മൊഹാലി: വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ. സിംഗിന്റെയും ഗുർചരൺ കൗറിന്റെ യും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ സംസ്കരിച്ചു. കെ.ജെ. സിംഗ് കഴുത്തറത്തും ഗുർചരൺ കഴുത്തു ഞെരിച്ചുമാണു കൊല്ലപ്പെട്ടത്. കെ. സിംഗിന്റെ ഇളയ സഹോദരൻ വിജയ്പാൽ സിംഗാണു ചിതയ്ക്കു തീ കൊളുത്തിയത്.