ടോക്കിയോ: സർക്കാരിന്റെ കാലാവധി തീരുന്നതിനു മുന്പേ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഷിൻസോ ആ ബെ ജപ്പാനെ ഞെട്ടിച്ചു. ഉത്തരകൊറിയയുമായുള്ള സംഘർഷം മുതലെടുക്കാനാണ് അബെയുടെ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. സർക്കാരിന് ഒരു വർഷത്തെ കാലാവധികൂടിയുണ്ട്.
വ്യാഴാഴ്ച പാർലമെന്റ് പിരിച്ചുവിടുമെന്ന് ആബെ അറിയിച്ചു. ഒക്ടോബർ 22നായിരിക്കും തെരഞ്ഞെടുപ്പെന്നു സഖ്യകക്ഷിയായ കൊമിതോ പാർട്ടിയുടെ നേതാവ് നാറ്റ്സുവോ യാമഗൂച്ചി സൂചിപ്പിച്ചു.
ഉത്തരകൊറിയൻ പ്രകോപനങ്ങളെ ഫലപ്രദമായി നേരിടുന്നത് ആബെയുടെ പ്രതിച്ഛായ വർധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിപക്ഷനിരയിൽ അസ്വാരസ്യങ്ങളുമുണ്ട്. അനുകൂല സാഹചര്യം മുതലാക്കി അധികാരം നിലനിർത്താനാണ് നീക്കങ്ങളെന്നു വിലയിരുത്തപ്പെടുന്നു.
ജൂലൈയിൽ 30 ശതമാനത്തിലേക്കു താണ ആബെയുടെ റേറ്റിംഗ് സെപ്റ്റംബറിൽ 50 ശതമാനത്തിലേക്കുയർന്നു. അടുത്തിടെ നടന്ന സർവേകളിലും ആ ബെയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽഡിപി)ക്കു പിന്തുണ വർധിച്ചതായി തെളിഞ്ഞു. ഉത്തരകൊറിയയുമായുള്ള പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു നടത്തുന്നത് ജപ്പാനിൽ നേതൃത്വ ശൂന്യതയ്ക്കു വഴിയൊരുക്കുമെന്ന വിമർശനങ്ങൾ അബെ തള്ളിക്കളഞ്ഞു.
വ്യാഴാഴ്ച പാർലമെന്റ് പിരിച്ചുവിടുമെന്ന് ആബെ അറിയിച്ചു. ഒക്ടോബർ 22നായിരിക്കും തെരഞ്ഞെടുപ്പെന്നു സഖ്യകക്ഷിയായ കൊമിതോ പാർട്ടിയുടെ നേതാവ് നാറ്റ്സുവോ യാമഗൂച്ചി സൂചിപ്പിച്ചു.
ഉത്തരകൊറിയൻ പ്രകോപനങ്ങളെ ഫലപ്രദമായി നേരിടുന്നത് ആബെയുടെ പ്രതിച്ഛായ വർധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിപക്ഷനിരയിൽ അസ്വാരസ്യങ്ങളുമുണ്ട്. അനുകൂല സാഹചര്യം മുതലാക്കി അധികാരം നിലനിർത്താനാണ് നീക്കങ്ങളെന്നു വിലയിരുത്തപ്പെടുന്നു.
ജൂലൈയിൽ 30 ശതമാനത്തിലേക്കു താണ ആബെയുടെ റേറ്റിംഗ് സെപ്റ്റംബറിൽ 50 ശതമാനത്തിലേക്കുയർന്നു. അടുത്തിടെ നടന്ന സർവേകളിലും ആ ബെയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽഡിപി)ക്കു പിന്തുണ വർധിച്ചതായി തെളിഞ്ഞു. ഉത്തരകൊറിയയുമായുള്ള പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു നടത്തുന്നത് ജപ്പാനിൽ നേതൃത്വ ശൂന്യതയ്ക്കു വഴിയൊരുക്കുമെന്ന വിമർശനങ്ങൾ അബെ തള്ളിക്കളഞ്ഞു.