ന്യൂഡൽഹി: വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യയെന്നും രാജ്യത്തിനുള്ളിലെ വൈവിധ്യങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി രാജ്യത്തെ അറിയുന്നതിനുള്ള യാത്രകൾ നടത്തണമെന്നും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ കാഴ്ചപ്പാടുകളും വികാരങ്ങളുമാണ് മൻ കി ബാത്തിലൂടെ താൻ പങ്കുവയ്ക്കുന്നതെന്നും അതിൽ രാഷ്ട്രീയം കടന്നുകയറാൻ സമ്മതിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലം യാത്രകളുടേതെന്നാണ് കണക്കാക്കുന്നത്. ഇത്തവണ നിങ്ങൾ യാത്ര പോകുന്നുണ്ടെ ങ്കിൽ അതു രാജ്യത്തെ വൈവിധ്യങ്ങൾ മനസിലാക്കുന്നതിനായിട്ടാവണം. കോടിക്കണക്കിന് ജനങ്ങളുടെ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതിലൂടെ നിങ്ങളുടെ ജീവിതം സമൃദ്ധമാകും. രാജ്യത്തെ വൈവിധ്യത്തിലെ ഏകത്വം നമ്മുടെ അപാരമായ ശക്തിയുടെ ഭണ്ഡാരമായി മനസിലാക്കാനാകും. അനുഭവങ്ങളാണു ഗുരു.
രാജ്യത്തെ മികച്ച ഏഴു വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതെല്ലാമെന്നു കണ്ടെത്തി അവിടെ സന്ദർശിക്കണം. അതിലൂടെ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കാനാകും. പോയിട്ടുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി ഇൻക്രബിൾ ഇന്ത്യ എന്ന ഹാഷ് ടാഗിലും നരേന്ദ്ര മോദി ആപ്പിലും പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ശുചിത്വം ജീവിതത്തിന്റെ ഭാഗമാണെന്നും പൊതുസ്ഥലം മലിനപ്പെടുത്തിയാൽ മറ്റുള്ളവർ തടയും എന്ന ബോധ്യം ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ‘ശുചിത്വം തന്നെ സേവനം’ എന്ന മുന്നേറ്റത്തിൽ രാജ്യത്തെ 75 ലക്ഷത്തോളം ആളുകൾ ആദ്യത്തെ നാലു ദിവസത്തിനുള്ളിൽ പങ്കാളികളായിട്ടുണ്ട്. ഖാദി തൊഴിലാളികളുടെ ക്ഷേമത്തിനായി എല്ലാവരും ഗാന്ധിജയന്തി ദിനത്തിൽ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ കാഴ്ചപ്പാടുകളും വികാരങ്ങളുമാണ് മൻ കി ബാത്തിലൂടെ താൻ പങ്കുവയ്ക്കുന്നതെന്നും അതിൽ രാഷ്ട്രീയം കടന്നുകയറാൻ സമ്മതിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലം യാത്രകളുടേതെന്നാണ് കണക്കാക്കുന്നത്. ഇത്തവണ നിങ്ങൾ യാത്ര പോകുന്നുണ്ടെ ങ്കിൽ അതു രാജ്യത്തെ വൈവിധ്യങ്ങൾ മനസിലാക്കുന്നതിനായിട്ടാവണം. കോടിക്കണക്കിന് ജനങ്ങളുടെ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതിലൂടെ നിങ്ങളുടെ ജീവിതം സമൃദ്ധമാകും. രാജ്യത്തെ വൈവിധ്യത്തിലെ ഏകത്വം നമ്മുടെ അപാരമായ ശക്തിയുടെ ഭണ്ഡാരമായി മനസിലാക്കാനാകും. അനുഭവങ്ങളാണു ഗുരു.
രാജ്യത്തെ മികച്ച ഏഴു വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതെല്ലാമെന്നു കണ്ടെത്തി അവിടെ സന്ദർശിക്കണം. അതിലൂടെ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കാനാകും. പോയിട്ടുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി ഇൻക്രബിൾ ഇന്ത്യ എന്ന ഹാഷ് ടാഗിലും നരേന്ദ്ര മോദി ആപ്പിലും പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ശുചിത്വം ജീവിതത്തിന്റെ ഭാഗമാണെന്നും പൊതുസ്ഥലം മലിനപ്പെടുത്തിയാൽ മറ്റുള്ളവർ തടയും എന്ന ബോധ്യം ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ‘ശുചിത്വം തന്നെ സേവനം’ എന്ന മുന്നേറ്റത്തിൽ രാജ്യത്തെ 75 ലക്ഷത്തോളം ആളുകൾ ആദ്യത്തെ നാലു ദിവസത്തിനുള്ളിൽ പങ്കാളികളായിട്ടുണ്ട്. ഖാദി തൊഴിലാളികളുടെ ക്ഷേമത്തിനായി എല്ലാവരും ഗാന്ധിജയന്തി ദിനത്തിൽ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു.