കരൂർ( തമിഴ്നാട് ): സാന്പത്തിക ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വസതികളിൽ ആദായനികുതി വകുപ്പ് നടത്തിവന്നിരുന്ന റെയ്ഡ് പൂർത്തിയായി.
ആളുകളെ കബളിപ്പിച്ച് പണം തട്ടിയതായി ബാലാജിക്കെതിരേ ആരോപണമുണ്ടായതിനെത്തുടർന്നു കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.
100 കോടി രൂപയുടെ നികുതി വെട്ടിപ്പ് റെയ്ഡിൽ കണ്ടെത്തിയെന്നാണു റിപ്പോർട്ട്. 60 കോടിയുടെ നികുതിവെട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് ബാലാജിയുടെ അടുത്ത ബന്ധുവിനെ ചോദ്യംചെയ്തുവരികയാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബാലാജിയുടെ അടുപ്പക്കാരായിട്ടുള്ളവരുടെ വസതികളും മറ്റു സ്ഥാപനങ്ങളുൾപ്പെടെ 50 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. 2015ൽ തമിഴ്നാട് ഗതാഗത മന്ത്രിയായിരിക്കേ ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് നാലു കോടി രൂപയോളം ബാലാജി തട്ടിയെടുത്തെന്നാണ് ആരോപണം. ആളുകൾ പരാതിയുമായി രംഗത്തെത്തിയതോടെ ചെന്നൈ സെൻട്രൽ ക്രൈം ബാഞ്ച് അന്വേഷണം അരംഭിച്ചു. കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബാലാജി മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ആളുകളെ കബളിപ്പിച്ച് പണം തട്ടിയതായി ബാലാജിക്കെതിരേ ആരോപണമുണ്ടായതിനെത്തുടർന്നു കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.
100 കോടി രൂപയുടെ നികുതി വെട്ടിപ്പ് റെയ്ഡിൽ കണ്ടെത്തിയെന്നാണു റിപ്പോർട്ട്. 60 കോടിയുടെ നികുതിവെട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് ബാലാജിയുടെ അടുത്ത ബന്ധുവിനെ ചോദ്യംചെയ്തുവരികയാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബാലാജിയുടെ അടുപ്പക്കാരായിട്ടുള്ളവരുടെ വസതികളും മറ്റു സ്ഥാപനങ്ങളുൾപ്പെടെ 50 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. 2015ൽ തമിഴ്നാട് ഗതാഗത മന്ത്രിയായിരിക്കേ ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് നാലു കോടി രൂപയോളം ബാലാജി തട്ടിയെടുത്തെന്നാണ് ആരോപണം. ആളുകൾ പരാതിയുമായി രംഗത്തെത്തിയതോടെ ചെന്നൈ സെൻട്രൽ ക്രൈം ബാഞ്ച് അന്വേഷണം അരംഭിച്ചു. കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബാലാജി മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.