ന്യൂയോർക്ക്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ അധികാലം ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്കു മിസൈൽ വിടേണ്ടിവരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റിയോംഗ്-ഹോ യുഎൻ പൊതുസഭയിൽ പ്രസംഗിച്ചതിനു മറുപടിയിട്ടാണ് ട്രംപ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഉത്തരകൊറിയയുടെ വിദേശകാര്യമന്ത്രി യുഎന്നിൽ പറഞ്ഞതു കേട്ടു. ലിറ്റിൽ റോക്കറ്റ്മാന്റെ(കിമ്മിനെ ട്രംപ് കളിയാക്കി വിളിക്കുന്നത്) സങ്കൽപ്പങ്ങൾ ആവർത്തിക്കാൻ നിന്നാൽ, രണ്ടുപേരും അധികകാലം ഇവിടെ ഉണ്ടാവില്ല- ട്രംപ് പറഞ്ഞു.
ട്രംപിന്റെ തലയ്ക്കു സ്ഥിരതയില്ലെന്നാണു റിയോംഗ്-ഹോ യുഎന്നിൽ പ്രസംഗിച്ചത്. ആവശ്യമെങ്കിൽ ഉത്തരകൊറിയയെ മുഴുവനായി നശിപ്പിക്കുമെന്നാണ് അയാൾ പറയുന്നത്. അങ്ങനെയാണെങ്കിൽ ഞങ്ങളുടെ റോക്കറ്റുകൾ അമേരിക്കയുടെ മുഴുവൻ മേഖലയിലും എത്തുമെന്ന് റിയോംഗ്-ഹോ പറഞ്ഞു. ട്രംപിന്റെ തലയ്ക്കു സ്ഥിരതയില്ലെന്നു കിമ്മും നേരത്തേ പറഞ്ഞിരുന്നു.
ഇതിനിടെ, ശനിയാഴ്ച ഉത്തരകൊറിയിലുണ്ടായ ഭൂചലനം ആണവപരീക്ഷണത്തിന്റെ ഫലമല്ലെന്നു ചൈന വിശദീകരിച്ചു. നേരത്തേ ഇങ്ങനെ ഒരു സാധ്യതയുണ്ടെന്നു ചൈന പറഞ്ഞിരുന്നു.
ഉത്തരകൊറിയയുടെ വിദേശകാര്യമന്ത്രി യുഎന്നിൽ പറഞ്ഞതു കേട്ടു. ലിറ്റിൽ റോക്കറ്റ്മാന്റെ(കിമ്മിനെ ട്രംപ് കളിയാക്കി വിളിക്കുന്നത്) സങ്കൽപ്പങ്ങൾ ആവർത്തിക്കാൻ നിന്നാൽ, രണ്ടുപേരും അധികകാലം ഇവിടെ ഉണ്ടാവില്ല- ട്രംപ് പറഞ്ഞു.
ട്രംപിന്റെ തലയ്ക്കു സ്ഥിരതയില്ലെന്നാണു റിയോംഗ്-ഹോ യുഎന്നിൽ പ്രസംഗിച്ചത്. ആവശ്യമെങ്കിൽ ഉത്തരകൊറിയയെ മുഴുവനായി നശിപ്പിക്കുമെന്നാണ് അയാൾ പറയുന്നത്. അങ്ങനെയാണെങ്കിൽ ഞങ്ങളുടെ റോക്കറ്റുകൾ അമേരിക്കയുടെ മുഴുവൻ മേഖലയിലും എത്തുമെന്ന് റിയോംഗ്-ഹോ പറഞ്ഞു. ട്രംപിന്റെ തലയ്ക്കു സ്ഥിരതയില്ലെന്നു കിമ്മും നേരത്തേ പറഞ്ഞിരുന്നു.
ഇതിനിടെ, ശനിയാഴ്ച ഉത്തരകൊറിയിലുണ്ടായ ഭൂചലനം ആണവപരീക്ഷണത്തിന്റെ ഫലമല്ലെന്നു ചൈന വിശദീകരിച്ചു. നേരത്തേ ഇങ്ങനെ ഒരു സാധ്യതയുണ്ടെന്നു ചൈന പറഞ്ഞിരുന്നു.