ശ്രീനഗർ: ഭീകരർക്കു ധനസഹായം നൽകിയ കേസിൽ പിഎച്ച്ഡി വിദ്യാർഥിയുൾപ്പെടെ നാലുപേരോട് ഹാജരാകാൻ ദേശീയ അന്വേഷണ ഏജൻസി. കാഷ്മീർ സർവകാലശാലയിലെ പിഎച്ച്ഡി വിദ്യാർഥിയായ ആല ഫസിൽ, കാഷ്മീർ ട്രേഡേഴ്സ് ആൻഡ് മാർക്കറ്റിംഗ് ഫെഡറേഷൻ തലവൻ യാസിൻഖാൻ, ഹുറിയത് നേതാക്കളായ സയിദ് അലി ഷാ, അബ്ദുൾ ഹമീദ് എന്നിവർക്കാണ് ന്യൂഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെത്താൻ സമൻസ് നൽകിയത്.
യാസിൻഖാന് സമൻസ് നൽകിയതിൽ പ്രതിഷേധിച്ച് കഷ്മീർ ട്രേഡേഴ്സ് ആൻഡ് മാർക്കറ്റിംഗ് ഫെഡറേഷൻ ഇന്നു സമരത്തിന് ആഹ്വാനംചെയ്തിട്ടുണ്ട്. ഹവാല പണമുൾപ്പെടയുള്ള സാന്പത്തിക സ്രോതസുകൾ ഉപയോഗിച്ച് താഴ്വരയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഭീകര സംഘടകൾക്ക് പണം എത്തിക്കുന്നതിനായി വലിയൊരു സംഘം കാഷ്മീരിൽ പ്രവർത്തിക്കുന്നതായി എൻ എൈഎ കണ്ടെത്തിയിരുന്നു.
ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ചതുമായി ബന്ധപ്പെട്ട് 30 കേസുകളാണ് എൻ എ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിൽ ഇതിനോടകം 10 പേർ അറസ്റ്റിലായിട്ടുണ്ട്. ഹുറിയത് നേതാവായ ഗീലാനിയുടെ മരുമകൻ അൽതാഫ് അഹമ്മദ്ഷാ , പ്രമുഖ വ്യവസായി സഹോർ വത്താലി , മിതവാദി ഹുറിയത് കോൺഫരൻസ് വക്താവ് ഷാഹിദ് ഉൾ ഇസ്ലാം തുടങ്ങിയവർ അറസ്റ്റിലായവരിൽപ്പെടുന്നു.
യാസിൻഖാന് സമൻസ് നൽകിയതിൽ പ്രതിഷേധിച്ച് കഷ്മീർ ട്രേഡേഴ്സ് ആൻഡ് മാർക്കറ്റിംഗ് ഫെഡറേഷൻ ഇന്നു സമരത്തിന് ആഹ്വാനംചെയ്തിട്ടുണ്ട്. ഹവാല പണമുൾപ്പെടയുള്ള സാന്പത്തിക സ്രോതസുകൾ ഉപയോഗിച്ച് താഴ്വരയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഭീകര സംഘടകൾക്ക് പണം എത്തിക്കുന്നതിനായി വലിയൊരു സംഘം കാഷ്മീരിൽ പ്രവർത്തിക്കുന്നതായി എൻ എൈഎ കണ്ടെത്തിയിരുന്നു.
ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ചതുമായി ബന്ധപ്പെട്ട് 30 കേസുകളാണ് എൻ എ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിൽ ഇതിനോടകം 10 പേർ അറസ്റ്റിലായിട്ടുണ്ട്. ഹുറിയത് നേതാവായ ഗീലാനിയുടെ മരുമകൻ അൽതാഫ് അഹമ്മദ്ഷാ , പ്രമുഖ വ്യവസായി സഹോർ വത്താലി , മിതവാദി ഹുറിയത് കോൺഫരൻസ് വക്താവ് ഷാഹിദ് ഉൾ ഇസ്ലാം തുടങ്ങിയവർ അറസ്റ്റിലായവരിൽപ്പെടുന്നു.