രീംകോടതി അയോഗ്യത പ്രഖ്യാപിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനു പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നത്.
ഭാര്യയെ പരിചരിക്കാനായി ലണ്ടനിൽ പോകാൻ ഷരീഫിനെ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു. ഇത് നിരസിച്ച കോടതി കുറ്റംചുമത്തിയശേഷം ആലോചിക്കാമെന്നു വ്യക്തമാക്കി. രാജ്യംവിടാൻ പാടില്ലാത്തവരുടെ പട്ടികയിൽ ഷരീഫിനെ ഉൾപ്പെടുത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയോട് ആവശ്യപ്പെട്ടു.
സുപ്രധാന കേസായതിനാൽ കോടതി പരിസരത്ത് വലിയ സുരക്ഷ ഒരുക്കിയിരുന്നു. ഭരണം നടത്തുന്ന പിഎംഎൽ-എൻ പാർട്ടിയുടെ നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും അഭിഭാഷകരും അനുയായികളും അടക്കം നൂറുകണക്കിനു പേർ കോടതിപരിസരത്തുണ്ടായിരുന്നു.
ഷരീഫ് ഇന്നലെ നേരിട്ടു കോടതിയിൽ ഹാജരായി. ഷരീഫിന്റെ മക്കളും മരുമകനും എവിടെയെന്നു കോടതി ആരാഞ്ഞു. അസുഖം ബാധിച്ചു ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന അമ്മ കുൽസുമിനൊപ്പമാണ് അവരെന്നു ഷരീഫിന്റെ അഭിഭാഷകൻ അറിയിച്ചു. കുറ്റം ചുമത്തുന്നയന്ന് അവരും ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഇവർക്കെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും പത്തു ലക്ഷം രൂപവീതം അടച്ച് ജാമ്യമെടുക്കാമെന്നു വ്യക്തമാക്കി.
ലണ്ടനിലായിരുന്ന ഷരീഫ് കോടതിയിൽ ഹാജരാകാനാണ് രണ്ടു ദിവസം മുന്പ് ഇസ്ലാമാബാദിൽ മടങ്ങിയെത്തിയത്. കോടതിയിലെ ഹാജരാകൽ ചടങ്ങു മാത്രമായിരുന്നതിനാൽ പത്തു മിനിട്ടിനകം അദ്ദേഹം മടങ്ങി. താൻ അഴിമതി നടത്തിയിട്ടില്ലെന്നു തുടർന്ന് പഞ്ചാബ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടു.
പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് അനax്വേഷണം നടത്തിയ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ഷരീഫിനും കുടുംബത്തിനും എതിരേ മൂന്നു കേസുകളാണ് ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും കോടതികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 28ന് സുപ്രീംകോടതി അയോഗ്യത പ്രഖ്യാപിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനു പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നത്.
ഭാര്യയെ പരിചരിക്കാനായി ലണ്ടനിൽ പോകാൻ ഷരീഫിനെ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു. ഇത് നിരസിച്ച കോടതി കുറ്റംചുമത്തിയശേഷം ആലോചിക്കാമെന്നു വ്യക്തമാക്കി. രാജ്യംവിടാൻ പാടില്ലാത്തവരുടെ പട്ടികയിൽ ഷരീഫിനെ ഉൾപ്പെടുത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയോട് ആവശ്യപ്പെട്ടു.
സുപ്രധാന കേസായതിനാൽ കോടതി പരിസരത്ത് വലിയ സുരക്ഷ ഒരുക്കിയിരുന്നു. ഭരണം നടത്തുന്ന പിഎംഎൽ-എൻ പാർട്ടിയുടെ നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും അഭിഭാഷകരും അനുയായികളും അടക്കം നൂറുകണക്കിനു പേർ കോടതിപരിസരത്തുണ്ടായിരുന്നു.