വാരാണസി: ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പെൺകുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കാന്പസിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.
ആർട്സ് വിഭാഗത്തിലെ പെൺകുട്ടിയോട് ഹോസ്റ്റലിലേക്കു പോകുംവഴി മോട്ടോർസൈക്കിളിലെത്തിയ ആൺകുട്ടികൾ അപമര്യാദയായി പെരുമാറിയതാണു സംഭവങ്ങൾക്കു തുടക്കം. ഇതോടെ പെൺകുട്ടികളുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർഥികൾ വ്യാഴാഴ്ച കാന്പസിൽ പ്രകടനം നടത്തി.
വൈസ് ചാൻസലറെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാചുമതലയുള്ളവർ വിസിയുടെ ഓഫീസിലേക്കു വിദ്യാർഥികളെ കടത്തിവിട്ടില്ല. വിസിയുടെ ഓഫീസ് അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ലാത്തിച്ചാർജ് നടത്തി ഇവരെ പിരിച്ചുവിട്ടു. ലാത്തിച്ചാർജിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്പിൽ മാധ്യമപ്രവർത്തകർ ധർണ നടത്തി പ്രതിഷേധിച്ചു.
ജില്ലാ മജിസ്ട്രേറ്റിനു പരാതിയും നല്കി. സംഘർഷത്തെത്തുടർന്ന് ഒക്ടോബർ രണ്ടുവരെ യൂണിവേഴ്സിറ്റി അടച്ചിട്ടു. സംഘർഷം കണക്കിലെടുത്ത് 1500 പോലീസുകാരെ കാന്പസിൽ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണൽ കമ്മീഷണറോട് നിർദേശിച്ചു. വിദ്യാർഥികളുടെ കല്ലേറിൽ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. അപമാനിച്ച സംഭവം ഹോസ്റ്റൽ വാർഡനോടു പരാതിപ്പെട്ടപ്പോൾ രാത്രി വൈകി എന്തിനാണു ഹോസ്റ്റലിൽ എത്തിയതെന്നായിരുന്നു അവരുടെ മറുപടിയെന്നു പെൺകുട്ടി പറഞ്ഞു. ഇതേത്തുടർന്ന് ഹോസ്റ്റലിനു മുന്പിൽ അന്നേദിവസം അർധരാത്രി വിദ്യാർഥിനികൾ ധർണ നടത്തിയിരുന്നു.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിനികള്‍ക്കു നേര്‍ക്കു പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപലപിച്ചു. ‘പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കൂ’ എന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നു രാഹുല്‍ഗാന്ധി പരിഹസിച്ചു.
കാമ്പസില്‍ പെണ്‍കുട്ടി അപമാനിക്കപ്പെടുമ്പോള്‍ നൂറു മീറ്റര്‍ മാത്രം അകലെ നിന്ന സുരക്ഷാഗാര്‍ഡുമാര്‍ കൈയുകെട്ടി നോക്കി നില്‍ക്കുകയായിരുന്നു. പെണ്‍കുട്ടി തനിക്കുണ്ടായ ദുരവസ്ഥ ഹോസ്റ്റല്‍ വാര്‍ഡനോടു പറഞ്ഞെങ്കിലും വാര്ഡൻ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയില്ല. പകരം അവരെ ശകാരിക്കുകയാണുണ്ടായത്. ഇതേത്തുടർന്നാണ് ഹോസ്റ്റലിനുമുന്പിൽ വിദ്യാർഥിനികൾ സമാധാനപരമായി ധർണ നടത്തിയത്. പോലീസിനെ കാന്പസിൽ വിളിച്ചുവരുത്തി വിദ്യാർഥിനികളെ തല്ലിച്ചതച്ചതു തികച്ചും അപലപനീയമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
പോലീസ് നടപടിയെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും അപലപിച്ചു. ചർച്ചയിലൂടെയാണ് പ്രശ്നത്തിനു പരിഹാരം കാണേണ്ടതെന്നും ലാത്തിച്ചാർജിലൂടെയല്ലെന്നും അഖിലേഷ് പറഞ്ഞു.
