ശ്രീനഗർ: കാഷ്മീരിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ കാൽഗായി മേഖലയിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണു ഭീകരർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു സൈനികനും മൂന്നു സാധാരണക്കാർക്കും പരിക്കേറ്റു.
കഴിഞ്ഞ വർഷം ഉറി സൈനിക ക്യാന്പിനു നേർക്കുണ്ടായതു പോലെ ചാവേർ ആക്രമണം നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടതെന്നു ഡിജിപി എസ്.പി. വൈദ് പറഞ്ഞു. ഇതു മുൻകൂട്ടിയറിഞ്ഞ സൈന്യവും പോലീസും ചേർന്നു സംയുക്തമായി ഭീകരരെ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു. 2016 സെപ്റ്റംബർ 18ന് നാലു ഭീകരർ ഉറിയിലെ കരസേനാ ബ്രിഗേജ് ആസ്ഥാനത്തു നടത്തിയ ചാവേർ ആക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഉറി സൈനിക ക്യാന്പിനു നേർക്കുണ്ടായതു പോലെ ചാവേർ ആക്രമണം നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടതെന്നു ഡിജിപി എസ്.പി. വൈദ് പറഞ്ഞു. ഇതു മുൻകൂട്ടിയറിഞ്ഞ സൈന്യവും പോലീസും ചേർന്നു സംയുക്തമായി ഭീകരരെ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു. 2016 സെപ്റ്റംബർ 18ന് നാലു ഭീകരർ ഉറിയിലെ കരസേനാ ബ്രിഗേജ് ആസ്ഥാനത്തു നടത്തിയ ചാവേർ ആക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടിരുന്നു.