ന്യൂഡൽഹി: പൊഖ്റാനിലെ പരീക്ഷണത്തിനിടെ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത എം-777 പീരങ്കിക്കു കേടു പറ്റാൻ കാരണം ഗുണമേന്മയില്ലാത്ത ഷെല്ലെന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇന്ത്യൻ നിർമിത ഷെൽ ഉപയോഗിച്ച് സെപ്റ്റംബർ രണ്ടിനുനടത്തിയ പരീക്ഷണത്തിൽ പീരങ്കിയുടെ ബാരൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഓർഡിനൻസ് ഫാക്ടറി ബോർഡ് (ഒഎഫ്ബി) നല്കിയ ഗുണമേന്മയില്ലാത്ത വെടിക്കോപ്പാണ് അപകടത്തിനു കാരണമെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വൃത്തങ്ങൾ അറിയിച്ചു.
പീരങ്കിയുടെ ബാരലിനുള്ളിൽ ഉയർന്ന വേഗത്തിൽ ഷെൽ നീങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ഒഎഫ്ബി വക്താവ് ഉദ്ദീപൻ മുഖർജി പറഞ്ഞു. ഇത്തരം പിഴവുണ്ടാക്കാൻ നിരവധി കാരണമുണ്ടെന്നും ഷെല്ലിന്റെ ഗുണമേന്മ മാത്രമല്ല കാരണമെന്നും അദ്ദേഹം പറഞ്ഞു. എം-777ൽ ഉപയോഗിച്ച വെടിക്കോപ്പിന്റെ ഗുണമേന്മ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
35 കോടി രൂപയ്ക്കാണ് ഒരു എം-777 അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. പരീക്ഷണങ്ങൾക്കു ശേഷം 2019 ൽ പീരങ്കി സൈന്യത്തിന്റെ ആയുധശേഖരത്തിൽ ഉൾപ്പെടുത്താനാണു പദ്ധതി. 2021 ഓടെ ഇത്തരം 145 പീരങ്കികൾ വാങ്ങാനാണു കരാർ. ബോഫോഴ്സ് ഇടപാടിനു ശേഷം ആദ്യമായാണ് ഇന്ത്യ വിദേശത്തുനിന്നു പീരങ്കി ഇറക്കുമതി ചെയ്യുന്നത്. ബിഎഇ സിസ്റ്റം നിർമിച്ച പീരങ്കിയുടെ പരീക്ഷണം രാജസ്ഥാനിലെ പൊഖ്റാനിലുള്ള ഫയറിംഗ് റേഞ്ചിലാണു നടത്തുന്നത്. പരിശീലനത്തിനിടെ, പീരങ്കിയുടെ ബാരൽ പൊട്ടിത്തെറിച്ചെന്നു കരസേനാ വൃത്തങ്ങളാണ് അറിയിച്ചത്.
പീരങ്കിയുടെ ബാരലിനുള്ളിൽ ഉയർന്ന വേഗത്തിൽ ഷെൽ നീങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ഒഎഫ്ബി വക്താവ് ഉദ്ദീപൻ മുഖർജി പറഞ്ഞു. ഇത്തരം പിഴവുണ്ടാക്കാൻ നിരവധി കാരണമുണ്ടെന്നും ഷെല്ലിന്റെ ഗുണമേന്മ മാത്രമല്ല കാരണമെന്നും അദ്ദേഹം പറഞ്ഞു. എം-777ൽ ഉപയോഗിച്ച വെടിക്കോപ്പിന്റെ ഗുണമേന്മ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
35 കോടി രൂപയ്ക്കാണ് ഒരു എം-777 അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. പരീക്ഷണങ്ങൾക്കു ശേഷം 2019 ൽ പീരങ്കി സൈന്യത്തിന്റെ ആയുധശേഖരത്തിൽ ഉൾപ്പെടുത്താനാണു പദ്ധതി. 2021 ഓടെ ഇത്തരം 145 പീരങ്കികൾ വാങ്ങാനാണു കരാർ. ബോഫോഴ്സ് ഇടപാടിനു ശേഷം ആദ്യമായാണ് ഇന്ത്യ വിദേശത്തുനിന്നു പീരങ്കി ഇറക്കുമതി ചെയ്യുന്നത്. ബിഎഇ സിസ്റ്റം നിർമിച്ച പീരങ്കിയുടെ പരീക്ഷണം രാജസ്ഥാനിലെ പൊഖ്റാനിലുള്ള ഫയറിംഗ് റേഞ്ചിലാണു നടത്തുന്നത്. പരിശീലനത്തിനിടെ, പീരങ്കിയുടെ ബാരൽ പൊട്ടിത്തെറിച്ചെന്നു കരസേനാ വൃത്തങ്ങളാണ് അറിയിച്ചത്.