ആർട്സ് വിഭാഗത്തിലെ പെൺകുട്ടിയോട് ഹോസ്റ്റലിലേക്കു പോകുംവഴി മോട്ടോർസൈക്കിളിലെത്തിയ ആൺകുട്ടികൾ അപമര്യാദയായി പെരുമാറിയതാണു സംഭവങ്ങൾക്കു തുടക്കം. ഇതോടെ പെൺകുട്ടികളുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർഥികൾ വ്യാഴാഴ്ച കാന്പസിൽ പ്രകടനം നടത്തി.
വൈസ് ചാൻസലറെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാചുമതലയുള്ളവർ വിസിയുടെ ഓഫീസിലേക്കു വിദ്യാർഥികളെ കടത്തിവിട്ടില്ല. വിസിയുടെ ഓഫീസ് അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ലാത്തിച്ചാർജ് നടത്തി ഇവരെ പിരിച്ചുവിട്ടു. ലാത്തിച്ചാർജിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്പിൽ മാധ്യമപ്രവർത്തകർ ധർണ നടത്തി പ്രതിഷേധിച്ചു.
ജില്ലാ മജിസ്ട്രേറ്റിനു പരാതിയും നല്കി. സംഘർഷത്തെത്തുടർന്ന് ഒക്ടോബർ രണ്ടുവരെ യൂണിവേഴ്സിറ്റി അടച്ചിട്ടു. സംഘർഷം കണക്കിലെടുത്ത് 1500 പോലീസുകാരെ കാന്പസിൽ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണൽ കമ്മീഷണറോട് നിർദേശിച്ചു. വിദ്യാർഥികളുടെ കല്ലേറിൽ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. അപമാനിച്ച സംഭവം ഹോസ്റ്റൽ വാർഡനോടു പരാതിപ്പെട്ടപ്പോൾ രാത്രി വൈകി എന്തിനാണു ഹോസ്റ്റലിൽ എത്തിയതെന്നായിരുന്നു അവരുടെ മറുപടിയെന്നു പെൺകുട്ടി പറഞ്ഞു. ഇതേത്തുടർന്ന് ഹോസ്റ്റലിനു മുന്പിൽ അന്നേദിവസം അർധരാത്രി വിദ്യാർഥിനികൾ ധർണ നടത്തിയിരുന്നു.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിനികള്‍ക്കു നേര്‍ക്കു പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപലപിച്ചു. ‘പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കൂ’ എന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നു രാഹുല്‍ഗാന്ധി പരിഹസിച്ചു.
കാമ്പസില്‍ പെണ്‍കുട്ടി അപമാനിക്കപ്പെടുമ്പോള്‍ നൂറു മീറ്റര്‍ മാത്രം അകലെ നിന്ന സുരക്ഷാഗാര്‍ഡുമാര്‍ കൈയുകെട്ടി നോക്കി നില്‍ക്കുകയായിരുന്നു. പെണ്‍കുട്ടി തനിക്കുണ്ടായ ദുരവസ്ഥ ഹോസ്റ്റല്‍ വാര്‍ഡനോടു പറഞ്ഞെങ്കിലും വാര്ഡൻ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയില്ല. പകരം അവരെ ശകാരിക്കുകയാണുണ്ടായത്. ഇതേത്തുടർന്നാണ് ഹോസ്റ്റലിനുമുന്പിൽ വിദ്യാർഥിനികൾ സമാധാനപരമായി ധർണ നടത്തിയത്. പോലീസിനെ കാന്പസിൽ വിളിച്ചുവരുത്തി വിദ്യാർഥിനികളെ തല്ലിച്ചതച്ചതു തികച്ചും അപലപനീയമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
പോലീസ് നടപടിയെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും അപലപിച്ചു. ചർച്ചയിലൂടെയാണ് പ്രശ്നത്തിനു പരിഹാരം കാണേണ്ടതെന്നും ലാത്തിച്ചാർജിലൂടെയല്ലെന്നും അഖിലേഷ് പറഞ്ഞു.