ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ അംഗരക്ഷകർ പദ്ധതിയിട്ടുവെന്ന മാധ്യമവാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്തിന്റെ പ്രതിച്ഛായ മോശപ്പെടുത്താനായി കെട്ടിച്ചമച്ച വാർത്തയാണിതെന്ന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി മുഹമ്മദ് അഷ്റഫുൾ അലാം അറിയിച്ചു.
ഇതു സംബന്ധിച്ച് മുന്പു തങ്ങൾ നല്കിയ വാർത്ത മാധ്യമസ്ഥാപനങ്ങൾ ഉപയോഗിക്കരുതെന്നു സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയും ആവശ്യപ്പെട്ടു.
ജമാ അത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് എന്ന നിരോധിത ഭീകര സംഘടന ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 24നു വധിക്കാൻ പദ്ധതിയിട്ടെന്നായിരുന്നു വാർത്തകൾ. അംഗരക്ഷകരെ സ്വാധീനിച്ച് വധിക്കാനായിരുന്നു പദ്ധതിയെന്നും വിവരം ചോർന്നുകിട്ടയതിനാൽ പൊളിച്ചെന്നുമായിരുന്നു റിപ്പോർട്ട്.
ഇതു സംബന്ധിച്ച് മുന്പു തങ്ങൾ നല്കിയ വാർത്ത മാധ്യമസ്ഥാപനങ്ങൾ ഉപയോഗിക്കരുതെന്നു സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയും ആവശ്യപ്പെട്ടു.
ജമാ അത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് എന്ന നിരോധിത ഭീകര സംഘടന ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 24നു വധിക്കാൻ പദ്ധതിയിട്ടെന്നായിരുന്നു വാർത്തകൾ. അംഗരക്ഷകരെ സ്വാധീനിച്ച് വധിക്കാനായിരുന്നു പദ്ധതിയെന്നും വിവരം ചോർന്നുകിട്ടയതിനാൽ പൊളിച്ചെന്നുമായിരുന്നു റിപ്പോർട്ട്.